പ്ലസ് ടു കഴിഞ്ഞു; ഇനി എന്ത്?

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും കിന്റര്‍ഗാര്‍ട്ടന്‍ പഠനമുള്‍പ്പെടെ 14 വര്‍ഷത്തെ അദ്ധ്യയനമാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി നടത്തുന്നത്. മനുഷ്യായുസ്സിലെ സുദീര്‍ഘമായൊരു കാലഘട്ടംതന്നെയാണിത്. എന്നിട്ടും ഉപരിപഠനത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരുടെ എണ്ണം എന്തു കൊണ്ടോ വര്‍ധിക്കുന്നില്ല. മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്നീ യാഥാസ്ഥിതിക ദിശാസൂചകങ്ങളെ കേന്ദ്രീകരിച്ചാണ് ശരാശരി മലയാളിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വളരുന്നത്. രാജ്യത്തെ വിവിധ എന്‍ജിനീയറിംഗ് കോളജുകളിലായി 14.25 ലക്ഷം എന്‍ജിനീയറിംഗ് സീറ്റുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. മെഡിസിന് 40,325 സീറ്റുകള്‍ മാത്രമേയുള്ളൂ. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന ഉപരിപഠന കോഴ്‌സുകളില്‍ 37 ശതമാനം എന്‍ജിനീയറിംഗ് വിഷയങ്ങള്‍ തന്നെയാണ്. അതുകൊണ്ട് എന്‍ജിനീയറിംഗ് രംഗത്തെ വ്യത്യസ്തവും തൊഴില്‍ സാദ്ധ്യതകൂടിയതുമായ കോഴ്‌സുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

നാനോ ടെക്‌നോളജി

നമ്മുടെ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും കൈവെള്ളയില്‍ ഒതുങ്ങുന്ന രീതിയിലേക്ക് രൂപമാറ്റം വന്നതിന്റെ പിന്നിലുള്ള ടെക്‌നോളജിയാണ് നാനോ ടെക്‌നോളജി എന്ന് ചുരുക്കത്തില്‍ പറയാം. വളരെ ചെറിയ ഉപകരണങ്ങള്‍ തുടങ്ങി ബഹിരാകാശ വാഹനങ്ങള്‍വരെയുള്ള ടെക്‌നോളജിയുടെ സമസ്ത മേഖലകളിലും ഈ സാങ്കേതിക വിദ്യ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആധുനിക പ്രതിരോധ ആയുധങ്ങള്‍, സോളാര്‍ പാനല്‍ തുടങ്ങിയവയിലെല്ലാം ഉപയോഗിക്കുന്നത് നാനോ ടെക്‌നോളജിയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ഈ മേഖല വളര്‍ച്ചയുടെ ഘട്ടത്തിലാണ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ എടുത്ത് 50 മാര്‍ക്കോടെ പാസാകുന്നവര്‍ക്ക്. നാനോ ടെക്‌നോളജിയുടെ ഇന്റഗ്രേറ്റഡ് ബി.ടെക് കോഴ്‌സിന് ചേരാം. ഇതോടൊപ്പമുള്ള വിവിധ പ്രോഗ്രാമുകളില്‍ അഡ്മിഷന്‍ നേടുന്നതിനുള്ള അടിസ്ഥാന യോഗ്യതയും ഇത് തന്നെയാണ്.
കേരളത്തില്‍ കോഴിക്കോട് എന്‍.ഐ.ടി, മഹാത്മാഗാന്ധി സര്‍വകലാശാല, കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, തുടങ്ങിയ സ്ഥാപനങ്ങളില്‍ നാനോ ടെക്‌നോളജി, നാനോ ടെക്‌നോളജി അനുബന്ധ കോഴ്‌സുകള്‍ നിലവിലുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും അടക്കം പല സംസ്ഥാനങ്ങളിലും നാനോ ടെക്‌നോളജി കേന്ദ്രീകരിച്ച് ബി.ടെക് കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്.

നാനോ ടെക്‌നോളജി കോഴ്‌സുകള്‍ നടക്കുന്ന സ്ഥാപനങ്ങള്‍

1. അളഗപ്പ യൂണിവേഴ്‌സിറ്റി, കാരൈക്കുടി, തമിഴ്‌നാട്
2. അമിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാനോ ടെക്‌നോളജി, നോയിഡ യു.പി
3. അണ്ണാ യൂണിവേഴ്‌സിറ്റി, ചെന്നൈ
4. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വരണാസി
5. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി, ബാംഗ്ലൂര്‍
6. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹി
7. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍
8. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹി
9. ഉസ്മാനിയ യൂണിവേഴ്‌സിറ്റി, ഹൈദ്രാബാദ്
10. കാണ്‍പൂര്‍, ഗോഹട്ടി, ഖരഖ്പൂര്‍ ഐ.ഐ.ടി.കള്‍

മെക്കാട്രോണിക്‌സ്- എന്‍ജിനീയറിംഗ് മേഖലയിലെ പുതുവസന്തം

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് ശാഖകള്‍ സമന്വയിപ്പിച്ച ഫ്യൂഷന്‍ കോഴ്‌സാണ് മെക്കാട്രോണിക്‌സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിംഗ്, കണ്‍ട്രോള്‍ എന്‍ജിനീയറിംഗ്, സിസ്റ്റം ഡിസൈന്‍ എന്‍ജിനീയറിംഗ് എന്നീ എന്‍ജിനീയറിംഗ് പഠന പദ്ധതികളുടെ ചേരുവകളും ഇതില്‍ വരും. മെക്കാട്രോണിക്‌സില്‍ ബി.ടെക്, ഡിഗ്രി-ഡിപ്ലോമ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ എന്നിവ നിലവിലുള്ള കോഴ്‌സുകളാണ്.

ഇന്ത്യയിലെ മെക്കാട്രോണിക്‌സ് പഠനകേന്ദ്രങ്ങള്‍

1. എസ്.കെ.എം. യൂണിവേഴ്‌സിറ്റി ചെന്നൈ.
2. ശാസ്ത്ര യൂണിവേഴ്‌സിറ്റി തഞ്ചാവൂര്‍ തമിഴ്‌നാട്
3. മണിപ്പാല്‍ യൂണിവേഴ്‌സിറ്റി, കര്‍ണാടക
4. കുമാരഗുരു കോളജ് ഓഫ് ടെക്‌നോളജി, കോയമ്പത്തൂര്‍
5. കാല്‍പ്പാക്കം കോളജ് ഓഫ് എന്‍ജിനീയറിംഗ്, കോയമ്പത്തൂര്‍
6. ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ്, ബാംഗ്ലൂര്‍
7. ഏഷ്യ-പെസഫിക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഹരിയാന
8. ഭാരത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ചെന്നൈ
9. കെ.എസ്. രങ്കസ്വാമി കോളജ് ഓഫ് ടെക്‌നോളജി തിരുപ്പന്‍കോട് (തമിഴ്‌നാട്)

പെട്രോളിയം എന്‍ജിനീയറിംഗ്

ഇന്ന് ഇന്ത്യയിലും ഗള്‍ഫ് നാടുകള്‍ അടക്കമുള്ള വിദേശ രാജ്യങ്ങളിലും ഏറെ തൊഴില്‍ സാധ്യതയുള്ള മേഖലയാണിത്. എണ്ണ പ്രകൃതി വാതകങ്ങളുടെ ഉത്പാദനം, ഖനനം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ ഉള്‍പ്പെടുന്ന എന്‍ജിനീയറിംഗ് മേഖലയാണിത്. ജിയോ ഫിസിക്‌സ്, പെട്രോളിയം, ജിയോളജി എന്നീ വിഷയങ്ങള്‍ ഈ എന്‍ജിനീയറിംഗ് ശാഖയുടെ പ്രധാന വിഷയങ്ങളാണ്. ഏത് എന്‍ജിനീയറിംഗ് തൊഴില്‍ മേഖലയേക്കാളും കൂടുതല്‍ ശമ്പളം ലഭിക്കുന്ന പ്രൊഫഷനാണിത്.
പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് ട്രൂപ്പെടുത്ത് വിജയിക്കുന്നവര്‍ക്ക് ഐ.ഐ.റ്റി, ജെ.ഇ.ഇ., എ.ഐ.ഇ.ഇ.ഇ പ്രവേശന പരീക്ഷകളിലൂടെ ബി.ടെക് പെട്രോളിയം എന്‍ജിനീയറിംഗിന് ചേരാനാവും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.rgi pt.in
www. upes.ac.in എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.

ഓഷ്യന്‍ എന്‍ജിനീയറിംഗ്

സമുദ്രവും തുറമുഖങ്ങളും സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ മേഖലകളും അടങ്ങുന്ന വിശാലമായ എന്‍ജിനീയറിംഗ് ശാഖയാണ് ഓഷ്യന്‍ എന്‍ജിനീയറിംഗ്. പ്രത്യേകിച്ച് നേവല്‍ ആര്‍ക്കിടെക്ച്ചര്‍. ഓഫ്‌ഷോര്‍ എന്‍ജിനീയറിംഗ്, മറൈന്‍ എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ് തുടങ്ങിയവയുമായി ബന്ധമുള്ള എന്‍ജിനീയറിംഗ് പഠനശാഖയാണിത്.
കേരളത്തില്‍ കുസാറ്റിലും ഇന്ത്യയിലെ വിവിധ ഐ.ഐ.ടികളിലും എന്‍.ഐ.ടികളിലും പഠനാവസരമുണ്ട്.

മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ്

രാജ്യത്തെമ്പാടും ഹൈടെക്ക് ആശുപത്രികള്‍ ഉയര്‍ന്നുവരുന്ന കാലമാണിത്. മിക്ക ആശുപത്രികളും ചികിത്സാ രംഗത്ത് മികവ് പുലര്‍ത്തുന്നത് അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ മേന്മയിലാണ്. ഈ ഉപകരണങ്ങളുടെ പരിപാലനത്തിനോ കേടുപാടുകള്‍ തീര്‍ക്കാനോ പരിശീലനം സിദ്ധിച്ചവരെ കിട്ടാനില്ല എന്നതാണ്. മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് രംഗം നേരിടുന്ന പ്രധാന വെല്ലുവിളി. സപ്ലെ കുറയുകയും ഡിമാന്റ് കൂടുകയും ചെയ്യുന്ന ഈ കോഴ്‌സ് ഇന്ത്യയിലും വിദേശത്തും മികച്ച തൊഴില്‍ സാദ്ധ്യതയാണ് ഉറപ്പ് നല്‍കുന്നത്.

ഈ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍

1. ദയാനന്ദ സാഗര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് ബാംഗ്ലൂര്‍
2. എം.എസ്. രാമയ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ബാംഗ്ലൂര്‍

ഫാര്‍മസ്യൂട്ടിക്കല്‍ എന്‍ജിനീയറിംഗ്

ആരോഗ്യ പരിപാലനരംഗം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് മരുന്നുകളുടേയും അനുബന്ധ വസ്തുക്കളുടേയും ഉത്പാദനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഔഷധ നിര്‍മ്മാണശാസ്ത്രവും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് മരുന്നുകളുടെ നിര്‍മ്മാണവും നിര്‍മ്മാണത്തിന് വേണ്ട പ്രവര്‍ത്തനങ്ങളുമാണ് ഈ എന്‍ജിനീയറിംഗ് ശാഖയുടേത്.

കോഴ്‌സ് നടക്കുന്ന സ്ഥാപനങ്ങള്‍

1. ഭാരതിദാസന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി
2. ധര്‍മ്മരാജ് ഡിട്രി ഫാര്‍മസി കോളജ് ആനന്ദ്

പവര്‍ ഇലക്‌ട്രോണിക്‌സ്

പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വൈദ്യുതിയുടെ സാദ്ധ്യതകളാണ് പവര്‍ ഇലക്‌ട്രോണിക്‌സില്‍ പഠനവിധേയമാക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന പഠനശാഖയും തൊഴില്‍ സാദ്ധ്യത ഏറെയുള്ള എന്‍ജിനീയറിംഗ് മേഖലയുമാണിത്.

കോഴ്‌സുകള്‍ നടക്കുന്ന സ്ഥാപനങ്ങള്‍

1. ഗുരു ജാസേശ്വര്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, ഹരിയാന
2. അണ്ണാ യൂണിവേഴ്‌സിറ്റി, ചെന്നൈ

റോബോട്ടിക്‌സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്‍ജിനീയറിംഗ്

മനുഷ്യന്റെ സൃഷ്ടികളില്‍ പ്രധാനപ്പെട്ട ഒന്നാണ് റോബോട്ടുകള്‍. മനുഷ്യന് കടന്നു ചെല്ലാന്‍ പറ്റാത്ത മേഖലകളില്‍ ജോലി ചെയ്യുന്നതിനും മാനുഷിക പ്രയത്‌നം കുറയ്ക്കുന്നതിനുമൊക്കെ റോബോട്ടുകളെ ഉപയോഗിക്കുന്നു. ഇവയ്ക്ക് കൃത്രിമ ബുദ്ധിയും ചിന്താശേഷിയും നല്‍കാനാണ് ഗവേഷകരുടെ ശ്രമം. റോബോട്ടുകളുടെ നിര്‍മ്മാണം, ഉപയോഗം അവയുടെ നിയന്ത്രണം, സോഫ്റ്റ്‌വെയര്‍ ഗവേഷണം തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ പാഠ്യവിഷയങ്ങള്‍.

ഈ വിഷയത്തില്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ നടക്കുന്ന സ്ഥാപനങ്ങള്‍

1. എന്‍.ഐ.റ്റി. കാണ്‍പൂര്‍
2. എന്‍.ഐ.റ്റി. ഹൈദ്രാബാദ്
3. ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിംഗ്
4. ബി.ഐ.ടി.എസ്. പിലാനി
5. പി.എസ്.ജി. കോളജ് ഓഫ് ടെക്‌നോളജി കോയമ്പത്തൂര്‍
മേല്‍പ്പറഞ്ഞ കോഴ്‌സുകളിലുള്ള അഭിരുചിയാണ്. താല്‍പ്പര്യമാണ്. ഈ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ മാനദണ്ഡമാക്കേണ്ടത്. ഫയര്‍ എന്‍ജിനീയറിംഗ്, ലെതര്‍ ടെക്‌നോളജി, പോളിമര്‍ സയന്‍സ് ആന്റ് റബര്‍ ടെക്‌നോളജി, ഫുഡ് പ്രോസസിംഗ് ആന്റ് പ്രിസര്‍വേഷന്‍ ടെക്‌നോളജി, ജനറ്റിക്‌സ്, ജിയോളജി, ഫോട്ടോണിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ എന്‍ജിനീയറിംഗ് പഠനം, വ്യത്യസ്തത പുലര്‍ത്തുന്നതും തൊഴില്‍ സാദ്ധ്യതയുള്ളതുമാണ്. (പരമ്പരാഗത എന്‍ജിനീയറിംഗ് കോഴ്‌സുകളെക്കുറിച്ച് ഇവിടെ അപഗ്രഥനം നടത്തിയിട്ടില്ല).

  Courtesy to Mangalam Daily

After SSLC...What to study?

ഉപരിപഠനത്തിന് നൂതന വഴികള്‍

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവുനേടലിനൊപ്പം ഒരു ജീവിതം കെട്ടിപ്പടുക്കല്‍കൂടിയാണ്. എസ്.എസ്.എല്‍.സി. പരീക്ഷ അവസാനിക്കുകയാണ്. ഇനിയുള്ള നാളുകള്‍ ഉപരിപഠനത്തിനുള്ള വിവിധ കോഴ്‌സുകള്‍ തെരഞ്ഞെടുക്കലിന്റേതാണ്. ലക്ഷ്യബോധത്തോടെയും കൃത്യതയോടെയും കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോഴെ മനുഷ്യവിഭവശേഷിയെ അര്‍ത്ഥപൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ കഴിയൂ. പത്തിന്റെ പടി കടന്ന് ഉപരി പഠനത്തിന്റെ വിവിധ പാതകളിലേക്ക് നീങ്ങുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്ന് വായിക്കുക.

ഹയര്‍ സെക്കന്ററി പഠനം

നമ്മുടെ സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പഠനം മൂന്നു ശാഖകളായി ക്രമീകരിച്ചിരിക്കുകയാണ്. ഓരോ ട്രൂപ്പിലും വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് മനസിനിണങ്ങിയ കോമ്പിനേഷനുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ഇപ്പോഴുണ്ട്. സയന്‍സ് ട്രൂപ്പില്‍ 9 കോമ്പിനേഷനുകളും മാനവിക വിഷയങ്ങളില്‍ 32 കോമ്പിനേഷനുകളും കൊമേഴ്‌സില്‍ നാലു കോമ്പിനേഷനുകളുമാണ് നിലവിലുള്ളത്. സയന്‍സിലെ വ്യത്യസ്ത കോമ്പിനേഷനുകളായ ഹോം സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ജിയോളജി, സൈക്കോളജി എന്നീ വിഷയങ്ങള്‍ ഓപ്ഷണലുകളുള്ള സ്‌കൂളുകള്‍ ചുരുക്കമാണ്.
ഹ്യൂമാനിറ്റിസില്‍ സംസ്‌കൃത സാഹിത്യം, ഫിലോസഫി, സോഷ്യല്‍വര്‍ക്ക്, ഗാന്ധിയന്‍ പഠനം, ജേണലിസം, ആന്ത്രോപ്പോളജി, മ്യൂസിക്ക് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങള്‍ ഉള്‍പ്പെട്ട കോമ്പിനേഷനുകള്‍ അപൂര്‍വ സ്‌കൂളുകളിലേയുള്ളൂ.
മ്യൂസിക് ഓപ്ഷണലായ മൂന്നു സ്‌കൂളുകള്‍ മാത്രമേ സംസ്ഥാനത്ത് നിലവിലുള്ളൂ. കൊമേഴ്‌സില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സും കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ കോമ്പിനേഷനുകള്‍ ഉള്‍പ്പെടെ നാല് വ്യത്യസ്ത കോമ്പിനേഷനുകള്‍ മാത്രമാണുള്ളത്.
ഹയര്‍ സെക്കന്‍ഡറി പഠനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിവിധ സബ്ജക്ട് കോമ്പിനേഷനുകള്‍ താഴെ പറയുന്നു.

സയന്‍സ് ഗ്രൂപ്പ്

1. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബയോളജി
2. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്
3. ഫിസിക്‌സ്, കെമിസ്ട്രി, ഹോംസയന്‍സ്, ബയോളജി
4. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഹോംസയന്‍സ്
5. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇലക്‌ട്രോണിക്‌സ്
6. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ജിയോളജി
7. ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ജിയോളജി
8. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്
9. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സൈക്കോളജി

ഹ്യൂമാനിറ്റിസ് ഗ്രൂപ്പ് അഥവാ മാനവിക വിഷയങ്ങള്‍

1. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജ്യോഗ്രഫി
2. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി
3. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജിയോളജി
4. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, മ്യൂസിക്ക്
5. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്
6. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി
7. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്
8. ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി
9. ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി
10. സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, ഗാന്ധിയന്‍ സ്റ്റഡീസ്.
11. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌റല്‍ സയന്‍സ്, സൈക്കോളജി.
12. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ആന്ത്രോപ്പോളജി
13. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, മലയാളം
14. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, ഹിന്ദി
15. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, അറബി
16. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, ഉറുദു
17. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, കന്നഡ
18. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, തമിഴ്
19. ഹിസ്റ്ററി, ഇക്കണോമിക്‌സ്, സംസ്‌കൃത സാഹിത്യം, സംസ്‌കൃതശാസ്ത്രം
20. ഹിസ്റ്ററി, ഫിലോസഫി, സംസ്‌കൃത സാഹിത്യം, സംസ്‌കൃതശാസ്ത്രം.
21. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്
22. സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്.
23. ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ആന്ത്രോപ്പോളജി, സോഷ്യല്‍വര്‍ക്ക്.
24. ഇക്കണോമിക്‌സ്, ഗാന്ധിയന്‍ പഠനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്.
25. ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , സൈക്കോളജി.
26. ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, മലയാളം.
27. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം.
28. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഗാന്ധിയന്‍ പഠനം, മലയാളം
29. സോഷ്യല്‍വര്‍ക്ക്, ജേണലിസം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്
30. ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, ഹിന്ദി
31. ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, അറബി
32. സോഷ്യോളജി, ജേണലിസം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍.

കൊമേഴ്‌സ് ട്രൂപ്പ്

1. ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, കണക്ക്.
2. ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്.
3. ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്.
4. ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്

വി.എച്ച്.എസ്.ഇ.

ഒരേസമയം 42 ഇനം തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രാവീണ്യവും ഹയര്‍സെക്കന്റി കോഴ്‌സ് കഴിയുന്നവര്‍ക്കുള്ള ഉപരിപഠനസാധ്യതയുള്ള വിദ്യാഭ്യാസപദ്ധതിയാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി.
ടെക്‌നോളജി, അഗ്രിക്കള്‍ച്ചര്‍, അനിമല്‍ ഹസ്ബന്ററി, ഫിഷറീസ് പാരാമെഡിക്കല്‍, ഹോംസയന്‍സ്, ഹ്യൂമാനിറ്റിസ്, ബിസിനസ്സ് ആന്റ് കൊമേഴ്‌സ് എന്നീ വിഭാഗങ്ങളിലായി 42 കോഴ്‌സുകളാണ് നിലവില്‍ സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കന്റി സ്‌കൂളിലുള്ളത്.

പോളിടെക്‌നിക്ക് പഠനം

ഉയര്‍ന്ന മാര്‍ക്കോടെ പത്താം ക്ലാസ് പാസ്സാകുന്ന സാങ്കേതിക അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള പോളിടെക്‌നിക്കുകളില്‍ ചേര്‍ന്ന് ത്രിവല്‍സര ഡിപ്ലോമ എടുക്കാം. എസ്.എസ്.എല്‍.സി. പാസാകുന്നവര്‍ക്കുള്ള മികച്ച സാങ്കേതിക വിദ്യാഭ്യാസ പഠനമാണിത്. 48 ജനറല്‍ പോളിടെക്‌നിക്കുകളിലെ 23 എന്‍ജിനീയറിംഗ് ശാഖകളിലായി 9990 പേര്‍ക്കും 6 മോഡല്‍ പോളിടെക്‌നിക്കുകളിലെ വിവിധ ബ്രാഞ്ചുകളിലായി 675 പേര്‍ക്കും ഡിപ്ലോമപഠനത്തിനവസരമുണ്ട്. വനിതകള്‍ക്ക് മാത്രമായി സംസ്ഥാനത്ത് 7 പോളിടെക്‌നിക്കുകള്‍ നിലവിലുണ്ട്. ഡിപ്ലോമ യോഗ്യത നേടുന്നവര്‍ക്ക് ലാറ്ററല്‍ എന്‍ട്രിവഴി ഇപ്പോള്‍ സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍ അഡ്മിഷന്‍ നേടാന്‍ അവസരമുണ്ട്.

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍

അതിഥിസല്‍ക്കാരത്തിലും രുചികരമായി ഭക്ഷണം പാചകം ചെയ്യുന്നതിലും നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ? എങ്കില്‍ സംസ്ഥാനത്തെ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലെ കോഴ്‌സുകള്‍ നിങ്ങള്‍ക്കുള്ളതാണ്. വിനോദസഞ്ചാരമേഖലയിലും , ഹോട്ടല്‍ ശൃംഖലകളിലും തൊഴില്‍ നേടിയെടുക്കാന്‍ ഉപകരിക്കുന്ന കോഴ്‌സുകളാണ് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിലവിലുള്ളത്. ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫക്ഷനറി, ഫുഡ് ആന്റ ബിവറേജ് സര്‍വ്വീസ് എന്നീ കോഴ്‌സുകള്‍ക്ക് 10 കഴിഞ്ഞവര്‍ക്ക് ചേരാം. 12 ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ളത്.
ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളും ടെലിഫോണ്‍ നമ്പരുകളും
തിരുവനന്തപുരം - 0471- 2728340
കൊല്ലം - 0474 -2767635
കോട്ടയം -0481 - 2312504
തൊടുപുഴ - 0486- 2224601
ചേര്‍ത്തല - 0478- 2817234
കളമശ്ശേരി - 0487- 2558485
തൃശ്ശൂര്‍ - 0487 - 2384253
പെരിന്തല്‍മണ്ണ - 0493- 3224025
തിരൂര്‍ - 0494- 2430802
കോഴിക്കോട് - 0495- 2383231
കണ്ണൂര്‍ - 0497- 2706904
കാസര്‍ഗോഡ് - 0467- 2236347
പഠനത്തോടൊപ്പം ഇംഗ്ലീഷ് ആശയവിനിമയശേഷിയില്‍ പരിശീലനം നേടിയെടുത്താല്‍ വിദേശജോലിസാധ്യതകള്‍ അനായാസമായി നിങ്ങളെ തേടിയെത്തും.

സെക്രട്ടേറിയല്‍ പ്രാക്ടീസ്

കേരളസര്‍ക്കാരിന്റെ തൊഴില്‍ പരിശീലനപദ്ധതിയാണ് ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്. സാങ്കേതികവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള 17 സര്‍ക്കാര്‍ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലാണ് ഈ കോഴ്‌സ് നിലവിലുള്ളത്. 2 വര്‍ഷമാണ് പരിശീലനകാലം. സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ ഏറെ തൊഴില്‍സാധ്യതയുള്ള കോഴ്‌സാണിത്. വിജ്ഞാപനം എസ്.എസ്.എല്‍.സി. പരീക്ഷാഫലത്തിനുശേഷം പ്രതീക്ഷിക്കാം.

ആയുര്‍വേദകോഴ്‌സ്

എസ്.എസ്.എല്‍.സി.ക്ക് മിനിമം 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് ഈ കോഴ്‌സില്‍ ചേരാന്‍ അപേക്ഷ നല്‍കാം. പ്രായം 17നും 23 നും മധ്യേ. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുര്‍വേദ കോളജുകളിലാണ് കോഴ്‌സ് നടക്കുന്നത്. കോഴ്‌സ് വിജ്ഞാപനം എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍.

ആതുരസേവനം ഇഷ്ടപ്പെടുന്നവര്‍ക്ക് ജെ.പി.എച്ച്.എന്‍. കോഴ്‌സ്

ആരോഗ്യപരിപാലനരംഗത്ത് സേവന സന്നദ്ധരായവര്‍ക്ക് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് കോഴ്‌സില്‍ പരിശീലനം നേടാം. എസ്.എസ്.എല്‍.സി.ക്ക് കണക്ക്, സയന്‍സ്, ഇംീഷ് വിഷയങ്ങള്‍ക്ക് 50% ത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ച പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ കോഴ്‌സില്‍ പ്രവേശനമുള്ളൂ. പ്രായം 18-നും 30-നും മധ്യേ. കോഴ്‌സ് കാലാവധി 18 മാസം. പ്രവേശന വിജ്ഞാപനം 2 മാസത്തിനുള്ളില്‍.

പഠനകാലം ഹ്രസ്വം- ജോലി ലഭിക്കാന്‍ സാധ്യതയേറെ

കേരളത്തിന്റെ തൊഴില്‍വിപണിയില്‍ എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുന്നുവെന്ന് കണക്കുകള്‍ പറയുമ്പോള്‍, തൊഴിലുടമകളുടെ തലവേദന ഐ.ടി.ഐ. കോഴ്‌സില്‍ സാങ്കേതിക പരിശീലനം നേടിയവരെ കിട്ടാനില്ല എന്നതാണ്.
പെട്ടെന്ന് തൊഴില്‍ലഭിക്കാന്‍ ആഗ്രഹിക്കുന്ന എസ്.എസ്.എല്‍.സി. കഴിഞ്ഞവര്‍ക്ക് സംസ്ഥാനത്തെ ഐ.ടി.ഐ.കളില്‍ ചേര്‍ന്ന് തൊഴില്‍ ലഭ്യത ഉറപ്പുവരുത്താവുന്നതാണ്. 3 മുതല്‍ 5 വര്‍ഷം വരെയുള്ള തൊഴില്‍ പരിചയം നേടിയെടുക്കാനായാല്‍ വിദേശത്ത് ജോലിനേടിയെടുക്കാനും അവസരം ലഭിക്കും.
കേരളത്തില്‍ 6 മാസം, 1 വര്‍ഷ, 2 വര്‍ഷ ദൈര്‍ഘ്യമുള്ള 29 വിവിധശാഖകളില്‍ ഐ.ടി.ഐ. പഠനം നടത്താവുന്നതാണ്. പ്രധാനവിജ്ഞാപനം എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനൊപ്പം പ്രതീക്ഷിക്കാവുന്നതാണ്.

 Courtesy to Mangalam Daily

പി.എസ്.സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രാബല്യത്തില്‍


തിരുവനന്തപുരം:പി.എസ്.സിയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള ഒറ്റത്തവണ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ബുധനാഴ്ച കമീഷന്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും പി.എസ്.സിയില്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. വിദേശത്തുള്ള മലയാളികള്‍ക്കും ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാം. അവര്‍ വെരിഫിക്കേഷനായി പിന്നീട് പി.എസ്.സിയുടെ ഏതെങ്കിലും ഓഫിസില്‍ ഹാജരായി രേഖകള്‍ പരിശോധിച്ച് സാക്ഷ്യപത്രം നേടിയാല്‍ മതിയെന്ന് ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിജ്ഞാപനം പുറത്തിറക്കിയാല്‍ ഒരുവര്‍ഷത്തിനകം റാങ്ക്ലിസ്റ്റുകള്‍ പുറത്തിറക്കുന്നത് ലക്ഷ്യമിട്ടാണ് ഒറ്റത്തവണ രജിസ്ട്രേഷന്‍ തുടങ്ങിയത്. ഇത് നേരത്തെ ആരംഭിച്ചുവെങ്കിലും നിര്‍ബന്ധമാക്കുന്നത് ഇപ്പോഴാണ്.
രജിസ്റ്റര്‍ ചെയ്യുന്നതോടെ ഉദ്യോഗാര്‍ഥികള്‍ അവരുടെ യോഗ്യതക്കനുസരിച്ച എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള സ്ഥിരം അപേക്ഷകനായി മാറും. അവരുടെ രേഖകള്‍ ആവര്‍ത്തിച്ച് പരിശോധിക്കുന്നതും ഒഴിവാക്കും. രജിസ്റ്റര്‍ ചെയ്യുന്നവരുടെ രേഖകള്‍ പരിശോധിച്ച് സാക്ഷ്യപത്രം നല്‍കും. ആറുമാസത്തിലൊരിക്കല്‍ ആവശ്യമെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ ഫോട്ടോ നല്‍കാം. അധിക യോഗ്യത നേടുമ്പോള്‍ അതും രജിസ്റ്റര്‍ ചെയ്യാം.
www.keralapsc.org


പാസ്പോര്‍ട്ട് അപേക്ഷ; ഇഷ്ടദിവസവും സമയവും മുന്‍കൂട്ടി തെരഞ്ഞെടുക്കാം


കോഴിക്കോട്: പാസ്പോര്‍ട്ട് അപേക്ഷകള്‍ നല്‍കുന്നതിന് ഇഷ്ടദിവസവും സമയവും അപേക്ഷകര്‍ക്ക് മുന്‍കൂട്ടി തെരഞ്ഞെടുക്കാമെന്ന് പാസ്പോര്‍ട്ട് ഓഫിസര്‍ കെ.പി. മധുസൂദനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുലര്‍ച്ചെ വന്ന് പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. എരഞ്ഞിപ്പാലം പാസ്പോര്‍ട്ട് ഓഫിസില്‍ മാര്‍ച്ച് അഞ്ച് മുതല്‍ തത്കാല്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂവെന്നും, വെസ്റ്റ്ഹില്‍ ചുങ്കത്തിന് സമീപവും വടകരയിലും പ്രവര്‍ത്തനം തുടങ്ങിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മാര്‍ച്ച് 15നുശേഷം കണ്ണൂര്‍ സവിത തിയറ്ററിനടുത്തും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലും പുതിയ സേവാ കേന്ദ്രങ്ങള്‍ തുറക്കും.
ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുമ്പോള്‍ തെരഞ്ഞെടുക്കുന്ന ഏത് സേവാകേന്ദ്രത്തിലും അപേക്ഷ നല്‍കാവുന്നതാണ്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത് ഇപ്രകാരം:
1. www.passportindia.gov.in വെബ്സൈറ്റില്‍ ലോഗ്ഓണ്‍ ചെയ്യുക.
2. അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും അതിനായി ഒരു പാസ്വേര്‍ഡും സൃഷ്ടിക്കുക.
3. അപേക്ഷാഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ (രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം) ഇ-ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ വെബ്സൈറ്റില്‍ തന്നെ അപ്ലോഡ് ചെയ്യുകയോ ആവാം.
4. അപേക്ഷാ റഫറന്‍സ് നമ്പര്‍ (എ.ആര്‍.എന്‍.) കുറിച്ചുവെക്കണം. ലഭ്യതയനുസരിച്ച് ഇഷ്ടമുള്ള ദിവസവും സമയവും അപേക്ഷാഫോറത്തില്‍ പൂരിപ്പിക്കുമ്പോള്‍ കൂടിക്കാഴ്ചാ ദിവസവും സമയവും ലഭിക്കും. ഇതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കുക.
5. നിര്‍ദേശിക്കപ്പെട്ട ദിവസം, കൂടിക്കാഴ്ചാ സമയത്തിന് മുമ്പായി സേവാ കേന്ദ്രത്തില്‍ എത്തുക (കോഴിക്കോട്ട് ഇഷ്ടദിവസം കിട്ടിയില്ലെങ്കില്‍ വടകര, കണ്ണൂര്‍, പയ്യന്നൂര്‍ സേവാകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം).
6. ആവശ്യപ്പെട്ട എല്ലാ യഥാര്‍ഥ രേഖകളും പകര്‍പ്പുകളുമായി അപേക്ഷകന്‍ നേരിട്ടെത്തണം.
7. സെക്യൂരിറ്റിക്കാരന്‍ എ.ആര്‍.എന്‍ സ്ലിപ് പരിശോധിച്ച ശേഷം ഉള്ളിലേക്ക് കടത്തിവിടും.
8. അകത്തുകടന്നാല്‍ പ്രീ വെരിഫിക്കേഷന്‍ കൗണ്ടറിലെത്തി രേഖകള്‍ പ്രാഥമിക പരിശോധനക്ക് വിധേയമാക്കണം. അതിനുശേഷം ടോക്കണ്‍ നല്‍കും. ടോക്കണ്‍ കാണിച്ചാല്‍ അടുത്ത ഹാളിലേക്ക് കടത്തിവിടും.
9. വിസിറ്റേഴ്സ് ലോഞ്ചില്‍ കടന്നാല്‍ മുന്നിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡ് നോക്കി ഇനി പോകേണ്ട കൗണ്ടര്‍ മനസ്സിലാക്കണം. (കുടിവെള്ളം, ടോയ്ലറ്റ്, വികലാംഗര്‍ക്കും ശിശുപരിചരണത്തിനുമുള്ള സംവിധാനം എന്നിവ വെയ്റ്റേഴ്സ് ലോഞ്ചിലുണ്ട്)
10. ഊഴമനുസരിച്ച് തുടര്‍ന്ന് എ കൗണ്ടറില്‍ എത്തണം. ഇവിടെ 13 ടേബ്ളുകളുണ്ടാവും. ലഭിക്കുന്ന കൗണ്ടറിലെത്തിയാലുടന്‍ അപേക്ഷകന്റെ ഫോട്ടോയും ബയോമെട്രിക് വിരലടയാളവും ഒപ്പും എടുക്കും. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.
11. തുടര്‍ന്ന് 'ബി' കൗണ്ടറിലെത്തി രേഖകള്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കണം. പാസ്പോര്‍ട്ട് ഓഫിസ് ജീവനക്കാരുടെ സേവനം 'ബി' കൗണ്ടര്‍ മുതല്‍ ലഭ്യമാവും. (നാലു വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാത്രം ഫോട്ടോ കൊണ്ടുവരാം).
12. രേഖകള്‍ കൃത്യമാണെങ്കില്‍ 'സി' കൗണ്ടറിലേക്ക് ഊഴമനുസരിച്ച് പോകണം. പാസ്പോര്‍ട്ട് ഗ്രാന്‍ഡിങ് ഓഫിസര്‍ അപേക്ഷ പരിശോധിച്ച് സ്ലിപ് നല്‍കും. അപേക്ഷയില്‍ സംശയമുണ്ടെങ്കില്‍ തൊട്ടടുത്ത മുറിയിലെ അസി. പാസ്പോര്‍ട്ട് ഓഫിസറെ കാണാന്‍ നിര്‍ദേശിക്കും.
13. സ്ലിപ് ലഭിച്ചാല്‍ പിന്‍വാതിലിലൂടെ പുറത്തുപോകാം. പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ കമ്പ്യൂട്ടര്‍ മുഖേന ബന്ധപ്പെട്ട എസ്.പി ഓഫിസിലേക്ക് പോകും. സേവാ കേന്ദ്രത്തില്‍ ഒരാള്‍ക്ക് 45 മിനിറ്റുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാം.
14. ഓണ്‍ലൈനില്‍ തൊട്ടടുത്ത മൂന്നു ദിവസത്തേക്കുള്ള അപേക്ഷകളേ സ്വീകരിക്കൂ. ദിവസവും വൈകീട്ട് ആറിനുശേഷം സൈറ്റ് തുറന്നുകൊടുക്കും. ഒരു ഐ.പിയില്‍ മൂന്ന് ബുക്കിങ്ങുകളേ പരിഗണിക്കൂ. സംശയങ്ങള്‍ക്ക് 1800-258-1800 എന്ന  24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്.
അപേക്ഷകള്‍ കൃത്യമാണെങ്കില്‍ മൂന്നു ദിവസത്തിനകം പാസ്പോര്‍ട്ട് ഡെസ്പാച്ച് ചെയ്യും. ചെയ്താലുടന്‍ അപേക്ഷയില്‍ പറയുന്ന ഇ-മെയില്‍ വിലാസത്തിലും ഫോണില്‍ എസ്.എം.എസ് ആയും വിവരം ലഭിക്കും.
തത്കാല്‍ അപേക്ഷയും മാര്‍ച്ച് പകുതിക്കുശേഷം സേവാകേന്ദ്രത്തിലേക്ക് മാറ്റും. അതോടെ, എരഞ്ഞിപ്പാലം മേഖലാ ഓഫിസ് പാസ്പോര്‍ട്ടുകളുടെ പ്രിന്റിങ്, ഡെസ്പാച്ച് എന്നിവക്ക് മാത്രമായി നിജപ്പെടുത്തും.
അപേക്ഷാ ഫീസ് ആയിരം രൂപ പണമായി തന്നെ അടക്കണമെന്നും പാസ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. സേവാകേന്ദ്രം ഇന്‍ ചാര്‍ജ് വി. പങ്കജാക്ഷനും ടാറ്റ കണ്‍സല്‍ട്ടന്‍സി പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തിരുശേഷിപ്പ് കൈവിടരുത് *




 മുജീബുര്‍റഹ്മാന്‍ കിനാലൂര്‍


'അവര്‍ പറഞ്ഞു: ഈ പ്രവാചകന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്തുകൊണ്ട് ഒരു മാലാഖ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് കനികള്‍ എടുത്തു തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല?'(ഖുര്‍ആന്‍: 25:78)
മുഹമ്മദ് നബി തിരുമേനി വിമോചന സന്ദേശവുമായി അറേബ്യയിലെ ഗോത്രങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നപ്പോള്‍ അവര്‍ ആശ്ചര്യത്തോടെ ഉന്നയിച്ച ചോദ്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തം. ദൈവത്തില്‍ നിന്നുള്ള സന്ദേശവാഹകനായ ഒരു പ്രവാചകന്‍, സാധാരണ മനുഷ്യരെ പ്പോലെ ജീവിക്കുന്നത് അവര്‍ക്ക് ഊഹിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ അവര്‍ ചോദിച്ചുകൊണ്ടിരുന്നത്. ഭൂമിയില്‍ സ്പര്‍ശിച്ച് ഉറവയുണ്ടാക്കുക, പഴച്ചാറിന്റെ അരുവികള്‍ ഒഴുക്കുക, ആകാശത്തുനിന്ന് ഒരു കീറ് വീഴ്ത്തുക, ഒരു കനകവീട് പ്രത്യക്ഷപ്പെടുത്തുക എന്നിങ്ങനെയുള്ള അത്ഭുതങ്ങള്‍ കാട്ടിത്തന്നാല്‍ തങ്ങള്‍ മുഹമ്മദില്‍ വിശ്വസിച്ചു കൊള്ളാമെന്നാണ് അവര്‍ പറഞ്ഞത്.
ഞൊടിയിടകൊണ്ട് ദിവ്യാത്ഭുതങ്ങള്‍ കാണിക്കണമെന്ന അറബികളുടെ ആവശ്യത്തോട് പ്രവാചകന്‍ പ്രതികരിച്ചതും ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. 'എന്റെ രക്ഷകന്‍ എത്ര പരിശുദ്ധന്‍! ഞാന്‍ സന്ദേശവാഹകനായി അയക്കപ്പെട്ട ഒരു മനുഷ്യന്‍ മാത്രമാണ്'(17:13)

പ്രവാചകന്മാരെക്കുറിച്ചും ആത്മീയ നേതാക്കളെക്കുറിച്ചും ചരിത്രാതീത കാലംമുതല്‍ ലോകത്ത് നിലനിന്ന ധാരണ, അവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം അത്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കും എന്നാണ്. ഭൗതികനിയമങ്ങളെയും കേവലയുക്തിയെയും അട്ടിമറിക്കുന്ന അതിമാനുഷ കൃത്യങ്ങള്‍ വെളിപ്പെടുന്നവരാണ് ആത്മീയപുരുഷന്മാരും പുണ്യവാളന്മാരുമെന്ന് ജനം സങ്കല്‍പ്പിച്ചു. ഈ ധാരണയെ തകര്‍ത്തെറിയുന്നതാണ് പ്രവാചക ചരിത്രം. അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവരും ആലംബഹീനരും അധ:കൃതരുമായ പാവങ്ങളില്‍ ഒരാളായാണ് ജീവിച്ചത്. സത്യസന്ദേശം പ്രചരിപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ പ്രമാണിവര്‍ഗം അദ്ദേഹത്തെ പീഡിപ്പിച്ചു. തന്റെ അനുയായികള്‍ക്കൊപ്പം അദ്ദേഹം വിശപ്പും വേദനയും സഹിക്കേണ്ടിവന്നു. ആക്രമിക്കപ്പെട്ടു; നാടുവിടേണ്ടി വന്നു.
ദുരന്തങ്ങളും ദുരനുഭവങ്ങളുമുണ്ടായപ്പോഴെല്ലാം തികച്ചും മാനുഷികമായി അതിനെ നേരിടുകയായിരുന്നു പ്രവാചകന്‍. യുദ്ധങ്ങളില്‍ ആയുധങ്ങളും യുദ്ധ തന്ത്രങ്ങളുംകൊണ്ടാണ് എതിരാളികളെ നേരിട്ടത.് വിജയങ്ങള്‍ നേടിയപോലെ പരാജയങ്ങളും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നു. ഇതിന്നര്‍ഥം അദ്ദേഹം പുണ്യവാനായിരുന്നില്ലെന്നല്ല, ദൈവികസഹായം അദ്ദേഹത്തിനും അനുചരര്‍ക്കും ലഭിച്ചിരുന്നില്ലെന്നുമല്ല, മറിച്ച് മനുഷ്യന്‍ എന്ന നിലയിലുള്ള സ്വാഭാവികതയില്‍ നിന്ന് അദ്ദേഹത്തിന്റെ  ജീവിതം ഒഴിവായിരുന്നില്ലെന്നാണ്.
ഒരു പുരുഷായുസ്സ് നീണ്ട ജീവിതത്തില്‍ ദൈവിക നിശ്ചയത്താല്‍ അത്ഭുതങ്ങള്‍ സംഭവിച്ച അല്‍പം ചില സന്ദര്‍ഭങ്ങളൊഴിച്ചാല്‍, മുഹമ്മദ് നബിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം അവിശ്വസനീയമാംവിധം 'മാനുഷികത'യും മാനവിക ഗുണങ്ങളും അദ്ദേഹം പുലര്‍ത്തി എന്നതാണ്. അതീവ ലളിതമായി ജീവിച്ച പാവങ്ങളെ സഹായിച്ചു. ശത്രുക്കളോട് പോലും അസാമാന്യമായ വിട്ടുവീഴ്ച കാണിച്ചു.  പ്രതിക്രിയക്കു പകരം സഹനമവലംബിച്ചു. ഭക്ഷണവും ദാഹവും അസഹ്യമായപ്പോള്‍ പച്ചിലകള്‍ പോലും തിന്നു ജീവിച്ചു. അനുയായികളോട്, തൊഴിലെടുത്ത് ജീവിക്കാന്‍ അനുശാസിച്ചു. കൃഷിയും കച്ചവടവും നിര്‍മാണവും പുണ്യകരമായ കര്‍മങ്ങളാണെന്ന് ഉപദേശിച്ചു. അല്ലാതെ, 'ആള്‍ദൈവങ്ങളെ'പ്പോലെ ആകാശത്തുനിന്ന് ഭക്ഷണത്തളിക ഇറക്കിക്കൊടുത്തോ ഭൂഗര്‍ഭത്തില്‍ നിന്ന് തേനരുവികള്‍ പിളര്‍ത്തിയോ ദിവ്യാത്ഭുതങ്ങള്‍ കാണിച്ച് അനുയായികളെ വിസ്മയിപ്പിക്കുകയായിരുന്നില്ല അദ്ദേഹം.
ജീവിച്ചിരിക്കെ, ശരീരത്തിലെ എല്ലാ അവയവങ്ങളും പൂര്‍ണമായും ഊര്‍ജസ്വലമായിരിക്കേ അതുകൊണ്ട് ആത്മീയ സിദ്ധികള്‍ കാണിക്കുന്നതിനു പകരം മാനുഷിക ജീവിതം നയിച്ച പ്രവാചകന്‍, മരണാനന്തരം ഏതെങ്കിലും അവയവങ്ങള്‍ കൊണ്ടോ ശരീര വസ്തുക്കള്‍ കൊണ്ടോ ദിവ്യാത്ഭുതം നല്കുമോ?  മറ്റെല്ലാവരെയും പോലെ പ്രവാചകനെയും മരണാനന്തരം ഖബറടക്കിയ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായികള്‍ ലോകത്തിനു നല്‍കുന്ന സന്ദേശമെന്താണ്? പ്രവാചകന്റെ ശരീരാവശിഷ്ടങ്ങള്‍ കൊണ്ട് അത്ഭുതം ചെയ്യാമെന്ന് പ്രവാചകശിഷ്യന്മാര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ ഭൗതികശരീരംകൊണ്ട് അവര്‍ ശുശ്രൂഷകള്‍ നടത്തുമായിരുന്നില്ലേ? അതിനുവേണ്ടി പ്രത്യേകം ആത്മീയകേന്ദ്രം തന്നെ പണിയുമായിരുന്നില്ലേ? എന്നാല്‍, തന്റെ അനുചരന്മാര്‍ക്ക് നബിതിരുമേനി നല്കിയ ഏറ്റവും പ്രധാനപ്പെട്ട ഉപദേശം, മുന്‍ സമൂഹങ്ങളെപോലെ തന്റെ ഖബറിടം ആരാധനാ കേന്ദ്രവും പുണ്യസ്ഥലവുമാക്കരുതെന്നാണ്.
                                               $
പണ്ഡിതന്മാര്‍, പ്രവാചകന്മാരുടെ അനന്തരാവകാശികളാണെന്ന് നബിതിരുമേനി അരുളിയിട്ടുണ്ട്. പ്രവാചകന്മാര്‍ ജീവിച്ചുകാണിച്ച പ്രകാശപൂര്‍ണമായ ജീവിതം നയിക്കുകയും പ്രവാചകര്‍ പ്രബോധനം ചെയ്ത മഹിതമായ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഈ അനന്തരാവകാശം കരഗതമാകുന്നത്. പ്രവാചകന്റെ സന്ദേശങ്ങളും ചര്യകളുമാണ് അദ്ദേഹത്തിന്റെ പൈതൃകം. ഊഹാതീതമായ വിനയവും ലാളിത്യവും സാത്വികതയും കൊണ്ടു മാത്രമേ ആത്മീയമായ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയൂ. പൂര്‍വികരായ പല മഹാപണ്ഡിതന്മാര്‍ക്കും പ്രവാചക പൈതൃകത്തില്‍ ജീവിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നോ?
വേദവും മതവിജ്ഞാനവും കൈവശമുണ്ടെന്നവകാശപ്പെടുന്നവര്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ സുവര്‍ണഗോപുരങ്ങളിലാണിന്ന് പരിലസിക്കുന്നത്. അധികാരത്തിന്റെ അരമനകളില്‍ അവര്‍ സുഖാനുഭൂതികള്‍ നുകരുന്നു. കിതാബുകള്‍ തുറന്നുവെച്ച് ലാഭക്കച്ചവടത്തിന്റെ ഫത്‌വകള്‍ പരതുന്നു. വോട്ടും നോട്ടും എണ്ണിത്തിട്ടപ്പെടുത്തി രാഷ്ട്രീയക്കാരുമായി വിലപേശുന്നു. മതത്തിന്റെ ആന്തരിക മൂല്യങ്ങളില്‍ നിന്ന് അകന്നുപോയി അശാന്തിയില്‍ വലയുന്ന കുഞ്ഞാടുകള്‍ക്ക് വെള്ളവും ചരടും മന്ത്രിച്ചു നല്കി പണം പറ്റുന്നു. വിശുദ്ധന്മാരുടെ ശവകുടീരങ്ങള്‍ക്കു മുകളില്‍ പച്ചപ്പട്ടു വിരിച്ച്, നേര്‍ച്ചക്കുറ്റികള്‍ സ്ഥാപിച്ച് പണപ്പിരിവിന് കാവലിരിക്കുന്നു. തിരുനബിയുടെ പൈതൃകമെവിടെ, നമ്മുടെ പണ്ഡിതന്മാരുടെ വൈതൃകമെവിടെ?!
ജീവിതാന്ത്യത്തില്‍ മുഹമ്മദ് നബി നല്കിയ ഒസ്യത്ത്, തന്റെ തിരുശേഷിപ്പുകള്‍ കൈവിടരുതെന്നാണ്. അദ്ദേഹം  പറഞ്ഞു: രണ്ടു ശേഷിപ്പുകള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വിട്ടേച്ച് പോകുന്നു. അതു പിന്തുടരുന്നപക്ഷം, നിങ്ങള്‍ വഴികെട്ടു പോകില്ല. ദൈവിക വേദഗ്രന്ഥവും നബിചര്യയുമത്രെ അത്.
പ്രവാചകന്റെ സ്ഥായിയായ തിരുശേഷിപ്പുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് പണ്ഡിത ധര്‍മം. മനുഷ്യരുടെ വിമോചന ഗ്രന്ഥമായ ഖുര്‍ആനിന്റെ വിപ്ലവകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചും അതിന്റെ പ്രായോഗിക മാതൃകയായ നബിയുടെ ചര്യ അനുധാവനം ചെയ്തുമാണ് വിശ്വാസികള്‍ തിരുശേഷിപ്പുകള്‍ സ്വായത്തമാക്കേണ്ടത്. ഇവിടെ പണപ്പെട്ടിക്കോ, സംഭാവന പിരിവിനോ ചൂഷണങ്ങള്‍ക്കോ അശേഷം പഴുതില്ല. ഇടനിലക്കാര്‍ക്കും മധ്യവര്‍ത്തികള്‍ക്കും ഏജന്റുമാര്‍ക്കും സ്‌കോപ്പില്ല. അതിനാല്‍, നമ്മുടെ മതവാണിഭക്കാര്‍ ഇതാ പുതുശേഷിപ്പുകള്‍ കണ്ടുപിടിച്ചിരിക്കുന്നു! പ്രവാചകന്റെ തിരുവചനങ്ങള്‍ പട്ടുറുമാലില്‍ കെട്ടിപ്പൂട്ടി വെച്ച്, എവിടെനിന്നോ ചില മുടിക്കെട്ടുകള്‍ കെട്ടിയെടുത്ത് കൊണ്ടുവന്ന് അവര്‍ അത് 'തിരുകേശ'വും 'തിരുശേഷിപ്പു' മാണെന്ന് വിളംബരപ്പെടുത്തുന്നു. 'തിരുമുടി' സംരക്ഷണത്തിന് ബഹുകോടികളുടെ പള്ളി പണിയുന്നു. ബഹുരസമതല്ല, തിരുമുടിപ്പള്ളിയോട് ചേര്‍ന്ന് വമ്പന്‍ വ്യാപാരസമുച്ചയവുമുയരാന്‍ പോകുന്നുവെന്ന വിവരം അവര്‍ മറച്ചുവെക്കുന്നില്ല എന്നതാണ്. ദീപസ്തംഭം മഹാശ്ചര്യം!

വ്യാജമുടി ചൂഷകര്‍ ഒറ്റപ്പെടുമ്പോള്‍

അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌



     പ്രവാചക തിരുമേനിയുടേതെന്ന വ്യാജേന രണ്ട്‌ തവണയായി ചില മുടികള്‍ കാന്തപുരം ഇവിടെ കൊണ്ടുവന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൊണ്ടുവന്ന മുടി സമുദായത്തില്‍ ക്ലച്ച്‌ പിടിക്കില്ലെന്ന്‌ കണ്ടപ്പോള്‍ രണ്ടാംമുടി കഴിഞ്ഞ ജനുവരിയിലാണ്‌ കൊണ്ടുവന്നത്‌. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ മുടികള്‍ സമുദായം ഇതിനകം നിരാകരിച്ച്‌ കഴിഞ്ഞു. കഴിഞ്ഞ ആറുമാസക്കാലത്തെ തുറന്ന ചര്‍ച്ചയിലൂടെ മുടിയുടെ യാഥാര്‍ഥ്യം സാധാരണക്കാര്‍പോലും തിരിച്ചറിഞ്ഞു.....

`മുഖം കെടുത്ത'ലും ആ `അത്തുംപിത്തും' ഇന്നും കാന്തപുരത്തെ നിരന്തരം വേട്ടയാടുന്നു. മുടിയുടെ സനദ്‌ (കൈമാറ്റ ശൃംഖല) സംബന്ധിച്ച്‌ അവര്‍ പറഞ്ഞ വൈരുധ്യങ്ങള്‍ കൊച്ചുകുട്ടികള്‍പോലും മനപ്പാഠമാക്കി ഉരുവിട്ടുകൊണ്ടിരിക്കുന്നു.


``മുടി നമുക്ക്‌ കൈമാറിയ ശൈഖ്‌ അഹ്‌മദ്‌ ഖസ്‌റജിയുടെ പിതൃപരമ്പരയിലൂടെയാണ്‌ ഈ മുടി വന്നെത്തിയത്‌. ആ പരമ്പര (സനദ്‌) നിങ്ങള്‍ ഇവിടെ വായിച്ചുകേട്ടു'' -മര്‍കസ്‌ സമ്മേളനത്തില്‍ കാന്തപുരം.

``അഹ്‌മദ്‌ ഖസ്‌റജിയുടെ പിതൃപരമ്പരയിലൂടെയാണിത്‌ കിട്ടിയതെന്ന്‌ ഞങ്ങള്‍ പറഞ്ഞിട്ടേ ഇല്ല'' -റിപ്പോര്‍ട്ടര്‍ ചാനലിനോട്‌ കാന്തപുരം.


``മര്‍കസ്‌ സമ്മേളനത്തില്‍ വായിച്ചത്‌ മുടിയുടെ സനദല്ല. `നസബ'യാണ്‌. അഥവാ അഹ്‌മദ്‌ ഖസ്‌റജിയുടെ കുടുംബപരമ്പര മാത്രമാണത്‌'' -പേരോട്‌, കുറ്റിയാടി പ്രസംഗം.


``മുടിയുടെ സനദ്‌ എന്റെ പോക്കറ്റിലുണ്ട്‌. എന്റെ പോക്കറ്റിലുണ്ട്‌. ഉസ്‌താദിന്റെ കയ്യിലുമുണ്ട്‌. ആര്‍ വന്നാലും കാണിച്ചുതരാം'' -പേരോട്‌, കുറ്റിയാടി പ്രസംഗം.


``പ്രസിദ്ധപ്പെട്ട ആളില്‍ നിന്ന്‌ മുടികിട്ടിയാല്‍ പിന്നെ സനദ്‌ ചോദിക്കരുത്‌. സനദ്‌ ചോദിച്ചാല്‍ ദീനില്‍ നിന്ന്‌ പുറത്തുപോകും'' -കോട്ടക്കല്‍ പ്രസംഗം, കാന്തപുരം.


``മുടിയുടെ യഥാര്‍ഥ സനദിന്‌ അടിരേഖയെന്നാണ്‌ പറയുക. അത്‌ ഇവിടെ ഇല്ല. അബൂദാബിയിലാണ്‌''-പത്രസമ്മേളനം, കാന്തപുരം.


അത്തുംപിത്തും എന്നല്ലാതെ പിന്നെന്താണ്‌ പറയുക?


കാന്തപുരം എന്തു പറഞ്ഞാലും കണ്ണും ചിമ്മി അംഗീകരിക്കുന്ന സ്വന്തം അനുയായികളും സംഘടനാനേതാക്കള്‍ പോലും മുടിവിഷയത്തില്‍ കാന്തപുരത്തെ അനുകൂലിക്കുന്നില്ല. മുടിയുടെ ആധികാരികത ശരിവെച്ചുകൊണ്ട്‌ കാന്തപുരത്തിന്റെ ഒരു സംഘടനാഘടകവും ഒരു പ്രസ്‌താവനയും ഇതുവരെ ഇറക്കിയില്ലെന്നത്‌ ശ്രദ്ധേയമാണ്‌. മാത്രമല്ല, പ്രവാചകരുടെ മേല്‍ ബോധപൂര്‍വം കളവ്‌ പറഞ്ഞാല്‍ നരകം കിട്ടുമെന്ന നബിവചനത്തിന്‌ അവര്‍ നല്‍കുന്ന വിശദീകരണം ഇപ്രകാരം:



``നബി(സ)യുടെതല്ലാത്ത ഒരു വസ്‌തുകൊണ്ടുവന്ന്‌ ബോധപൂര്‍വം ഇത്‌ നബി(സ)യുടെതാണെന്ന്‌ ഒരാള്‍ പ്രചരിപ്പിച്ചാല്‍ അയാളിന്‌ (അടിവര ലേഖകന്റേത്‌) ഹദീസില്‍ പറഞ്ഞത്‌ പ്രകാരമുള്ള നരക ഇരിപ്പിടം ഉറപ്പായി. എന്നാല്‍ ഇയാളിനെ വിശ്വസിച്ച്‌ ആ `അസര്‍' നബി(സ)യുടെതാണെന്ന്‌ തെറ്റിദ്ധരിച്ച്‌ അതിനെ ആദരിക്കുകയും അതില്‍ നിന്ന്‌ ബറകത്തെടുക്കുകയും ചെയ്‌തവരുടെ വിധിയെന്താണ്‌?'' (ഒ എം തരുവണ, വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പേജ്‌ 24).

കാന്തപുരത്തിന്റെ വലംകൈയായി പ്രവര്‍ത്തിക്കുന്ന ലേഖകന്‍ പോലും എഴുതിയത്‌ ശ്രദ്ധിച്ചില്ലേ? നബി(സ)യുടെതല്ലാത്ത വസ്‌തു കൊണ്ടുവന്ന്‌ ബോധപൂര്‍വം അത്‌ നബി(സ്വ)യുടെതാണെന്ന്‌ പ്രചരിപ്പിച്ച `അയാള്‍ക്ക്‌' നരകം കിട്ടും. `അയാളെ' വിശ്വസിച്ച സാധാരണക്കാര്‍ക്ക്‌ നരകം കിട്ടില്ല.


കാന്തപുരത്തെ കൈയൊഴിച്ച്‌ കൊണ്ടുള്ള ഈ പോക്ക്‌ മുടിയുടെ തുടക്കം മുതലേ ഉണ്ട്‌. പേരോട്‌ മാത്രമാണ്‌ കാന്തപുരത്തെ സപ്പോര്‍ട്ട്‌ ചെയ്‌തത്‌. മുംബൈയിലെ ജാലിയാവാലയെ കണ്ട്‌ നാം ഏഴ്‌ മുടികള്‍ കൊണ്ടുവരികയും കാന്തപുരത്തിന്റെ മുടിയുടെ തനിനിറം ബഹുജനങ്ങളെ അറിയിക്കുകയും ചെയ്‌തപ്പോള്‍ പേരോടും മുങ്ങി. ഇപ്പോള്‍ കക്ഷി എവിടെയാണെന്ന യാതൊരു വിവരവുമില്ല. എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാലും മുടിയെക്കുറിച്ച്‌ ഒരക്ഷരവും പറയുന്നില്ല. മുടി വിഷയത്തില്‍ സ്വന്തം പാളയത്തില്‍ കാന്തപുരം തീര്‍ത്തും ഒറ്റപ്പെട്ടുവെന്നര്‍ഥം.



വ്യാജമുടി ന്യായീകരിക്കാന്‍ വേണ്ടി ഇതിനകം പറഞ്ഞതും എഴുതിയതും കാന്തപുരം വിഭാഗത്തെ വല്ലാത്ത പൊല്ലാപ്പിലാക്കിയിരിക്കുകയാണ്‌.


അരമീറ്ററിലധികം നീളമുള്ള മുടി പ്രവാചക തിരുമേനിക്കുണ്ടായിരുന്നുവെന്നും നബിതിരുമേനി(സ) വര്‍ഷങ്ങളോളം തലമുടിവെട്ടി വൃത്തിയാക്കാറുണ്ടായിരുന്നില്ലെന്നും തുടങ്ങി നബിതിരുമേനി (സ)യെ വികൃതമാക്കി ചിത്രീകരിച്ച ഹീനമായ നടപടി കാന്തപുരം വിഭാഗത്തില്‍ തന്നെ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടാക്കിയതായി അറിയുന്നു. ഇത്ര നീളമുള്ള മുടി നബിതിരുമേനി(സ)ക്ക്‌ ഉണ്ടായിരുന്നുവെന്ന്‌ വെച്ചാല്‍ അത്‌ നബി തങ്ങളെ ഒരു പിശാചിനോടോ ഭ്രാന്തനോടോ സാദൃശ്യപ്പെടുത്തലായിരിക്കുമെന്ന്‌ വരെ അവരുടെ ഒരു ഉന്നതന്‍ പ്രസംഗിച്ചു. മുടി ഏറെ നീളമുള്ളതായിരുന്നുവെന്ന്‌ വരുത്താന്‍ നബിവചനങ്ങള്‍ വളച്ചൊടിച്ചത്‌ അവരുടെ പ്രധാന പണ്ഡിതന്മാരും അംഗീകരിച്ചിട്ടില്ല.


മുടിയുടെ പേരില്‍ വന്ന മാനക്കേട്‌ (മുഖംകെടല്‍) ജനങ്ങള്‍ മറന്നുപോകാനും ഈ പിന്തുണ കുറഞ്ഞിട്ടില്ലെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്താനുമായി പ്രഖ്യാപിച്ച നേതാവിന്റെ കേരള യാത്രയോട്‌ ഭിന്നത മറന്ന്‌ എല്ലാവരും സഹകരിക്കാമെന്ന്‌ വെച്ചെങ്കിലും അതിനിവിടെ `ശഅ്‌റേ മുബാറക്‌ ശിലാസ്ഥാപനം' കാന്തപുരം ഏകപക്ഷീയമായി പ്രഖ്യാപിച്ചത്‌ പുതിയ ഭിന്നതകള്‍ക്കിടയാക്കിയതായി അറിയുന്നു. കേരള യാത്രയിലും അതിന്റെ പ്രചാരണങ്ങളിലും മുടിയെ സംബന്ധിച്ച്‌ ഒന്നും പറയില്ലെന്നതുള്‍പ്പെടെയുള്ള ചില ധാരണകളെ തുടര്‍ന്നാണ്‌ ഇടഞ്ഞുനിന്നിരുന്ന വിഭാഗം സഹകരിക്കാമെന്നു പറഞ്ഞിരുന്നതത്രെ. കേരളയാത്രാ പ്രഖ്യാപന വേളയില്‍ ഖലീലുല്‍ ബുഖാരി ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്‌തിരുന്നു. ഇനി കേരളയാത്ര കഴിയുന്നതുവരെ നമുക്ക്‌ മറ്റൊരു പരിപാടിയും ഉണ്ടാകരുതെന്ന്‌ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.


മുടി ന്യായീകരിച്ചുകൊണ്ട്‌ ഇനി ഒരാളും സംഘടനയില്‍ നിന്ന്‌ പ്രസംഗിക്കരുതെന്ന്‌ ശക്തമായ നിര്‍ദേശം താഴേ തട്ടിലേക്ക്‌ നല്‍കിയതായി അറിയാന്‍ കഴിഞ്ഞു. നിര്‍ദേശം ലംഘിച്ച്‌ പ്രസംഗിച്ച ചില പ്രാദേശിക നേതാക്കളെ താക്കീത്‌ ചെയ്‌തിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്‌. മുടി സംബന്ധമായി ലേഖനങ്ങളോ സിഡികളോ മര്‍കസ്‌ അറിയാതെ ഒരാളും ഇറക്കരുതെന്ന്‌ കര്‍ശനമായി നിര്‍ദേശം സ്വന്തം മുഖപത്രത്തില്‍ പരസ്യം കൊടുക്കുന്നേടത്തു വരെ എത്തി കാര്യങ്ങള്‍. പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ച പത്രപ്രരസ്യം ഇങ്ങനെ.

മര്‍ക്കസ്‌ അറിയിപ്പ്‌: ശഅ്‌റേ മുബാറക്‌ സംബന്ധമായ പ്രസിദ്ധീകരണങ്ങള്‍, സിഡികള്‍, മറ്റ്‌ ദൃശ്യശ്രാവ്യ മാധ്യമവര്‍ക്കുകള്‍ മര്‍ക്കസ്‌ പി ആര്‍ ഡിയുടെ അനുമതിയില്ലാതെയും മര്‍ക്കസ്‌ അംഗീകൃതരെ ബോധ്യപ്പെടുത്താതെയും പുറത്തിറക്കരുതെന്ന്‌ പി ആര്‍ ഡി ഡയറക്‌ട്‌ അറിയിച്ചു. (ഫോണ്‍ 9645962035, 9539048101, സിറാജ്‌ 12-11)


രണ്ട്‌ തവണയായി `നബി(സ) സ്വപ്‌നം കാണിച്ച'തനുസരിച്ച്‌ മര്‍കസിന്‌ കിട്ടിയ `ശഅ്‌റേമുബാറക്കുകളെ ന്യായീകരിച്ച്‌ പ്രസംഗിക്കാനോ എഴുതാനോ പാടില്ലപോല്‍! വല്ലാത്തൊരു ദുരന്തം! ഇതില്‍പരം വലിയൊരു `മുഖംകെടുത്തല്‍' പിന്നെന്താണ്‌?

പള്ളിക്കു വേണ്ടി കോടികള്‍ പിരിച്ചതുകൊണ്ട്‌ പള്ളി നിര്‍മിക്കട്ടേ എന്നും എന്നാല്‍ പള്ളിക്ക്‌ ചുറ്റും വിഭാവനം ചെയ്‌ത ടൗണ്‍ഷിപ്പ്‌ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നുമാണത്രെ സംഘടനാ തീരുമാനം. സംഘടനാതീരുമാനത്തിന്‌ കാന്തപുരവും മകനും ഇനിയും വഴങ്ങിയിട്ടില്ലെന്നാണ്‌ അറിയുന്നത്‌.


പള്ളിക്ക്‌ ശിലാസ്ഥാപനം നടത്താന്‍ കാന്തപുരം ഏകപക്ഷീയമായി തീരുമാനിച്ചെങ്കിലും ഇനിയും സ്ഥലം എവിടെ എന്നത്‌ അന്തിമമായിട്ടില്ലത്രെ. പള്ളി എവിടെ നിര്‍മിച്ചാലും നബിയുടേതെന്ന്‌ പ്രചരിപ്പിക്കുന്ന ഈ മുടിയുടെ പേരില്‍ ബിസിനസ്‌ ലക്ഷ്യമാക്കി പള്ളിക്ക്‌ ചുറ്റും ടൗണ്‍ഷിപ്പ്‌ നിര്‍മാണവുമായി കാന്തപുരം മുന്നോട്ട്‌ പോവുകയാണെങ്കില്‍ അത്‌ കാന്തപുരം ഗ്രൂപ്പിന്റെ പിളര്‍പ്പിലായിരിക്കും അവസാനിക്കുക.


(സത്യധാര -2012 ജനുവരി 1-15

തേനും തേനീച്ചയും

" നിൻടെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു; മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നതിലും നീ പാർപ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാ തരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിൻടെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിതന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്നു വ്യത്യസ്ത വർണങ്ങളിലുള്ള പാനീയം പുറത്തുവരുന്നു. അതിൽ മനുഷ്യർക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്"
(വിശുദ്ധ ഖുർആൻ 16:68, 69)

image
തേൻ മനുഷ്യർക്ക് ഔഷധഗുണമുള്ള ഒരു ഭക്ഷ്യപാനീയമാണെന്ന് അറിയാമെങ്കിലും അതുല്പാദിപ്പിക്കുന്ന തേനീച്ചകളുടെ അനിതര സാധാരണമായ കഴിവുകളെക്കുറിച്ച് നാം ബോധവാന്മാരല്ല. ശീതകാലത്ത് കണ്ടുവരാത്തതും പൂക്കളിലുണ്ടാവുന്നതുമായ സ്വേദസ്രവമാണ്‌ തേനീച്ചകളുടെ ഭക്ഷണം. സ്വേദസ്രവമെന്നാൽ തേനല്ല. പൂക്കളിൽ പരാഗണം നടത്താൻ പ്രാണികളെ ആകർഷിക്കാനായി പൊടിഞ്ഞുവരുന്ന വിയർപ്പുകണികകളാണ്‌. തേനീച്ചകൾ വേനൽകാലത്ത് ശേഖരിക്കുന്ന പൂക്കളിലെ സ്വേദസ്രവം അവയുടെ ശരീരത്തിലെ ഒരു പ്രത്യേകതരം സ്രവവുമായി യോജിപ്പിച്ച് ഒരു പുതിയ ഉല്പന്നമായ തേനായി പുറത്തുവരുന്നു. ഇത് ശീതകാലത്തേക്ക് തേനീച്ചകൾ കരുതിവെക്കുകയും ചെയ്യുന്നു.
ഇങ്ങനെ ശേഖരിച്ചുവെക്കുന തേൻ ശീതകാലത്തെ അവയുടെ ആവശ്യത്തിൽ കൂടുതലാണെന്നു കാണാൻ കഴിയും. തേനീച്ചകൾ എന്തിനാണ്‌ ആവശ്യത്തിൽ കൂടുതൽ തേൻ ശേഖരിച്ചുവെക്കുന്നത് എന്ന ചോദ്യം പ്രസക്തമാവുന്നു. ഇത് സമയനഷ്ടത്തിനും ഊർജനഷ്ടത്തിനും കാരണമാക്കില്ലേ? ഈ ചോദ്യത്തിനുള്ള മറുപടി മുകളിലുദ്ധരിച്ച സൂക്തങ്ങളിലെ 'വഹ് യ്' എന്ന വാക്കിൽ അടങ്ങിയിരിക്കുന്നു.

തേനീച്ചകൾ അവയ്ക്ക് വേണ്ടി മാത്രമല്ല തേൻ ഉല്പാദിപ്പിക്കുന്നത്. മനുഷ്യർക്ക് കൂടിയാകുന്നു. തേനീച്ചകളെ പോലെ മറ്റു ചില ജീവികളും ഇങ്ങനെ ആത്മാർപ്പണം ചെയ്യുന്നുണ്ട്. പിടക്കോഴി ഓരോ ദിവസവും ഓരോ മുട്ട വീതമിടുന്നു. കോഴിക്ക് മുട്ടയുടെ ആവശ്യമില്ല. കുട്ടിക്ക് കുടിക്കാൻ ആവശ്യമായതിൽ കൂടുതൽ പശു പാൽചുരത്തുന്നു.
image

വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത് കാണുക: " ആകാശങ്ങളിലും ഭൂമിയിലുള്ളതുമായ എല്ലാം തൻടെ വകയായി നിങ്ങൾക്ക് അധീനപ്പെടുത്തിരിക്കുകയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്" (45:13) തേനീച്ചകളുടെ തേനുല്പ്പാദന രീതി അത്യത്ഭുതകരമാണ്‌. തേനീച്ചകൾ വ്യവസ്ഥാപിതമായ രീതികളിലൂടെ ഒരുപാട് ജോലികൾ നിർവഹിക്കുന്നതായി കാണാനാവും.

-

കൂട് നിർമ്മാണം

-image
ഒരേ സമയത്ത് 30,000 തേനീച്ചകൾക്ക് ഒന്നിച്ചുവസിക്കാനും ദൈനംദിന കൃത്യങ്ങൾ നിർവഹിക്കാനും പാകത്തിലാണ്‌ തേനീച്ചകൾ തേന്മെഴുകുപയോഗിച്ച് കൂട് നിർമിക്കുന്നത്. കൂടിന്നകത്തെ അറകൾ ഇരുവശങ്ങളിലും ഒരേ അളവിൽ സംവിധാനിച്ചിരിക്കുന്നു. ഭക്ഷണം ശേഖരിച്ചുവെക്കാനും കുഞ്ഞുങ്ങളെ പരിപാലിക്കാനും ഉപയോഗപ്പെടുത്തുന്നു.

ദശലക്ഷം ആണ്ടുകളായി തേനീച്ചകൾ അഷ്ടഭുജാകൃതിയിലുള്ള അറകൾക്കാണ്‌ രൂപം നൽകുന്നത്. അഷ്ടഭുജത്തിലല്ലാതെ, മറ്റു ബഹുഭുജാകൃതിയിലോ ദീർഘചതുരാകൃതിയിലോ ത്രികോണാകൃതിയിലോ അറകൾക്ക് രൂപംനൽകാത്തതെന്തുകൊണ്ട്? ക്ഷേത്രഗണിതനിയമമനുസരിച്ച് ഏറ്റവും കുറഞ്ഞ ചുറ്റളവിൽ ഷഡ്ഭുജത്തിന്‌ ഏറ്റവുമധികം വ്യപ്തമുൾക്കൊള്ളാനാവും. തന്മൂലം കൂടുതൽ തേൻ ശേഖരിച്ചുവെക്കാനും കഴിയും. ചുറ്റളവ് കുറവായതുകൊണ്ട് നിർമാണ പദാർഥം കുറഞ്ഞ തോതിൽ ഉപയോഗപ്പെടുത്തിയാൽ മതി എന്ന മെച്ചവുമുണ്ട്.
നിർമാണസമയത്ത് തേനീച്ചകൾ കൂടിനിരുവശത്ത്റ്റും മേലോട്ട് ചെരിവ് നൽകാൻ ശ്രദ്ധിക്കുന്നു. രണ്ടു വശവും 13 ഡിഗ്രി മുകളിലോട്ട് പൊക്കി ചെരിവ് നൽകുക വഴി ശേഖരിച്ചു വെക്കുന്ന തേൻ പുറത്തേക്ക് ഒലിച്ചു പാഴായിപ്പോവുന്നുല്ല. തൊഴിലാളികളായ തേനീച്ചകൾ വൃത്താകൃതിയിൽ ഒരു കുലയായി തൂങ്ങിക്കിടന്ന് മെഴുകുല്പാദനത്തിന്നാവശ്യമായ ചൂട് പകരുന്നു. തേനീച്ചകളുടെ വയറുകളിലെ സഞ്ചികളിൽ നിന്നാണ്‌ സുതാര്യമായ ഒരു ദ്രവം ഉല്പാദിപ്പിക്കുന്നത്. ഇതു കട്ടിയായ മെഴുകായി രൂപാന്തരം പ്രാപിക്കുന്നു. തേനീച്ചകൾ ഇത് അവയുടെ കാലുകളിലുള്ള കൊളുത്തുകളിൽ ശേഖരിക്കുന്നു. ഈ മെഴുക് വായിലിട്ട് ചവച്ച് ആവശ്യമായ പരുവത്തിലാക്കുന്നു.
image

കൂട് നിർമാണം മുകളിൽ നിന്നാണ്‌ ആരംഭിക്കുന്നത്. മൂന്നു വരികളിലായി താഴോട്ട് നിർമിച്ച് പരസ്പരം യോജിപ്പിച്ച് കൂട് നിർമാണം പൂർത്തീകരിക്കുന്നു. ആരംഭവും അവസാനവും കൃത്യമായി ഇണക്കിക്കൊണ്ടുവരണമെങ്കിൽ കൃത്യമായ അളവ് മുൻപേ തന്നെ കണക്കുകൂട്ടി അറിഞ്ഞിരിക്കണം. ആയിരമായിരം തേനീച്ചകൾക്ക് ക്ഷേത്രഗണിതസിദ്ധാന്തം ആരാണ്‌ പഠിപ്പിച്ചുകൊടുത്തത്?

ചില കോണുകളിൽ നിന്ന് ഒരേ സമയം നിർമാണമാരംഭിച്ച് ഒരു വിടവും ബാക്കിവെക്കാതെ കൂട് പൂർത്തിയാക്കുന്നു. ഭുജങ്ങൾക്ക് ഒരു മൈക്രോമീറ്ററിൻടെ വ്യത്യാസം പോലുമില്ലാതെ. സമ്പന്ന രാഷ്ട്രമായ അമേരിക്കയിലായാലും ദരിദ്രരാഷ്ട്രമായ ആഫ്രിക്കയിലായാലും ഭുജത്തിൻടെ അളവ് ഒന്നുതന്നെ. ഖുർആൻ സൂറത്തുയൂസഫ് 40-ആം വാക്യം ശ്രദ്ധിക്കുക: "അവനു പുറമെ നിങ്ങൾ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല....."

തേനീച്ചകളുടെ ഈ 'ജന്മവാസന' ഒരു നാമകരണം മാത്രമാകുന്നു. സത്യം വ്യക്തമാക്കിയിട്ടും മറച്ചുവെക്കുന്നതിന്‌ ഈ നാമങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ എന്തർഥമാണുള്ളത്? മുൻപറഞ്ഞ 'വഹ് യ്' തന്നെയാണ്‌ തേനീച്ചകളെ ഇതെല്ലാം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

കൂടിലെ ഈർപ്പവും വായുസഞ്ചാരവും


image
തേനിൻടെ ഗുണനിലവാരം നിലനിർത്താനും തേൻ കേടാവാതിരിക്കാനും കൂടിനുള്ളിലെ ഈർപ്പം ഒരു നിശ്ചിത തലത്തിൽ നിലനിർത്തേണ്ടത് അത്യാവശ്യം. 10 മാസം കൂടിനകത്തെ ചൂട് 32 ഡിഗ്രിയിൽ കൂടാനും പാടില്ല. ചൂടും ഈർപ്പവും ആവശ്യമായ അളവിൽ നിലനിർത്താൻ ഒരു കൂട്ടം തേനീച്ചകൾ വായു സഞ്ചാരം ക്രമീകരിക്കുന്ന ജോലിയിൽ വ്യാപൃതരാവുന്നു. അന്തരീക്ഷോഷ്മാവ് വർധിക്കുമ്പോൾ കൂടിൻടെ പ്രവേശനഭാഗത്ത് ഇവ കൂട്ടം കൂടി നിന്ന് ചിറകുകൾ ചലിപ്പിച്ച് കൂടിനകത്തേക്ക് കാറ്റുണ്ടാക്കി വിടുന്നു. അകത്തെ തേനീച്ചകൾ ഈ കാറ്റ് എല്ലായിടത്തും വ്യാപിപ്പിക്കുന്നു. ഈ കാറ്റ് സഞ്ചാരവിദ്യ പുക, മലിനീകരണം എന്നിവയിൽ നിന്നും കൂടിനെ സംരക്ഷിക്കുന്നു.

ആരോഗ്യരക്ഷ


കൂടിനകത്ത് അണുബാധയുണ്ടാവാതെ തേനീച്ചകൾ സൂക്ഷിക്കുന്നു. പുറത്തുനിന്ന് വല്ല വസ്തുക്കളോ ജീവികളോ കൂടിനകത്ത് കടക്കാതെ തടയുക പരമപ്രധാനം. ഇതിനായി രണ്ടു തേനീച്ചകളെ കൂടിനുമുൻപിൽ കാവൽ നിർത്തുന്നു. ഈ കാവൽക്കാരുടെ കണ്ണു വെട്ടിച്ച് വല്ലതും കൂടിനകത്ത് കടന്നുകൂടിയാൽ മറ്റുള്ളവ കൂട്ടായി അവയെ പുറത്താക്കാൻ യത്നിക്കുന്നു.
image
കൂട്ടിനകത്ത് കടന്നുകൂടിയ ജീവികളെ ചീയാതെ സൂക്ഷിക്കാൻ അഭിഷേക പ്രയോഗമാണ്‌ തേനീച്ചകൾ അവലംഭിക്കുന്നത്. ശരീരത്തിൽ നിന്നും ഊറിവരുന്ന ഒരുതരം കറ ഉപയോഗിച്ചാണ്‌ അഭിഷേകം. ഈ കറ തന്നെയാണ്‌ കൂടിൻടെ അറ്റകുറ്റപ്പണികൾക്കും ഉപയോഗിക്കുന്നത്. ഈ കറ അണുമുക്തമാക്കാൻ സഹായിക്കുന്നുണ്ടെന്ന് തേനീച്ചകൾക്കെങ്ങനെ മനസ്സിലായി ?

" നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവൻ വിന്യസിക്കുന്നതിലുമുണ്ട് ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളും" (ഖുർആൻ 45:14)

ഭക്ഷണം ശേഖരിക്കുന്ന വിധം


തേനീച്ചകൾ പൂക്കളിൽ നിന്നുള്ള സ്വേദദ്രവം ശേഖരിക്കുന്നത് കൂട്ടിൽ നിന്നും 800 മീറ്റർ ദൂരത്തിൽ നിന്നാണ്‌. ഏതെങ്കിലും ഒരു തേനീച്ച പൂക്കൾ കണ്ടെത്തിയാൽ കൂട്ടിലേക്ക് തിരിച്ചുപറന്ന് മറ്റുള്ളവരെ വിവരമറിയിക്കുന്നു. വിവരം നൽകുന്നത് നൃത്തരൂപത്തിലാണ്‌. '8' എന്ന അക്കത്തിൻടെ ആകൃതിയിൽ പലവട്ടം ആവർത്തിക്കുന്ന നൃത്തത്തിൽ പൂവുകളിലേക്കുള്ള ദൂരം, ദിശ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. 250 മീറ്റർ അകലെയാണ്‌ പൂക്കൾ എന്നറിയിക്കുന്നത് ശരീരത്തിൻടെ അടിഭാഗം അരമിനിറ്റിനുള്ളിൽ അഞ്ചു പ്രാവശ്യം കുലുക്കിക്കാണിച്ചാണ്‌.
image

ഒരു പൂവിലെ സ്വേദദ്രവം ഏതെങ്കിലും തേനീച്ച ഭക്ഷിച്ചുകഴിഞ്ഞ് അത് തീർന്നാൽ മറ്റുള്ളവർക്ക് കാര്യം മനസ്സിലാക്കാൻ ഒരു വിദ്യയുണ്ട്. പൂവ് സന്ദർശിച്ച തേനീച്ച പൂവിൽ ഒരു പ്രത്യേക മണമുള്ള ഒരു തുള്ളി കൊണ്ട് അടയാളംവെക്കുന്നു. മറ്റു തേനീച്ചകൾ മണംപിടിച്ച് ഇതു മനസ്സിലാക്കി മറ്റു പൂവുകൾ തേടിപ്പോവുന്നു.

തേൻ, " അതിൽ രോഗശമനമുണ്ട്." (വിശുദ്ധ ഖുർആൻ)

--

കൂടുതൽ വായിക്കുവാൻ ഹാറൂൺ യഹ്യയുടെ 'തേനീച്ചയിലെ അത്ഭുതങ്ങൾ' എന്ന ഇംഗ്ലീഷ് പുസ്തകം കാണുക.

മുലപ്പാൽ പോഷകസമൃദ്ധം രോഗപ്രതിരോധകം

"മനുഷ്യന്‌ തൻടെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു. ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ്‌ മാതാവ് അവനെ ഗർഭം ചുമന്നുനടന്നത്. അവൻടെ മുലകുടി നിർത്തുന്നതാവട്ടെ രണ്ടു വർഷംകൊണ്ടുമാണ്‌. എന്നോടും നിൻടെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എൻടെ അടുത്തേക്കാണ്‌ (നിൻടെ) മടക്കം" (31:14)

image

ശിശുക്കളുടെ പോഷണത്തിനും അവരെ രോഗബാധയിൽ നിന്നു തടയാനും വേണ്ടി അല്ലാഹു സൃഷ്ടിച്ച തുല്യതയില്ലാത്ത ഒരു മിശ്രിത ദ്രവമാണ്‌ അമ്മയുടെ മുലപ്പാൽ. അതിൽ പോഷകങ്ങൾ വേണ്ട തോതിലും (കുഞ്ഞുങ്ങളുടെ) വളർച്ച പ്രാപിച്ചിട്ടില്ലാത്ത ശരീരത്തിന്‌ യുക്തമായ തോതിലും അടങ്ങിയിരിക്കുന്നു. അതേ സമയം മസ്തിഷ്ക കോശങ്ങളുടെയും നാഡീവ്യൂഹങ്ങളുടെയും വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അത്ഭുതജന്യമായ മുലപ്പാൽ, ആധുനിക സാങ്കേതിക വിദ്യയുടെ സൃഷ്ടിയായ കൃത്രിമ ശിശുവാഹാരത്തിന്‌ മുലപ്പാലിന്‌ പകരം നിൽക്കാൻ ഒരിക്കലും സാധ്യമല്ല.

മുലപ്പാൽ മാത്രം കുടിച്ചു വളരുന്ന ശിശുക്കൾക്ക് ശ്വാസകോശങ്ങളെയും ദഹനേന്ദ്രിയങ്ങളെയും ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷണഫലങ്ങൾ വെളിവാക്കുന്നു. രോഗാണുക്കളുടെ വീര്യം കെടുത്തുന്ന പദാർഥം അതിൽടങ്ങിയിക്കുന്നതു കൊണ്ട് രോഗബാധയെ ചെറുത്തുനിൽക്കുന്നു. രോഗാണുക്കൾക്കെതിരിൽ സംരക്ഷണവലയം തീർക്കുന്ന 'പ്രതിരോധാണുക്കൾ' വളരാൻ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

പ്രത്യേകം രൂപകല്പന ചെയ്തുണാക്കിയതുകൊണ്ട് എളുപ്പം ദഹിക്കുന്നു. പോഷകസമൃദ്ധമായതുകൊണ്ട് കുഞ്ഞുങ്ങളുടെ അതിലോലമായ ദഹനവ്യവസ്ഥയ്ക്ക് മുലപ്പാലിനെ പെട്ടെന്നു ദഹിപ്പിക്കാനാവും. ദഹനത്തിന്‌ കൂടുതൽ ഊർജം ചെലവഴിക്കേണ്ടി വരുന്നില്ല. ഊർജത്തിൻടെ സിംഹഭാഗവും അവയവങ്ങളുടെ വളർച്ചയ്ക്കും മറ്റും ശാരീരികാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനാവും.

image

പൂർണ വളർച്ചയെത്താതെ പ്രസവിച്ച കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാലിൽ സാധാരണയിൽ കവിഞ്ഞ തോതിൽ കൊഴുപ്പ്, പ്രോട്ടീൻ, സോഡിയം ക്ലോറൈഡ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. കാലമെത്താതെ ജനിച്ച കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തിയൽ കണ്ണിൻറെ പ്രവർത്തനം മെച്ചപ്പെടുന്നതായും ബുദ്ധിശക്തിയിൽ മികവ് പ്രകടിപ്പിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്.

നവജാതശിശുക്കളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ജൈവാമ്ലമടങ്ങിയ ഒമേഗ മൂന്ന് കൂടിയ തോതിൽ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. മസ്തിഷ്കത്തിൻടെയും കണ്ണുകളുടെയും വളർച്ചയ്ക്ക് അവശ്യം വേണ്ട ഒരു സംയുക്തമാണ്‌ ഒമേഗ മൂന്ന്. ഗർഭാവസ്ഥയിലും ജനിച്ച ഉടനെയും മസ്തിഷ്കവും നാഡീവ്യൂഹവും വളർച്ച പ്രാപിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്‌.

രക്തസമ്മർദം വരാതെ കാക്കാൻ മുലപ്പാൽ സഹായകമായതു കൊണ്ട് ഹൃദ്രോഗത്തെക്കുറിച്ചുള്ള വേവലാതി വേണ്ടതില്ല. മുലപ്പാലിലടങ്ങിയ കൊഴുത്ത അമ്ലങ്ങൾ രക്തകുഴലുകൾ കട്ടിയാവാതെ സൂക്ഷിക്കുന്നതുകൊണ്ടും സോഡിയം കുറച്ചു മാത്രം ലഭിക്കുന്നതു കൊണ്ടും ശിശുക്കളുടെ തൂക്കം കണ്ടമാനം വർധിക്കുന്നില്ല. മുലപ്പാലിൽ പ്രോട്ടീൻ ഹോർമോണുകളുണ്ട്. ഇത് കൂടിയ തോതിലാണെങ്കിൽ ഹൃദ്രോഗസാധ്യത കുറയുന്നു. കുറഞ്ഞാൽ പൊണ്ണത്തടിക്ക് സാധ്യതയേറുന്നു. 'ലെപ്റ്റിൻ' എന്നു പേരുള്ള മറ്റൊരു ഹോർമോണും മുലപ്പാലിലടങ്ങിയിരിക്കുന്നു. ഇത് കൊഴുപ്പിന്റെ അപചയത്തിനു കാരണമാകുന്നു. പൊണ്ണത്തടി, പ്രമേഹം രക്തകുഴലുകൾക്കുണ്ടാവാനിടയുള്ള രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കനുസരിച്ച് മുലപ്പാലിന്റെ ഘടനയും മാറേണ്ടത് ആവശ്യമാണ്‌. മുലപ്പാൽ എപ്പോഴും ആവശ്യമായ ചൂടിൽ യഥേഷ്ടം ലഭ്യമാണ്‌. അതിലടങ്ങിയിരിക്കുന്ന കൊഴുപ്പും പഞ്ചസാരയും മസ്തിഷ്കവികാസത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. കാൽസ്യം അസ്ഥികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതം.

പാലെന്നാണ്‌ വിളിക്കുന്നതെങ്കിലും ഇതിന്റെ 90 ശതമാനവും വെള്ളമാണ്‌. പോഷക പദാർഥങ്ങളോടൊപ്പം ശിശുക്കൾക്ക് ജലവും ആവശ്യമുണ്ട്. അത്യന്തം ശുദ്ധമായ ഈ വെള്ളം മറ്റെവിടന്ന് കിട്ടാനാണ്‌? അതും മതിയായ തോതിൽ.

image

മുലപ്പാൽ കുടിച്ചു വളർന്ന കുട്ടികൾ കുപ്പിപ്പാൽ കുടിച്ചവരേക്കാൾ ബുദ്ധിശക്തിയിൽ മുന്നിട്ടുനിൽക്കുന്നതായി കാണാം. എട്ടു മാസത്തിൽ കുറഞ്ഞ കാലം മാത്രം മുലപ്പാൽ കുടിച്ച് വളർന്ന കുട്ടികളുടെ ബുദ്ധിശക്തി തീരെ മോശമായിരിക്കുമെന്നു പരീക്ഷണങ്ങൾ തെളിയിക്കുന്നു.

മുലപ്പാൽ ശിശുക്കളെ അർബുദം പിടിപെടാതെ കാത്തുസൂക്ഷിക്കുന്നു. പരീക്ഷണശാലയിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും മനസ്സിലാവുന്നത് മുലപ്പാലിൽ അടങ്ങിയിക്കുന്ന പ്രോട്ടീൻ അർബുധകോശങ്ങളെ നശിപ്പിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുന്നില്ലെന്നുമാണ്‌.

മുലപ്പാൽ കുടിക്കുന്ന ശിശുക്കളുടെ ആമാശയത്തിലെ ശ്ലേഷ്മകോശങ്ങളെടുത്ത് പരീക്ഷണവിധേയമാക്കി. ന്യൂമോണിയക്ക് കാരണമാക്കുന്ന അണുക്കൾ തീരെ വിപാടനം ചെയ്തതായി കണ്ടെത്തി. കേൾവി പ്രശ്നങ്ങൾ മുല കുടിക്കുന്ന ശിശുക്കളിൽ കുറവായിൽ കണ്ടിട്ടുണ്ട്.

ചെറുപ്രായത്തിൽ കണ്ടുവരുന്ന മേദോവാഹിനികൾക്കുണ്ടാവുന്ന അർബുധരോഗ സാധ്യത കുപ്പിപ്പാൽ കുടിച്ചുവളർന്ന ശിശുക്കൾക്ക് ഒമ്പതിരട്ടി കൂടുതലാണ്‌. മറ്റു അർബുധരോഗ സാധ്യതയും ഇതേപോലെ തന്നെ. മുലപ്പാൽ അർബുധകോശങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്നു. മുലപ്പാലിന്‌ മധുരം പ്രദാനം ചെയ്യുന്നത് പ്രോട്ടീൻ രൂപം കൊടുക്കുന്ന അൽഫാ-പാക് ആണ്‌.

രണ്ടു കൊല്ലം ശിശുക്കൾക്ക് മുലപ്പാൽ മാത്രം കുടിച്ചു ജീവിക്കാനാവുമെന്നതാണ്‌ അത്ഭുതം. ശാസ്ത്രം അടുത്തിടെ മാത്രം കണ്ടെത്തിയ ഈ വസ്തുത വിശുദ്ധ ഖുർആൻ പതിനാല്‌ നൂറ്റാണ്ടുകൾക്കു മുമ്പേ വെളിച്ചത്തുകൊണ്ടുവരികയുണ്ടായി.

രണ്ടാമധ്യായം 233-ആം സൂക്തം കാണുക: "മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് രണ്ടു കൊല്ലം മുല കൊടുക്കേണ്ടതാകുന്നു. (കുട്ടിയുടെ) മുലകുടി പൂർണമാക്കണം എന്നുദ്ദേശിക്കുന്നവർക്കത്രെ ഇത്....."

അമ്മ സ്വയം വിചാരിച്ചാൽ ഒരിക്കലും പാലുത്പാദിപ്പിക്കാനാവില്ല. അതിലെ പോഷകങ്ങളുടെ അളവ് കൂട്ടാനും കുറയ്ക്കാനുമാവില്ല. സർവശക്തനായ അല്ലാഹുവാണ്‌ ഓരോ ജീവിയുടെയും ആവശ്യങ്ങളറിയുന്നവനും അവയോട് കരുണ കാണിക്കുന്നവനും. അവനാണ്‌, അവൻ മാത്രമാണ്‌ അമ്മയുടെ മുലയിൽ പാൽ ഉത്പാദിപിക്കുന്നവനും.


പരിണാമവാദത്തിന്റെ തട്ടിപ്പുകൾ

ഡാർവിനിസം അഥവാ പരിണാമവാദം സത്യത്തിൽ ശാസ്ത്രീയമായ ഒരസംബന്ധവും പരാജയവുമാണ്‌. പ്രപഞ്ജത്തിലും അതിലെ ജീവജാലങ്ങളിലും ഒരദൃശ്യശക്തിയുടെ രൂപകല്പന കണ്ടെത്താനാകുമെന്ന് ശാസ്ത്രം തെളിവു നൽകുന്നതിനാൽ, യാദൃച്ഛികമായി അചേതന വസ്തുവിൽ നിന്ന് രൂപം കൊണ്ടതാണ്‌ ജീവൻ എന്ന അതിന്റെ സിദ്ധാന്തം കാലഹരണപ്പെട്ടതാണ്‌. പരിണാമ സിദ്ധാന്തത്തെ പരിരക്ഷിക്കാനായി ഇന്നു നടന്നു വരുന്ന പ്രചാരണങ്ങളെല്ലാം വാസ്തവത്തിൽ, ശാസ്തൃമെന്ന പേരിൽ വ്യാജമായി നിർ‍മിക്കുന്ന വ്യഖ്യാനങ്ങളും മഠയത്തരങ്ങളുമാണ്‌.

1980-കൾക്കു ശേഷം നടന്ന പ്രത്യേകമായ ഗവേഷണങ്ങളും, വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും പരിണാമവാദത്തിന്റെ അവകാശങ്ങൾ അടിസ്ത്ഥാനരഹിതമാണെന്ന് തെളിയിച്ചിടുണ്ട്. അതിനാൽ ഇത്തരം പ്രചാരണങ്ങൾക്ക് സത്യത്തെ മൂടി വെക്കാനാവില്ല. കഴിഞ്ഞ ഏറെ കൊല്ലങ്ങളായി ശാസ്ത്രലോകത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിലെ ചരിത്രത്തിലെ ഏറ്റവും വലിയ വലിയൊരു വഞ്ജനയാണ്‌ പരിണാമവാദം.

പ്രത്യേകിച്ചും അമേരിക്കയിലെ ജീവശാസ്‌ത്രം, രാസിക ജീവശാസ്ത്രം, ഫോസിൽ ശാസ്ത്രം പോലുള്ള വ്യത്യസ്ത ശാസ്ത്രമേഖലകളിൽ പഠനം നടത്തുന്ന ശാസ്ത്രഞ്ജന്മാർ‍ പരിണാമവാദം കാലഹരണപ്പെട്ടതാണെന്നും ജീവന്റെ ആവിർഭാവത്തിന്‌ പിന്നിൽ ഏതോ 'ബുദ്ധിപരമായ രൂപകല്പന' വയിച്ചെടുക്കാനാവുമെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ 'ബുദ്ധിപരമായ രൂപകല്പന' എന്ന പരാമർശം അല്ലാഹുവാണ്‌ ജീവജാലങ്ങളെ സൃഷ്ടിച്ചതെന്ന ആശയത്തിന്റെ ഒരു ശാസ്ത്രീയാവിഷ്ക്കാരമാണ്‌.

ഡാർവിനിസത്തിന്റെ ശാസ്ത്രീയമായ തകർച്ച


പരിണാമവാദ ചിന്തകൾക്ക് പുരാതന ഗ്രീസിനോളം പഴക്കം അവകാശപ്പെടാമെങ്കിലും അത് ഒരു പ്രബല സിദ്ധാന്തമായിത്തീർന്നത് 1859-ൽ ചാൾസ് ഡാർവിന്റെ ജീവവർഗങ്ങളുടെ അവിർഭാവം (The Origin of Species) എന്ന കൃതിയുടെ പ്രകാശനത്തോടെയാണ്‌.ഈ കൃതിയിൽ ഭൂമിയിൽ ജീവവർഗങ്ങളെ വ്യത്യസ്ത രീതിയിൽ അല്ലാഹു സൃഷ്ടിച്ചതിനെ ഡാർവിൻ നിഷേധിക്കുകയും ഒരു പൊതു പൂർവികനിൽ നിന്ന് കാലാന്തരത്തിലൂടെ ചെറിയ ചെറിയ പരിണാമങ്ങളിലൂടെയാണ്‌ വ്യത്യസ്ത ജീവവർഗങ്ങൾ ഉണ്ടായതെന്ന് സിദ്ധന്തവത്കരിക്കുകയും ചെയ്യുന്നു.ഡാർവിൻ തന്റെ സിദ്ധാന്തം പടുത്തുയർത്തിയിരിക്കുന്നത് സമൂത്തർവും ശാസ്ത്രീയവുമായ ഏതെങ്കിലും തെളിവുകളുടെ അടിസ്ത്ഥാനത്തിലല്ല പകരം വെറും സങ്കല്പ്പം മാത്രമാണ്‌ അവയ്ക്കെല്ലാം പ്രേരണയായി വർത്തിക്കുന്നത്. ഈ പ്രധാനപ്പെട്ട ഒരു ദീർഘാധ്യായത്തിൽ തെളിവുകളുടെ അഭാവത്തെ (Difficulties of the theory) പറ്റി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അതിനാൽ ഗൗരവപരമായ പല ചോദ്യങ്ങൾക്കു മുമ്പിലും ഈ സിദ്ധാന്തം അപ്പാടെ പതറുന്നു.

തനിക്കു ശേഷം ഉണ്ടായേക്കാവുന്ന ശാസ്ത്രീയ പുരോഗതിയും കണ്ടുപിടുത്തങ്ങളും ഈ പ്രശ്നങ്ങളെ ലഘൂകരിക്കും എന്നാണ്‌ ഡാർവിൻ പ്രത്യാശ പുലർത്തിയിരുന്നത്. എന്നാൽ ഈ പ്രത്യാശക്ക് വിപരീതമായി പുതിയ കണ്ടുപിടുത്തങ്ങൾ കാര്യങ്ങൾ കുറേകൂടി സങ്കീർണമാക്കുകയാണുണ്ടായത്.

പുതിയതായി ശാസ്ത്രം കണ്ടെത്തിയേക്കാവുന്ന വസ്തുതകൾ തന്റെ കാലത്തെ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തെ നിവാരണം ചെയ്യുമെന്ന് അദ്ദേഹം കരുതി. എന്നാൽ ഇപ്പോഴത്തെ കണ്ടുപിടുത്തങ്ങൾ ഡാർവിനിസത്തിന്റെ ശാസ്ത്രീയമായ തീർപ്പുകളെ കുറേകൂറ്റി ഗുരുതരമാക്കിയിരിക്കുകയാണ്‌. ഡാർവിനിസത്തിന്റെ പരാജയത്തെ, ശാസ്ത്രീയമായ അവലോകനത്തിൽ മുഖ്യമായും മൂന്നു വ്യത്യസ്ത വിഷയങ്ങൾക്കു കീഴിൽ ചർച്ച ചെയ്യാം.

1.ഭുമിയിൽ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന് ഈ സിദ്ധാന്തത്തിന്‌ കൃത്യമായി വിശദീകരിക്കാനാവുന്നില്ല.

2.പരിണാമവാദം മുന്നോട്ടുവെക്കുന്ന പരിണാമ പ്രക്രിയാ നിയമങ്ങളെ പറ്റിയോ അതിന്റെ ചാലകശക്തിയെ പറ്റിയോ ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ ഇല്ല.

3. പരിണാമ സിദ്ധാന്തം മുന്നോട്ടുവെക്കുന്ന വാദഗതികൾക്ക് നേർ വിപരീതദിശയിലാണ്‌ ഇതുവരെ ലഭ്യമായിട്ടുള്ള ഫോസിൽ തെളിവുകൾ.

കീഴടക്കാവാനാവാത്ത ആദ്യ വൈതരണി - ജീവന്റെ ആവിർഭാവം

പരിണാമ സിദ്ധാന്തം വാദിക്കുന്നത് 3.8 കോടി വർഷങ്ങൾക്കു മുൻപുണ്ടായ ഒരേകകോശജീവിയിൽ നിന്നാണ്‌ ഈ ലോകത്തിലെ സർവ ജീവജാലങ്ങളും പരിണമിച്ചുണ്ടായതെന്നാണ്‌. ഇത്തരം പരിനാമം യാഥാർഥ്യത്തിൽ സംഭവ്യമായിട്ടുണ്ടായെങ്കിൽ, അതിന്റെ തെളിവുകൾ ഫോസിൽ തെളിവുകളിൽ എന്തു കൊണ്ട് കാണുന്നില്ല ? ആദ്യമായും അവസാനമായും നമുക്ക് ഒരു ചോദ്യം കൂടി അവരോടു ചോദിക്കേണ്ടിവരുന്നു. എങ്ങനെയാണ്‌ ആദ്യത്തെ ഏകകോശജീവി ലോകത്തിൽ രൂപപ്പെട്ടത്.

ഏതെങ്കിലും ഒരദൃശ്യശക്തിയുടെ ഇടപെടലിനെയോ സൃഷ്ടിവാദത്തെ പരിണാമവാദം നിഷേധിക്കുകയും ഈ ഏകകോശജീവി, പ്രകൃതിയുടെ നിയമങ്ങൾക്കുള്ളിൽ യാദൃശ്ചികമായി രൂപപപ്പെട്ടതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഈ യാദൃശ്ച്ഛികത ഏതെങ്കിലും തരത്തിലുള്ള മുൻകൂട്ടിയുള്ള ഒരു ആസൂത്രണരീതിയുടെയോ, പദ്ധതിയുടെയോ ഫലമല്ലെന്നും അചേതന വസ്തുവിൽ നിന്ന് യാദൃശ്ചികമായിട്ടാണ്‌ ഏകകോശജീവി രൂപപ്പെട്ടതെന്നുമുള്ള ഈ അവകാശവാദം. ജീവശാസ്ത്ര നിയമങ്ങളുടെ പരിധിക്കുള്ളിൽ നിലനിൽക്കാത്ത ഒന്നാണ്‌.

ജീവൻ ജീവനിൽ നിന്ന് രൂപം കൊള്ളുന്നു

തന്റെ ഈ കൃതിയിൽ ജീവന്റെ തുടക്കം എവിടെ നിന്നുണ്ടായി എന്നതിനെ പറ്റി ഡാർവിൻ ഒരിക്കലും പരാമർശിച്ചുകാണുന്നില്ല. ജീവജാലങ്ങളുടെ ഘടന അതിസരളവും ലളിതവും ആണെന്നാണ്‌ അദ്ദേഹത്തിന്റെ കാലത്തെ പഴഞ്ചൻ ശാസ്ത്രം വിശ്വസിച്ചിരുന്നത്. മധ്യകാലം തൊട്ടു വിശ്വസിച്ചിരുന്നത് അചേതന വസ്തുക്കൾ ഒത്തു ചേരുമ്പോൾ പുനരുല്പാദനം നടക്കുന്നു എന്നാണ്‌. അതായത്, പുതിയ ജൈവിക രൂപങ്ങൾ ഉണ്ടായിത്തീരുന്നു എന്നാണ്‌. പഴകിയ ഭക്ഷണവസ്തുക്കളിൽ കീടങ്ങൾ സ്വാഭാവികമായി ജനിക്കപ്പെടുന്നു എന്നാണ്‌ അന്നു കരുതിയിരുന്നത്. പിന്നീട് അതു തിരുത്തപ്പെട്ടത്, പഴയ ഭക്ഷണപദാർത്ഥങ്ങളിൽ കീടങ്ങളും പുഴുക്കളും സ്വാഭാവികമായി ഉല്പാദിക്കപ്പെടുന്നതെല്ല, നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത രൂപത്തിൽ ലാർവകളായി മുമ്പേ അവ അതിൽ കുടികൊണ്ടിരുന്നു എന്നാണ്‌.

ഡാർവിൻ തന്റെ കൃതി എഴുതുമ്പോൾ ബാക്റ്റീരിയ അചേതന വസ്തുക്കളിൽനിന്ന് സ്വാഭാവികമായി രൂപമെടുക്കുന്നതെന്നാണ്‌ അന്ന് ശാസ്ത്രലോകത്തിൽ പരക്കെ വിശ്വസിച്ചിരുന്നത്. ഡർവിന്റെ 'ജീവവർഗത്തിന്റെ ഉല്പത്തി' എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് അഞ്ചു വർഷങൾക്കു ശേഷം ലൂയി പാസ്റ്റർ തന്റെ നീണ്ട പരിക്ഷനങ്ങളുടെയും പഠനങ്ങളുടെയും ശാസ്ത്രീയ ബലത്തിൽ സ്വാഭാവിക ജനനം തെറ്റായ ഒരു വിശ്വാസമാണ്‌ എന്നു തെളിയിച്ചു. ഇതു ഡാർവിനിസത്തിനെതിരായ ശക്തമായ ഒരു കാൽവെപ്പായിരുന്നു.

1964-ൽ സോർബോണിൽ നടന്ന തന്റെ പരീക്ഷണങ്ങളുടെ വിജയാഘോഷ വേളയിൽ ലൂയി പാസ്റ്റർ ഇങ്ങനെ പറഞ്ഞു: " സ്വാഭാവിക ജനനത്തെകുറിച്ചുള്ള സിദ്ധാന്തം ഈ ലളിതമായ പരീക്ഷണങ്ങളുടെ മാരകമായ അടിയുടെ ആഘാതമേറ്റ് ഇനി ഒരിക്കലും രക്ഷ പ്രാപിക്കുകയില്ല."

കുറേകാലം സ്വയം സാധൂകരണത്തിനു വേണ്ടി ഇത്തരം കണ്ടുപിടിത്തങ്ങളെ അതു നിരോധിക്കാൻ ശ്രമിച്ചെങ്കിലും പിന്നീടുണ്ടായ അഭൂതപൂർവമായ ശാസ്ത്രവികാസം ജീവകോശങ്ങൾക്ക് അതിസങ്കീർണമായ ഘടനയാണുള്ളതെന്ന് തെളിയിച്ചു. അങ്ങനെ ജീവൻ യാദൃശ്ചികമായി രൂപം കൊണ്ടെതാണെന്നുള്ള ആശയത്തിന്‌ ഒടേറെ വൈതരണികളിലൂടെ കടന്നു പോകേണ്ടി വന്നു.

20- ആം നൂറ്റാണ്ടിലെ പൂർത്തീകരിക്കാനാകാത്ത ശ്രമങ്ങൾ

ജീവന്റെ ആവിർഭാവത്തെപ്പറ്റി ഗൗരവപരമായ ഗവേഷണം നടത്തിയ 20-ആം നൂറ്റാണ്ടിലെ റഷ്യൻ ജീവശാസ്ത്രഞനായിരുന്നു അലക്സാണ്ടർ ഒപ്പാറിൻ.വ്യത്യസ്തമായ വാദമുഖങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവൻ യാദൃശ്ചികമായി രൂപം കൊണ്ടതാണെന്ന് അദ്ദേഹം തെളിയിക്കാൻ ശ്രമിച്ചു. പക്ഷേ, ഈ ശ്രമങ്ങളും വൃഥാവിലവുകയാണുണ്ടായത്. ഒടുവിൽ അദ്ദേഹത്തിന്‌ ഇങ്ങനെ തുറന്നു സമ്മതിക്കേണ്ടി വന്നു:" നിർഭാഗ്യവശാൽ ജീവകോശത്തിന്റെ ആവിർഭാവത്തെപ്പറ്റിയുള്ള പ്രശ്നം ഒരു പക്ഷേ ജീവരൂപത്തിന്റെ പരിണാമത്തെ പറ്റിയുള്ള പഠനത്തിൽ നമ്മെ കുഴക്കുന്ന ഏറ്റവും വിഷമംപിടിച്ച കാര്യമാണ്‌."

ഒപ്പാറിന്റെ പരിണാമചിന്താഗതിക്കാരായ ശിഷ്യന്മാർ ഈ പ്രശ്നത്തെ പരിഹരിക്കാനായി ഒട്ടേറെ പരീക്ഷണങ്ങൾ സംഘടിപ്പിച്ചു. അതിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് 1953- ൽ അമേരിക്കൻ രസതന്ത്രജ്ഞനായ സ്റ്റാൻലി മില്ലർ നടത്തിയ പരീക്ഷണമാണ്‌. പുരാതന പ്രഞ്ചത്തിൽ നിലനിന്നിരുന്നു എന്ന് അദ്ദേഹം അനുമാനിച്ചിരുന്ന അന്തരീക്ഷത്തെ കൃത്രിമമായി ഉണ്ടാക്കിയെടുത്ത് അതിൽ വേണ്ടത്ര ഊർജ്ജം സന്നിവേശിപ്പിച്ച്, ഒട്ടേറെ അമിനോ അംളങ്ങളുടെ ജൈവരൂപങ്ങളെ ഘടിപ്പിച്ച് അദ്ദേഹം ജീവൻ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തി.

ഒരു ഫലവും കിട്ടാതെ വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കേ മില്ലറുടെ പരീക്ഷണങ്ങൾ അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. കാരണം കൃത്രിമമായി സജ്ജമാക്കിയ പരീക്ഷണശാലയിലെ അന്തരീക്ഷം ഭൂമിയുടെ സ്വാഭാവിക അന്തരീക്ഷവുമായി യോജിക്കുന്നതായിരുന്നില്ല.

നീണ്ടനാളത്തെ നിശബ്ദതക്ക് വിരാമമിട്ടു കൊണ്ട് മില്ലർ‍ താൻ സൃഷ്ടിക്കാൻ നോക്കിയ കൃത്രിമ അന്തരീക്ഷം അനുചിതമായിരുന്നുവെന്നും ഉചിതമായ അന്തരീക്ഷമുണ്ടാക്കാൻ ശാസ്ത്രലോകത്തിന്‌ ഒരിക്കലും കഴിയില്ല എന്നും തുറന്നു പറഞ്ഞു. അങ്ങനെ ജീവന്റെ ആവിർഭാവത്തെക്കുറിച്ച് വിശദീകരിക്കാനായി 20-ആം നൂറ്റാണ്ടിൽ നടന്ന പരിണാമവാദികളായ ശാസ്ത്രജ്ഞൻമാരുടെ എല്ലാ പരീക്ഷണങ്ങളും വൃഥാവിലായി.

1998-ൽ എർത്ത് മാഗസിനിൽ വന്ന ഒരു ലേഖനത്തിൽ സാർഡിയാഗോ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രസിദ്ധ ജൈവരസതന്ത്ര ശാസ്ത്രജ്ഞനായ ജഫ്രിബാസ ഇങ്ങനെ എഴുതുന്നു:

" ഇരുപതാം നൂറ്റാണ്ട് പിന്നിടുമ്പോഴും നാം അഭിമുഖീകരിക്കുന്ന പരിഹൃതമല്ലാത്ത ഏറ്റവും വലിയ ചോദ്യം, അതായത് ഭൂമിയിൽ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന ചോദ്യം അപരിഹൃതമായി തന്നെ തുടരും."

ജീവന്റെ സങ്കീർണ്ണ ഘടന

ഇത്തരം ഒരു വലിയ പ്രതിസന്ധിയിലേക്ക് പരിണാമവാദം കൂപ്പുകുത്തുന്നതിനുള്ള പ്രധാന കാരണം, നാം ലളിതമെന്നു കരുതുന്ന ജീവകോശത്തിന്റെ ഘടന അവിശ്വസനീയമായ രീതിയിൽ സങ്കീർണ്ണമാണെന്നതാണ്‌. മനുഷ്യ നിർമിതമായ എല്ലാ സാങ്കേതിക യുക്തി-നിർമ്മാണ കൗശലങ്ങൾക്കുമപ്പുറത്താണ്‌ അതിന്റെ അതിസങ്കീർണ്ണത. ഇന്നു ലോകത്തുള്ള ഏറ്റവും അത്യാധുനിക ലാബോറട്ടറികളിൽ ഒന്നിൽ പോലും ജൈവ രാസിക സംയോഗത്തിലൂടെ ഒരു ജീവകോശത്തെ നിർമിക്കാനുള്ള പരിശ്രമങ്ങൾ വിജയിച്ചിട്ടില്ല.

യാദൃച്ഛികമായുണ്ടായതെന്നു വിശദീകരിക്കപ്പെടുന്ന ജീവകോശത്തെ കൃത്രിമമായി നിർമിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും, മനുഷ്യമസ്തിഷ്കത്തിനു കഴിയാത്ത രീതിയിലുള്ള അളവുകോലുകൾ ആവ്ശ്യമായിവരുന്നു. കോശത്തിന്റെ നിർമ്മാണ ഘടകമായ പ്രോട്ടീനുകൾ ആകസ്മികമായി ഉദ്ഗ്രഥിക്കപ്പെട്ട് ജൈവകോശമായിത്തീരാനുള്ള സാധ്യതകൾ 10950 സാധത്യകളിൽ ഒന്നു മാത്രമാണ്‌. 500-ൽ പരം അമിനോ അമ്ലങ്ങൾ കൊണ്ടാണ്‌ ഒരു പ്രോട്ടീൻ തന്മാത്ര രൂപം കൊണ്ടിരിക്കുന്നത്. നമ്മുടെ ഗണിതശാസ്ത്രത്തിൽ 1050 -നു താഴെയുള്ള സൂക്ഷ്മ രീതിയിലുള്ള ഗണനാസൂത്രണവും, പ്രോട്ടീൻ ഉദ്ഗ്രഥനവും പ്രായോഗികമായി അസാധ്യമാണ്‌.

ജീവകോശത്തിന്റെ ന്യൂക്ലിയസ്സിലുള്ള DNA, ജനിതക രഹസ്യങ്ങൾ സമാഹരിക്കപ്പെട്ടിട്ടുള്ള വിസ്മയകരമായ ഒരു ഡാറ്റാബാങ്കാണ്‌. DNA- യിൽ അടയാളപ്പെടുത്തിയിട്ടുള്ള രഹസ്യങ്ങൾ തിട്ടപ്പെടുത്തുവാൻ ശ്രമിക്കുകയാണെങ്കിൽ അത് 500 പേജുകൾ വീതമുള്ള 900 വിജ്ഞാനകോശ വാല്യങ്ങൾ ഉൾക്കോണ്ടിട്ടുള്ള ഒരു വമ്പൻ ലൈബ്രറിയുടെ അത്രക്കുവരും.

ഈ സന്ദർഭത്തിൽ മറ്റൊരു സമസ്യ കൂടി ആവിർഭവിക്കുന്നു. DNA എന്നു പറയുന്നത് എൻസൈമുകൾ എന്നു വിളിക്കപ്പെടുന്ന പ്രത്യേക തരം പ്രോട്ടീനുകളുടെ നേർപകർപ്പാണ്‌. ഈ എൻസൈമുകൾ എങ്ങനെയാണ്‌ ഘടിപ്പിക്കപ്പെട്ടിരിക്കുന്നതെ

ന്ന രഹസ്യം കുടികൊള്ളുന്നതും DNA -യുടെ രഹസ്യ രേഖകളിലാണ്‌. ഇവ രണ്ടും അനുപൂരകമായി വർത്തിക്കുകയും ഒരേ നേരം അസ്സൽ പകർപ്പുകളായി നിലനിൽക്കുകയും ചെയ്യുന്നു. ജീവകോശത്തിന്റെ പ്രത്യേകതകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്, ജീവരഹസ്യം അതിൽ തന്നെ ഒരു പ്രഹേളികയാണെന്നണ്‌.

സയിന്റിഫിക് അമേരിക്കൻ മാഗസിനിന്റെ 1994 സെപ്തംബർ ലക്കത്തിൽ കാലിഫോർണിയയിലെ സാൻഡിയാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലെസ്ലി ഓർഗൻ ഇങ്ങനെ എഴുതുന്നു:
" അതീവ സങ്കീർണ്ണവും ശക്തവുമായി കൂടിചേർന്നിരിക്കുന്ന പ്രോട്ടീനുകളും ന്യൂക്ലിക് ആസിഡുകളും ഒരേ നേരത്തും ഒരേ സ്ഥലത്തും ജൈവികമായി ഒന്നായിച്ചേർന്നു നിൽക്കുന്നു. ഒന്നിനോടു ബന്ധപ്പെടാതെ മറ്റേതിനു അസ്തിത്വമില്ല. അതുകൊണ്ടുതന്നെ ഒറ്റ നോട്ടത്തിൽ ജീവന്റെ രഹസ്യം രാസികമായ പ്രതിമാനങ്ങളിലല്ല കുടികൊള്ളുന്നതെന്ന കാര്യത്തിൽ ഒറ്റ നോട്ടത്തിൽ ഒരാൾക്ക് എത്തിച്ചേരാൻ കഴിയും."

ജീവന്റെ ആവിർഭാവം പ്രകൃതിപരമായ കാരണത്താലല്ല എന്നത് നിസ്തർക്കമാണ്‌. അത് പ്രകൃതീത ശക്തിയുടെ സാന്നിധ്യം കൊണ്ട് സൃഷ്ടിക്കപ്പെടാനോ ന്യായമായും കാരണമുള്ളൂ. ഈ യാഥാർഥ്യം സൃഷ്ടിവാദത്തെ നിഷേധിക്കുന്ന പരിണാമ വാദത്തെ തീർച്ചയായും അപ്രസക്തമായ ഒന്നാക്കി മാറ്റുന്നു.

സാങ്കല്പികമായ പരിണാമ പ്രക്രിയ

രണ്ടാമത്തെ പ്രധാനപ്പെട്ട സംഗതി ഡാർവിനിസം ഒരു സിദ്ധാന്തമെന്ന നിലയിൽ മുന്നോട്ടു വെക്കുന്ന പരിണാമ പ്രക്രിയ എന്ന ആശയം തള്ളിക്കളയേണ്ട ഒന്നാണെന്നതാണ്‌. അവർ പറയുന്ന പരിണാമ പ്രക്രിയക്ക് യാഥാർഥത്തിൽ ഒട്ടും തന്നെ പരിണാമത്തെ ത്വരിതപ്പെടുത്താനുള്ള ശക്തിയില്ല.

ഡാർവിൻ തന്റെ സിദ്ധാന്തങ്ങളെ മുഖ്യമായും ഉന്നയിച്ചത് 'പ്രകൃതിപരമായ തെരെഞ്ഞെടുപ്പ്' എന്ന പരിണാമ പ്രക്രിയയെ മുൻനിർത്തിയാണ്‌. ഈ പ്രക്രിയയെ വളരെയധികം തെളിവുകളോടുകൂടിയാണ്‌ തന്റെ പ്രഖ്യാത ഗ്രന്ഥത്തിൽ അദ്ദേഹം വിവരിക്കുന്നത്.

ജീവൻ നിലനിർത്താനുള്ള സമരത്തിൽ ജീവജാലങ്ങൾ തങ്ങളുടെ സ്വഭാവത്തെ ഉചിതമായി മാറ്റിയെടുക്കുന്നു എന്നതാണ്‌ പ്രകൃതിപരമായ തെരെഞ്ഞെടുപ്പ് എന്നതുകൊണ്ടർഥമാക്കുന്നത്. ഉദാഹരണത്തിന്‌ വന്യമൃഗങ്ങളുടെ ഭീഷണികൊണ്ട് മാൻകൂട്ടങ്ങൾ അതിവേഗം ഓടി, തങ്ങളുടെ അതിജീവനം ഉറപ്പാക്കുന്നു. ഇപ്രകാരം മാൻകൂട്ടത്തിലെ ഓരോ മാനും വെഗതയാർജിക്കുന്നു. പക്ഷേ, ഈ പ്രക്രിയതന്നെ എന്തുകൊണ്ട് മറ്റൊരു രീതിയിൽ പരിണമിക്കുന്നില്ല എന്നു ആരും തന്നെ ചോദിക്കുന്നില്ല. ഉദാഹരണത്തിന്‌ മാനുകൾക്ക് പരിണാമ പ്രക്രിയ എന്നു പേരിട്ടു വിളിക്കുന്ന ഈ പ്രവർത്തനത്തിലൂടെ കുതിരകൾ ആകാൻ കഴിയുമോ ?

അതു കൊണ്ട് പരിണാമ പ്രക്രിയ എന്ന ആശയത്തിന്‌ പരിണാമത്തിന്‌ വേണ്ട ശക്തി പ്രദാനംചെയ്യാനാകില്ല. ഡാർവിൻ ഈ വിഷയങ്ങളെ പറ്റി വളരെ ബോധവാനായിരുന്നു. തന്റെ കൃതിയിൽ (ജീവന്റെ ഉല്പത്തി) അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു:
" അനുയോജ്യമായ ജീവവ്യതിയാനങ്ങളോ, വ്യത്യസ്തതകളോ ഉണ്ടാകുന്നതുവരെ പ്രകൃതിപരമായ തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ സാധ്യമാവുകയില്ല."

ലാമാർക്ക് സംഭവം
എങ്ങനെയാണ്‌ ഉചിതമായ ഈ വ്യഖ്യാനങ്ങൾ സംഭവിക്കുക ? അക്കാലത്ത് നിലനിന്നിരുന്ന വളരെ പഴക്കമേറിയ ശാസ്ത്രീയ അറിവുകളുടെ പിൻബലത്തിൽ ഇതിനുത്തരം കാണാൻ ഡാർവിൻ പരിശ്രമിച്ചു. അതിന്‌ അദ്ദേഹം ആധാരമായി സ്വീകരിച്ചത് ഫ്രഞ്ചു ജീവശാസ്ത്രജ്ഞനായ ചവിലയൻ ഡി ലാമാർക്കിന്റെ (1744-1829) കണ്ടുപിടിത്തങ്ങളെയാണ്‌.

ഡാർവിനുമുൻപ് ജീവിച്ചിരുന്ന ഒരു ജീവശാസ്ത്രജ്ഞനായിരുന്നു ലാമാർക്ക്. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് ജീവിവർഗങ്ങൾ പാരമ്പര്യഗുണങ്ങൾ കൈമാറുന്നു എന്നതായിരുന്നു ലാമാർക്കിന്റെ സിദ്ധാന്തം. ഈ സിദ്ധാന്തത്തിന്റെ പിൻബലത്തോടെ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് പാരമ്പര്യമായി ജീവവ്യതിയാനങ്ങൾ ജീവിവർഗങ്ങൾക്ക് കൈമാറാൻ കഴിയുമെന്ന് ഡാർവിൻ സിദ്ധാന്തിച്ചു.

ഉദ്ദാഹരണത്തിന്‌ ഉയർന്ന മരങ്ങളിലെ ഇലകൾ തിന്നാൻ കഴിയാതിരുന്ന ആന്റിലോപ്സ് എന്ന പുരാതന ജീവികളാണ്‌ കാലക്രമേണ ജിറാഫ് ആയി രൂപം കൊണ്ടതെന്നും ഈ പ്രക്രിയ ഒട്ടേറെ തലമുറകളിലൂടെയാണ്‌ സംഭവിക്കുന്നതെന്നും വിശദീകരിക്കപ്പെട്ടു.

മറ്റു ചില ഉദാഹരണങ്ങൾ കൂടി ഡാർവിൻ തന്റെ 'ജീവവർഗങ്ങളുടെ ഉല്പത്തി' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു. അതിലൊന്ന് ഭക്ഷണ ദൗർബല്യംകൊണ്ട് വലഞ്ഞ കരടികളുടെ മുൻഗാമികൾ ജലത്തിൽ അതു തേടിപ്പോയപ്പോഴാണ്‌ തിമിംഗലങ്ങൾ രൂപംകൊണ്ടതെന്നാണ്‌.

പക്ഷേ, പിന്നീട് വന്ന ജോർജ് മെൻഡലിന്റെ(1822-84) സിദ്ധാന്തത്തോടു കൂടി പാരമ്പര്യ നിയമങ്ങൾ ദൃഢീകൃതമാവുകയും പാരമ്പര്യ ശാസ്ത്രം ആധികാരികമായി ഉടലെടുക്കുകയും ചെയ്തു. അത് 20-ആം നൂറ്റാണ്ടിൽ ശാസ്ത്രലോകത്ത് ആധിപത്യം സ്ഥാപിച്ചത് ഒരു തലമുറയിൽ നിന്ന് മറ്റോരു തലമുറയിലേക്ക് അനുക്രമിക്കുന്ന പാരമ്പര്യ ഗുണങ്ങൾ സംക്രമിക്കുന്നു എന്ന വാദത്തെ അപ്പാടെ തകർത്തെറിഞ്ഞുകൊണ്ടാണ്‌. ഇങ്ങനെ പരിണാമപ്രക്രിയ എന്ന ആശയിത്തിലൂടെ ഡാർവിൻ സ്ഥാപിക്കാൻ ശ്രമിച്ച 'പ്രകൃതിപരമായ തെരെഞ്ഞെടുപ്പ്' എന്ന വാദമുഖം വെറും മിഥ്യയാണെന്ന് തെളിഞ്ഞു.

നിയോ ഡാർവിനിസവും ഉൾപരിവർത്തനവും

നേരത്തേ പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി 1930 കളുടെ അവസാനം ഡാർവിനിസ്റ്റുകൾ ആധുനിക ഉൽഗ്രഥന സിദ്ധാന്തം അഥവാ ഉൾപരിവർത്തനം എന്ന പരികല്പനയിൽ അഭയം തേടി. നിയോ ഡാർവിനിസം പരിണാമവാദത്തിൽ കൂട്ടിചേർത്ത് ഉൾപരിവർത്തനനിയമത്തെ ഇങ്ങനെ പറയാം: റേഡിയേഷൻ മുതലായ ബാഹ്യ കാരണങ്ങൾ കൊണ്ട് ജീവികളുടെ ജനിതക കോശങ്ങളിലുണ്ടാകുന്ന വക്രതകൾ ഉൾപരിവർത്തനമായി മാറി ഉചിതമായ പാരമ്പര്യ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. ഇത്തരം പ്രക്രിയയിലൂടെയാണ്‌ ഒട്ടേറെ സങ്കീർണമായ അവയവങ്ങൾ (ഉദാ: ചെവി, കണ്ണ്, കരൾ, ചിറക്) രൂപം കൊണ്ടതെന്നും അങ്ങനെതന്നെയാണ്‌ ദശലക്ഷകണക്കിന്‌ ജീവവർഗങ്ങൾ ഭൂമിയിൽ ഉണ്ടായതെന്നും നിയോ ഡാർവിനിസ്റ്റുകൾ സിദ്ധാന്തവത്കരുക്കുന്നു. ഉൾപരിവർത്തനം എന്താണെന്ന് ആഴത്തിൽ മനസ്സിലാക്കണമെങ്കിൽ അവ വെറും ജനിതക തകരാറുകളാണെന്ന് പറയാം. യാഥാർഥമായ അന്വേഷണങ്ങൾ ഉൾപരിവർത്തന നിയമത്തെ തരംതാഴ്ന്ന ഒരു സിദ്ധാന്തമായി നമ്മെ കാണാൻ പ്രേരിപ്പിക്കുന്നു. ഉൾപരിവർത്തന സിദ്ധാന്തത്തിലൂടെ ജീവികൾ പുരോഗമനത്തിലേക്ക് വികസിക്കുകയില്ല, പ്രത്യുത അവ വൈകൃതത്തിലേക്ക് പരിണമിക്കുകയാണ്‌.

ഇതിനുള്ള കാരണം വളരെ ലളിതമാണ്.‌. DNA- യുടേത് അതിസൂക്ഷ്മവും സങ്കീർണവുമായ ഘടനയാണ്‌. അതിനാൽ സാരവത്തായ ആഘാതങ്ങൾ അതിനെ വികൃതമായ പുന:സൃഷ്ടിക്കു പ്രേരിപ്പിക്കുന്നു. ജനിതക ശാസ്ത്രജ്ഞനായ ബി.ജെ രംഗനാഥൻ ഇങ്ങനെ വിശദീകരിക്കുന്നു:
" ഒന്നാമതായി, സ്വാഭാവികമായ ഉൾപരിവർത്തനങ്ങൾ പ്രകൃതിയിൽ അപൂർവമായേ സംഭവിക്കുന്നുള്ളൂ. രണ്ടാമതായി, മിക്ക ഉൾപരിവർത്തനങ്ങളും അവ ശക്തമാണെങ്കിൽ സാധാരണയായി ജനിതക കോശഘടനയിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളേക്കാളും ഉപദ്രവകരമാണ്‌. വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ജനിതക വ്യവസ്ഥകൾക്ക് ശക്തവും ആകസ്മികവുമായ വ്യതിയാനങ്ങൾ ദോഷകരമാണ്‌. ഉദാഹരണത്തിന്‌, ഭൂകാമ്പത്തിൽ നല്ല രീതിയിൽ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടം ശക്തമായി കുലുങ്ങി എന്നു കരുതുക. ആകസ്മികമായുണ്ടായ ആഘാതം ഇനി ഒരിക്കലും നന്നാക്കിയെടുക്കാൻ കഴിയാത്ത വിധത്തിൽ ആ കെട്ടിടത്തെ ബാധിക്കും."

ഉൾപരിവർത്തനത്തെ നിയോ ഡാർവിനിസ്റ്റുകൾക്ക് തങ്ങൾക്ക് വേണ്ട ഉദാഹരണമായി പറയാൻ സാധിക്കില്ല. ഇത്തരം ജനിതക വ്യതിയാനങ്ങൾ ഉപകാരപ്രദമാകുന്നത് ജനിതക കോശങ്ങളുടെ പുരോഗതിക്കുവേണ്ടി പുതിയ കാര്യങ്ങൾ പഠിക്കാനും നിരീക്ഷിക്കാനും മാത്രമാണ്‌. ഇതിൽ നിന്ന് മനസ്സിലാക്കാനുള്ളത്, പരിണാമ പ്രക്രിയയെ സ്ഥപിച്ചെടുക്കാൻ വേണ്ടി അവതരിപ്പിക്കാറുള്ള ഉൾപരിവർത്തനം വാസ്തവത്തിൽ ജീവവർഗങ്ങളെ അപഭംഗപ്പെടുത്താനും ദുർബലമാക്കാനുമാണ്‌ കാരണമായിത്തീരുന്നത്.(ഉൾപരിവർത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ അർബുദം). നാശകരമായ ഒരു പ്രക്രിയ പരിണാമ പ്രക്രിയ ആവുകയില്ല. മറ്റോരു തരത്തിൽ പറഞ്ഞാൽ, പ്രകൃതിപരമായ തെരെഞ്ഞെറ്റുപ്പുകൾ ജീവികൾക്കൊരിക്കലും സ്വയം സാധ്യമാവുകയില്ല എന്ന് ഡാർവിൻ സമ്മതിച്ചിട്ടുണ്ടല്ലോ! ഈ സംഗതികളെല്ലാം തെളിയിക്കുന്നത് പരിണാമ പ്രക്രിയ എന്ന ഒന്ന് പ്രകൃതിയിലെങ്ങും ഇല്ല എന്നാണ്‌. അതു കൊണ്ട് തന്നെ പരിണാമം എന്നു പേരിട്ടു വിളിക്കുന്ന സാങ്കല്പ്പിക പ്രക്രിയയും പ്രകൃതിയിലെങ്ങും സ്ഥാനം നേടുന്നില്ല.

ഫോസിൽ തെളിവുകൾ ഇടക്കുള്ള കണ്ണികൾക്ക് ഒരടയാളവും ലഭ്യമാക്കുന്നുല്ല.

പരിണാമവാദം എടുത്തുപറയുന്ന പ്രത്യേക തെളിവുകളായ ഫോസ്സിൽ രേഖകളിൽ അത് വാദിക്കുന്ന ഒരു തെളിവുകളും കാണാനാവുന്നില്ല. ഈ സിദ്ധാന്തം പറയുന്ന പ്രകാരം ഇപ്പോഴുള്ള എല്ലാ ജീവജാലങ്ങളും ഒരു ആദിമ പൂർവ്വികനിൽനിന്ന് ഒരുത്തിരിഞ്ഞവയാണ്‌. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നാമിപ്പോൾ കാണുന്ന ജീവജാലങ്ങൾ കോടിക്കണക്കിന്‌ വർഷങ്ങളിലൂടെ പരിണമിച്ചുണ്ടായവയാണ്‌.

ഇത്തരം ഒരു പരികല്പനയിൽ, ഈ നീണ്ട പരിണാമങ്ങൾക്കിടയിൽ ഇപ്പോൾ ഭൂമിയിൽ കാണാനാവാത്ത ഒട്ടേറെ ജീവവർഗങ്ങൾ തീർച്ചയായും നിലനിന്നിരിക്കണം. ഉദാഹരണത്തിന്‌, പകുതു മത്സ്യവും പകുതു ഉരഗവുമായ ജീവികൾ ഭൂമുഖത്ത് നിലനിന്നിരിക്കുമല്ലോ? അവയിൽ പലതും മത്സ്യങ്ങളുടെ ജനിതക പാരമ്പര്യം സ്വീകരിച്ച് മത്സ്യങ്ങൾ ആയിത്തീർന്നിരിക്കണം. അതുപോലെ, പക്ഷികളുടെയും ഉരഗങ്ങളുടെയും ഉരഗങ്ങളുടെയും അംശങ്ങൾ കൂടിച്ചേർന്ന വർഗങ്ങൾ പിന്നീട് പക്ഷികളുടെ ജനിതക പാരമ്പര്യം സ്വീകരിച്ച് പക്ഷികളായി മാറിയിരിക്കണം.

പരിണാമദശയിലെ ദീർഘകാലയളവിൽ ഈ ജീവികളിൽ പലതും അതിജീവനം സാധ്യമാകാതെ, ദുർബലരും അംഗവിഹീനരുമായി മറഞ്ഞുപോയിരിക്കണം. പരിണാമവാദികൾ ഇത്തരം ഇടക്കാല ജീവിവർഗങ്ങളെ പരാമർശിക്കുകയും സംക്രമണകാല ജീവികളായി ഇവ ചരിത്രാതീതകാലത്ത് നിലനിന്നിരുന്നു എന്ന് വിസ്വസിക്കുകയും ചെയ്യുന്നു.

ഇത്തരം ജീവികൾ യാഥാർഥത്തിൽ ഭൂമുഖത്ത് നിലനിന്നിരുന്നെങ്കിൽ തീർച്ചയായും അവ ദശലക്ഷക്കണക്കിനോ കോടിക്കണക്കിനോ അവയുടെ എണ്ണത്തിലും തരത്തിലും ഉണ്ടായിരിക്കേണ്ടതാണ്‌. 'ജീവവർഗങ്ങളുടെ ഉല്പത്തി'യിൽ ഡാർവിൻ ഇങ്ങനെ വിശദമായി പറയുന്നു:

" എന്റെ സിദ്ധാന്തം സത്യമാനെങ്കിൽ എല്ലാ വർഗത്തെയും പരസ്പരം ബന്ധിപ്പിക്കുകയും ഒരുമിച്ചുചേർക്കുകയും ചെയ്ത പരിണാമ ശൃംഗലകൾക്കിടയിലെ വൈവിധ്യമാർന്ന അനേകതരം ജീവികൾ ഭൂമിയിൽ നിലനിന്നിരിക്കണം. ഭാവിയിൽ കണ്ടെത്തിയേക്കാവുന്ന ഫോസ്സിലുകളിൽ ഇവയുടെ മുൻകാല ജീവിതത്തിന്റെ തെളിവുകൾ തീർച്ചയായും കാണാവുന്നതാണ്‌."

ഡാർവിൻറ്റെ പ്രതീക്ഷകൾ തകർന്നടിയുന്നു

19-ആം നൂറ്റാണ്ടിന്റെ പകുതി തൊട്ട് ഇത്തരം ഇടക്കാല ജീവികളുടെ ഫോസിലുകൾക്ക് പരിണാമവാദികൾ തീവ്രമായി തെരച്ചിൽ ആരംഭിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. പരിണാമവാദികളുടെ പ്രതീക്ഷകൾക്ക് വിപരീതമായി ഫോസിൽ പഠനങ്ങളെല്ലാം തെളിയിച്ചത് ജീവൻ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടത് വളരെ പെട്ടെന്നും, ഇന്നു കാണുന്ന രീതിയിൽ മുഴുവൻ രൂപത്തിലുമാണെന്നാണ്‌.

അതിപ്രശസ്തനായ ബ്രിട്ടീഷ് ഫോസിൽ ശാസ്ത്രജ്ഞൻ ഡെറക്.വി.അഗർ ഈ വസ്തുതയെ ഊന്നിപ്പറയുന്നു; അദ്ദേഹം ഒരു പരിണാമവാദിയാണെങ്കിലും:

" ഞങ്ങൾ ഫോസിൽ രേഖകൾ വിശദമായി പരിശോദിച്ചപ്പോൾ അവയുടെ ക്രമത്തിലും ജീവവർഗങ്ങളുടെ രൂപത്തിലും ഞങ്ങൾക്ക് വീണ്ടും വീണ്ടും കണ്ടെത്താനായത് ഒരിക്കലും ക്രമപ്രകാരത്തിലുള്ള അനുസൃത പരിണാമം ഫോസിൽ രൂപങ്ങൾക്കിടയിൽ കാണാനാകുന്നില്ല എന്നാണ്‌. പെട്ടെന്നുണ്ടായ ഒരു ആകസ്മിക സംഭവം പോലെയാണ്‌ ഓരോ ജീവിവർഗവും ഉണ്ടായിത്തീർന്നത്. മറ്റു ജീവവർഗത്തിൽ നിന്നും വ്യതിരിക്തമായി..."

ഈ പ്രസ്താവന വെളിവാക്കുന്നത് എല്ലാ ജീവജാലങ്ങളും ഒരേ നേരം ആവിർഭവിക്കുകയും മൊത്തമായിത്തന്നെ രൂപംകൊള്ളുകയും ചെയ്തു എന്നാണ്‌. ഇവക്കിടയിൽ കണ്ണികളായി നിലകൊള്ളുന്ന 'മധ്യവർത്തി രൂപങ്ങൾ' ഒന്നും തന്നെ ഇല്ല. ഈ തെളിവുകൾ ഡാർവിൻറ്റെ അനുമാനത്തിന്‌ നേർ എതിർ ദിശയിലാണ്‌. അറിയപ്പെടുന്ന പരിണാമ ജീവശാസ്ത്രജ്ഞനായ ഡവ്ഗ്ലസ് ഫുതുയ്മയും ഈ സത്യത്തെ ശരിവെച്ചിട്ടുണ്ട്.

സൃഷ്ടിവാദത്തിനും പരിണാമവാദത്തിനുമിടയിൽ ജീവജാലങ്ങളുടെ ആവിർഭാവത്തെപ്പറ്റിയുള്ള എല്ലാ വിശദീകരണങ്ങളും ഇതുവരെ നടന്നു കഴിഞ്ഞിട്ടുണ്ട്. ജീവജാലങ്ങളുടെ ആവിർഭാവം ഭൂമിയിൽ വികസിച്ച രൂപത്തിൽ തന്നെയായിരിക്കാം, അല്ലാതെയും ആകാം. പെട്ടെന്നു രൂപമെടുത്തതല്ലെങ്കിൽ അവ ഏതോ പുരാതന പൂർവികനിൽ നിന്ന് പരിണമിച്ചുവന്നതാകാം. ഒരുമിച്ച് രൂപമെടുത്തതാണെങ്കിൽ അവ ഏതോ സർവശക്തൻടെ ധിഷണയാൽ സൃഷ്ടിക്കപ്പെട്ടതായിൽ വന്നുചേരുന്നു.

ഫോസിൽ തെളിവുകൾ വ്യക്തമാക്കുന്നത് ജീവജാലങ്ങൾ ഇന്നു കാണുന്ന രീതിയിൽ തന്നെ ഭൂമിയിൽ ആവിർഭവിച്ചതാണെന്നാണ്‌. ജീവൻടെ ആവിർഭാവം ഡാർവിൻടെ അനുമാനത്തിൽ നിന്നും വ്യത്യസ്തമായി, പരിണാമത്തിലൂടെയല്ല ദൈവസൃഷ്ടിയിലൂടെയാണ്‌.

മനുഷ്യപരിണാമത്തിൻടെ കഥ

പരിണാമവാദം നമ്മുടെ മുന്നിൽ ഏറ്റവും കൂടുതൽ വാദിക്കുന്നത് മനുഷ്യൻടെ ഉൽഭവത്തെപ്പറ്റിയാണ്‌. ഡാർവിനിസ്റ്റുകൾ അവകാശപ്പെടുന്നത് ആധുനിക മനുഷ്യൻ വാനര സദൃശമായ ജീവികളിൽ നിന്നു പരിണമിച്ചുണ്ടായി എന്നാണ്‌. 4-5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതായി സങ്കല്പിക്കപ്പെടുന്ന ഈ പരിണാമ പ്രക്രിയക്കിടക്ക് ആധുനിക മനുഷ്യനും അവൻടെ ആദിമപൂർവികനുമിടക്ക് ഒട്ടേറെ പരിണാമ രൂപങ്ങൾ നിലനിന്നിരിക്കണമെന്ന് ഊഹിക്കപ്പെടുന്നു. തികച്ചും ഭാവനാധിഷ്ഠിതമായ ഈ തിരക്കഥയിൽ നാല്‌ അടിസ്ഥാന വിഭാഗങ്ങളെ അവർ നിർണ്ണയം ചെയ്തിട്ടുണ്ട്.

1. ആസ്ട്രാലോ പിത്തികസ്
2. ഹോമോ ഹാബിലിസ്
3. ഹോമോ എറെക്റ്റസ്
4. ഹോമോ സാപ്പിയൻസ്

മനുഷ്യൻടെ ആദിമ പൂർവികരെ പരിണാമവാദികൾ വിശേഷിപ്പിച്ചിരിക്കുന്നത് ആസ്ട്രാലോ പിത്തികസ് എന്ന ആഫ്രിക്കൻ വാനരനെയാണ്‌. ഈ ജീവിവർഗം വംശനാശം വന്ന് അപ്രത്യക്ഷമായ പുരാതനവാനര വംശമല്ലാതെ മറ്റൊന്നുമല്ല. ആസ്ട്രലോ പിത്തികസിൻടെ വ്യത്യസ്ത മാതൃകകളെപ്പറ്റി ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽനിന്നുമുള്ള വിസ്വശ്രേഷ്ഠരായ രണ്ടു ശരീരഘടനാ ശാസ്ത്രജ്ഞർ വിശദമായ ഗവേഷണങ്ങൾ നടത്തിയിടുണ്ട്. ലോർഡ് സോലിസുക്കർമാനും, ചാൾസ് ഓക്സനാഡും. ഇവർ വെളിവാക്കുന്നത് ആസ്ട്രാലോ പിത്തികസ് നാമാവശേഷമായ സാധാരണ വാനരവംശത്തിൽ പെട്ടവയാണെന്നും, അവക്ക് മനുഷ്യനോട് സദൃശമായ എന്തെങ്കിലും ഐകരൂപ്യമില്ല എന്നുമാണ്‌.

ആസ്ട്രലോ പിത്തികസിൽ നിന്നു മനുഷ്യനിലേക്ക് വികസിക്കുന്ന ഘട്ടങ്ങളെ ഹോമോ എന്ന് പരിണാമ ശൃംഗലയിൽ നാമകരണം ചെയ്തിരിക്കുന്നു. 'ഹോമോ' എന്നാൽ മനുഷ്യൻ, അഥവാ മനുഷ്യ സ്വഭാവമാർന്നത് എന്നാണർഥം. വ്യത്യസ്തമായ ഫോസിലുകളെ ഒരു പ്രത്യേക ശ്രേണിയിൽ ചേർത്തുവെച്ചുകൊണ്ട് കൗതുകകരമായ ഒരു പരിണാമപദ്ധതിയാണ്‌ ഇവർ തയ്യാറാക്കിയിരിക്കുന്നത്. ഈ ഫോസ്സിലുകൾക്ക് തമ്മിൽ പരസ്പരം ബന്ധം തെളിയിക്കാൻ കഴിയാത്തതിനാൽ ഈ അനുക്രമ പദ്ധതി വെറും ഒരു കെട്ടു കഥയായി അവശേഷിക്കുന്നു.

20-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനിയായ ഒരു പരിണാമ ശാസ്ത്രജ്ഞൻടെ 'ഒരു ദീർഘമായ വാദഗതി' (One Long Argument) എന്ന കൃതിയിൽ ഇങ്ങനെ വായിക്കാം:
" ജീവൻടെ ആവിർഭാവത്തെയും ഹോമോസാപ്പിയൻസിനെയും കുറിച്ചുള്ള ചരിത്രപരമായ സമസ്യകൾ ശരിയായ ഒരു വിശദീകരണത്തിന്‌ വഴങ്ങാൻ കഴിയാതതവിധം ദുഷ്കരമായിരിക്കുന്നു. "

ആസ്ട്രാലോ പിത്തികസ് > ഹോമോ ഹാബിലിസ് > ഹോമോ എറെക്റ്റസ്> ഹോമോ സാപ്പിയൻസ് എന്ന രീതിയിൽ പരിണാമ ശാസ്ത്രജ്ഞന്മാർ വാനരൻടെ മനുഷ്യ്രിലേക്കുള്ള പരിണാമത്തിന്‌ ഒരു ശ്രേണീബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ഈ ശ്രേണീബന്ധത്തിലെ ഓരോന്നും അതിനു മുൻപത്തെ വംശത്തിൽനിന്ന് പരിണമിച്ചു എന്ന നിലയിൽ ഓരോന്നിൻടെയും പൂർവ്വികൻ മുൻപത്തെ വംശമാണ്‌ എന്ന് സ്ഥാപിക്കുന്നതാണ്‌ ഈ ശൃംഗലാബന്ധം, എന്നാൽ ഫോസ്സിൽ ശാസ്ത്രത്തിൽ നടന്ന പുതിയ കണ്ടുപിടുത്തങ്ങൾ ഈ നാലു വംശങ്ങളും ഒരേകാലത്ത് ഭൂമിയിൽ ജീവിച്ചിരുന്നതായി തെളിവുനൽകുന്നു.



ഇതിനെക്കാൾ തീർച്ചയായും ദുരൂഹമായിട്ടുള്ളത് ഹോമോ എറെക്റ്റെസ് എന്ന അവാന്തര വിഭാഗം ആധുനിക കാലം വരെ ജീവിച്ചിരുന്നു എന്ന വസ്തുതയാണ്‌. കൂടാതെ, ഹോമോ സാപ്പിയൻസ് നിയാണ്ടർത്താലുകളും ഹോമോ സാപ്പിയൻസ് ഹോമോ സാപ്പിയൻസുകളും (ആധുനിക മനുഷ്യൻ) ഒരേ ഭൂവിഭാഗങ്ങളിൽ ഒരേ കാലത്ത് ജീവിച്ചു എന്ന തെളിവുകളാണ്‌.

ഇത്തരം തെളിവുകൾ: വ്യക്തമായും സൂചിപ്പിക്കുന്നത് മുകളിലുള്ള വംശത്തെയും താഴെയുള്ള വംശത്തിൻടെ പൂർവികനായി രേഖപ്പെടുത്തിയിടുള്ള ഈ ശ്രേണി ശൃംഗല വെറും കെട്ടുകഥയാണെന്നാണ്‌. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഫോസ്സിൽ ശാസ്ത്രജ്ഞനായ സ്റ്റീഫെൻ ജെ ഗൗൾഡ് പരിണാമസിദ്ധാന്തത്തിലെ ഈ സമസ്യയെപ്പറ്റി വിശദീകരിക്കുന്നു.

"ഒന്ന് മറ്റൊന്നിൽ നിന്ന് ക്രമപ്രകാരം രൂപപ്പെട്ടു എന്നു കരുതുന്ന മനുഷ്യൻടെ പൂർവികരായ മൂന്നു വാനര വംശങ്ങളുടെയും യാഥാർഥമായ ശ്രേണീ ബന്ധം എന്താണ്‌? ഈ മൂന്നു വാനരവംശങ്ങളും ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത് പരിണാമമായ പ്രവണതകൾ ഒന്നും തന്നെ പ്രകടിപ്പിച്ചില്ല എന്നു വേണം കരുതാൻ"

ചുരുക്കത്തിൽ അർധമനുഷ്യനും, അർധവാനരുമൊക്കെയായി മാധ്യമങ്ങളിലും പാഠപുസ്തകങ്ങളിലും പ്രത്യക്ഷപ്പെടുന്ന വിവിധതരം ചിത്രങ്ങൾകൊണ്ട് സ്ഥാപിക്കപ്പെടുന്ന മനുഷ്യപരിണാമത്തിൻടെ രംഗമണ്ഡലം യാഥാർഥത്തിൽ ശാസ്ത്രീയമായി അടിത്തറയില്ലാത്ത വെറുമൊരു പ്രചാരണം മാത്രമാണ്‌.

അത്യധികം അംഗീകരിക്കപ്പെട്ട വ്യക്തിതമായ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ലോർഡ് സോളി സുക്കർമാൻ ഏകദേശം 15 വർഷം ആസ്ത്രലോപിത്തികസിൻടെ ഫോസ്സിലുകളിൽ ഗവേഷണവും പ്രത്യേക പഠനവും നടത്തിയ ശേഷം മനുഷ്യ വംശത്തിന്‌ വാനരവംശജരുമായി ഒരു തരത്തിലുള്ള ജീവശാസ്ത്രപരമായ ബന്ധവുമില്ലെന്ന് സമ്മതിച്ചിട്ടുണ്ട്.

ഡാർവിൻടെ സമവാക്യം

നാമിപ്പോൾ പരിശോധിച്ച സാങ്കേതികവും ശാസ്ത്രീയവുമായ കാര്യങ്ങളെല്ലാം കാണിക്കുന്നത്, ഒരു പരിണാമവാദി എത്തരം അന്ധവിശ്വാസങ്ങളാണ്‌ പുലർത്തുന്നതെന്നാണ്‌! നാം പരിശോധിച്ച കാര്യങ്ങൾ ഒരു കുട്ടിക്കുപോലും വ്യക്തമാക്കി മനസ്സിലാക്കൻ കഴിയും വിധം ലളിതമാണ്‌.

ജീവൻ യാദൃച്ഛികമായി രൂപപ്പെട്ടു എന്നാണ്‌ പരിണാമവാദം സിദ്ധാന്തീകരിക്കുന്നത്. ജീവരഹിതവും ബോധരഹിതവുമായ ആറ്റങ്ങൾ കൂടിച്ചേർന്ന് എങ്ങനെയോ മനുഷ്യനില്പ്പെട്ട ജീവവർഗങ്ങൾ രൂപപ്പെട്ടു. എന്നാണവർ അവകാശപ്പെടുന്നത്. ജീവൻടെ അടിസ്ഥാന ഘടങ്ങളെ ഒരുമുച്ചെടുക്കുകയാണെങ്കിൽ അവ കാർബൺ, ഫോസ്ഫറസ്, നൈട്രജൻ, പൊട്ടാസ്യം മുതലായ മൂലകങ്ങളുടെ ഒരു കൂമ്പാരമായിരിക്കും.

ഏതൊക്കെ രീതിയിൽ വിധേയമാക്കിയാലും ഈ ആറ്റമിക് കൂമ്പാരങ്ങൾക്ക് ഒരു ചെറിയ ജീവകോശത്തെപ്പോലും നിർമിക്കാൻ കഴിയുകയില്ല. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഒരു പരിണാമവാദിയുടെ സാന്നിധ്യത്തിൽത്തന്നെ ഈ വിഷയത്തിൽ നമുക്കൊരു പരീക്ഷണം നടത്താവുന്നതും അതിലെ ഫലം പരിശോധിക്കാവുന്നതുമാണ്‌.


ജീവജാലങ്ങളിൽ അടങ്ങിയിരിക്കുന്ന അനേകം ഘടകങ്ങളെ, അതായത്, ഫോസ്ഫറസ്, നൈട്രജൻ, കാർബൺ, ഓക്സിജൻ, ഇരുമ്പ്, മഗ്നീഷ്യം മുതലായ മൂലകങ്ങളെ പരിണാമ ശാസ്ത്രജ്ഞന്മാർ വലിയ ബാരലിൽ കൊണ്ടു വരട്ടെ. സാധാരണ അന്തരീക്ഷത്തിൽ പരീക്ഷണത്തിനുപയോഗിക്കാൻ കഴിയാത്ത മൂലകങ്ങളും പദാർത്ഥങ്ങളും ബാർൽകണക്കിന്‌ അവർ ആവ്ശ്യപ്പെടുന്ന പക്ഷം കൊണ്ടുവരട്ടെ. ഇവക്കൊപ്പം അമിനോ അമ്ലങ്ങളുടെ ഒട്ടേറെ മിശ്രിതവും ചേർക്കട്ടെ; സാധാരണ ഭൗമാന്തരീക്ഷത്തിൽ സംയോജിപ്പിക്കാൻ കഴിയാത്തതണിവ. കൂടാതെ പല പ്രോട്ടീനുകളും സംയോജിക്കാൻ
10950 -ൽ ഒരു സാധ്യതയാണുള്ളത്. ഈ മിശ്രിതത്തെ അവർക്കിഷ്ടമുള്ള താപത്തിലോ ശീതത്തിലോ വേണ്ടാ വിധം രൂപപ്പെടുത്തട്ടെ. ശാസ്ത്ര സാങ്കേതിക വിദ്യയുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് അവയെ വേണ്ടവിധം അവർ തയ്യാറാക്കട്ടെ. ലോകത്തിലെ ഏറ്റവും വിദഗ്ദരായ ശാസ്ത്രജ്ഞരെ ഇക്കാര്യങ്ങൾക്കു വേണ്ടി നിയോഗിക്കട്ടെ; ദശലക്ഷക്കണക്കിനോ, കോടിക്കണക്കിനോ വർഷങ്ങൾ ഈ വിദഗ്ധർ ബാരനുകൾക്കടുത്ത് കാത്തിരിക്കട്ടെ, മനുഷ്യനെ ഉണ്ടാക്കാൻ ആവ്ശ്യമെന്നു കരുതുന്ന എല്ലാ പദാർഥങ്ങളും എല്ലാ സൗകര്യങ്ങളും അവർക്കു ചെയ്തു കൊടുത്താലും ഈ ബാരലുകളിൽ നിന്ന് അവർക്ക് ഒരു മനുഷ്യനെ സൃഷ്ടിക്കാൻ കഴിയുമോ ?


ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് തൻടെ കോശഘടന പരിശോധിക്കുന്ന ഒരു പ്രൊഫസർക്ക് ആ കോശത്തിൽ നിന്ന് ജിറാഫുകളെയോ, സിംഹങ്ങളെയോ തേനീച്ചകളെയോ, കുതിരകളെയോ...അങ്ങനെ ദശലക്ഷക്കണക്കിന്‌ ജീവജാലങളിൽ ഏതെങ്കിലുമൊന്നിനെ സൃഷ്ടിക്കാൻ കഴിയുമോ? തീർച്ചയായും അയാൾക്കൊരിക്കലും ഇവയിലേതെങ്കിലും ജീവിയുടെ കോശത്തെ നിർമിക്കാനാവില്ല.

ചുരുക്കത്തിൽ ചേതനയില്ലാത്ത തന്മാത്രകൾക്ക് ഒന്നിച്ചുചേർന്ന് ഒരു ജീവകോശമാകാനാവില്ല. ഈ ജീവകോശത്തെ വിഘടിപ്പിച്ച് രണ്ടായിത്തീരാൻ അവർക്ക് തീരുമാനമെടുക്കാനാവില്ല. പദാർത്ഥം അചേതനമാണ്‌. ജീവരഹിതമായ ആ പദാർഥങ്ങൾക്ക് അല്ലാഹുവിൻടെ ഉന്ന്തമാർന്ന സൃഷ്ടികർമത്തിലൂടെ മാത്രമേ ജീവിഗുണം കൈവരൂ.

പരിണാമവാദം അവർ അവകാശപ്പെടുന്ന എല്ലാ കാര്യങ്ങൾക്കും നേർവിപരീതമാണ്‌. അത് യുക്തിവിരുദ്ധവും മിഥ്യയുമാണ്‌.

മരുന്ന്: നമുക്കറിയാത്ത 20 കാര്യങ്ങള്‍

മരുന്ന് വാങ്ങി കഴിക്കുമ്പോള്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നുണ്ടോ? മരുന്നുമായി ബന്ധപ്പെട്ട് നമ്മള്‍ അറിയേണ്ടതെല്ലാം വിശദീകരിക്കുകയാണ് ഡോ.ബി.പത്മകുമാര്‍...
ചെറിയ തലവേദനയ്ക്കും പനിക്കുമൊക്കെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ആസ്​പിരിനും പാരസിറ്റമോളുമൊക്കെ വാങ്ങിക്കഴിക്കാറുണ്ട്. ഇതില്‍ അപകടമുണ്ടോ?
ഏറ്റവും കൂടുതല്‍ ദുരുപയോഗംചെയ്യപ്പെടുന്ന മരുന്നുകളാണ് പാരസിറ്റമോളടക്കമുള്ള വേദനസംഹാരികള്‍. സ്വയംചികിത്സകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മരുന്നുകളും ഇവതന്നെ. പനിയും തലവേദനയും മറ്റും ഉള്ളപ്പോള്‍ മരുന്നുകടയില്‍പോയി സ്വയം ഇവ വാങ്ങിക്കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം മരുന്നുകള്‍ സ്വയം ഉപയോഗിക്കുമ്പോള്‍ താത്കാലികമായി രോഗലക്ഷണങ്ങള്‍ കുറഞ്ഞെന്നുവരാം. എന്നാല്‍ തുടര്‍ന്ന് രോഗം പുരോഗമിക്കുകയും രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാം. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ ഒന്നോരണ്ടോ ദിവസംകൊണ്ടുതന്നെ മാരകമാകാമെന്ന് ഓര്‍ക്കുക. വൈദ്യസഹായം നേടാന്‍ താമസമുണ്ടാകുന്നത് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കാം.

കൂടാതെ സ്വയംചികിത്സ ചെയ്യുമ്പോള്‍ മരുന്നിന്റെ പ്രവര്‍ത്തനംമൂലം രോഗലക്ഷണങ്ങളില്‍ പ്രകടമായ വ്യതിയാനങ്ങളുണ്ടാകാം. ഇത് ശരിയായ രോഗനിര്‍ണയത്തിന് തടസ്സമുണ്ടാക്കുന്നു. ചിലപ്പോള്‍ ഒരു ആസ്​പിരിന്‍ ഗുളിക കഴിക്കുന്നതുതന്നെ ഗുരുതരമായ ഉദര രക്തസ്രാവത്തിനിടയാക്കിയെന്നുവരാം. പ്രത്യേകിച്ചും പ്രായമേറിയവരിലും ആമാശയവ്രണങ്ങള്‍ ഉള്ളവരിലും ഗുളിക വെറുംവയറ്റില്‍ കഴിക്കുന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കും.

വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗം നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം. ആമാശയവ്രണങ്ങള്‍, ഉദരരക്തസ്രാവം, ഛര്‍ദി, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ സാധാരണമായി കണ്ടുവരുന്ന ഉദരപ്രശ്‌നങ്ങളാണ്. മരുന്നിനോടുള്ള അലര്‍ജിയെത്തുടര്‍ന്ന് ദേഹത്ത് ചുമന്ന പാടുകളും ചൊറിച്ചിലും അനുഭവപ്പെട്ടേക്കാം. വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗത്തെ തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത് ഭാവിയില്‍ വൃക്കസ്തംഭനത്തിനുവരെ ഇടയാക്കാം. ഉയര്‍ന്ന അളവില്‍ (10 ഗ്രാമിലേറെ) പാരസിറ്റമോള്‍ കഴിക്കുന്നതിനെത്തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം തകരാറിലാകാം.

ഗര്‍ഭിണികള്‍ മറ്റ് അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ?
ഗര്‍ഭകാലത്ത് ഒരു മരുന്നും പൂര്‍ണമായും സുരക്ഷിതമാണെന്നു പറയാന്‍ കഴിയില്ല. കാരണം പ്ലാസന്റയ്ക്ക്, ഗര്‍ഭിണി കഴിക്കുന്ന മരുന്നുകളെ, വളര്‍ച്ചവ്യാപിക്കുന്ന ശിശുവിലേക്ക് എത്താതെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കുകയില്ല എന്നതുതന്നെ. ഗര്‍ഭിണി കഴിക്കുന്ന പല മരുന്നുകളും കുഞ്ഞിന്റെ വളര്‍ച്ചയെയും ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കാം. കുഞ്ഞിന്റെ അവയവങ്ങള്‍ രൂപപ്പെടുന്ന ഗര്‍ഭകാലത്തെ 18 മുതല്‍ 55 വരെ ദിവസങ്ങളാണ് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത്.

ഗര്‍ഭകാലത്ത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ് അര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നുകള്‍, ടെട്രാസൈക്ലിന്‍ ആന്റി ബയോട്ടിക്കുകള്‍ അപസ്മാര ചികിത്സയ്ക്കുപയോഗിക്കുന്ന ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍, തൈറോയിഡിന്റെ അമിതപ്രവര്‍ത്തനത്തെ തടയുന്ന മരുന്നുകള്‍, ലിത്തിയം, ആസ്​പിരിന്‍, ഇന്‍ഡോമെതാസിന്‍പോലെയുള്ള വേദനസംഹാരികള്‍ തുടങ്ങിയവ. എന്നാല്‍ ഗര്‍ഭിണിയുടെ സുരക്ഷയെ കരുതി പെനിസിലിന്‍പോലെയുള്ള ആന്റിബയോട്ടിക്കുകള്‍, പാരസിറ്റമോള്‍, തൈറോക്‌സിന്‍, സ്റ്റിറോയിഡുകള്‍ തുടങ്ങിയവ മിതമായി നല്‍കാറുണ്ട്. കൂടാതെ ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും പോഷകനില മെച്ചപ്പെടുത്താന്‍ അയേണ്‍, കാത്സ്യം തുടങ്ങിയവയും ഗര്‍ഭകാലത്ത് നല്‍കാറുണ്ട്.

ഭക്ഷണത്തിന് മുന്‍പ്, ശേഷം എന്നൊക്കെ മരുന്നുകള്‍ക്ക് പുറത്ത് എഴുതി കാണാറുണ്ട്. ഇതെന്തിനാണ്?
മരുന്നിന്റെ ദഹനാഗിരണം സുഗമമാക്കാന്‍ ഭക്ഷണവുമായി നിര്‍ദിഷ്ട ഇടവേളകള്‍ നിര്‍ദേശിക്കാറുണ്ട്. ഭക്ഷണത്തിനു ശേഷമോ ഭക്ഷണത്തോടൊപ്പമോ മരുന്ന് കഴിക്കുമ്പോള്‍ മരുന്ന് ഭക്ഷണവുമായി ലയിച്ചുചേരാനും ആഗിരണം തടസ്സപ്പെടാനുമിടയുണ്ട്. കൂടാതെ ഭക്ഷണത്തിലെ ചില ഘടകങ്ങളുമായി മരുന്നുകള്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ചില സംയുക്തങ്ങള്‍ ആഗിരണംചെയ്യപ്പെടാതെ കിടന്നെന്നും വരാം. ഉദാഹരണത്തിന് പാലിലെ കാത്സ്യവുമായി ചേര്‍ന്ന് ടെട്രാസൈക്ലിന്‍ മരുന്നുകള്‍ ഉണ്ടാക്കുന്ന സംയുക്തങ്ങള്‍ ആഗിരണത്തെ തടയുന്നു. അതുകൊണ്ട് ഭക്ഷണത്തിനു മുമ്പ് കഴിക്കുമ്പോഴാണ് മരുന്നുകള്‍ നന്നായി ആഗിരണം ചെയ്യപ്പെടുന്നത്. എന്നാല്‍ ചില മരുന്നുകള്‍ ആമാശയത്തിലെ ശ്ലേഷ്മസ്തരത്തിന് കേടുവരുത്തിയേക്കാം. അതുകൊണ്ട് ഇവ ഭക്ഷണത്തിനുശേഷമേ കഴിക്കാവൂ. ഉദാഹരണം ആസ്​പിരന്‍, സ്റ്റിറോയ്ഡുകള്‍ തുടങ്ങിയവ.

മുലയൂട്ടുന്ന അമ്മമാര്‍ മരുന്ന് കഴിക്കുന്നതുകൊണ്ട് കുഞ്ഞിന് ദോഷമുണ്ടോ? ഇതുകൊണ്ട് അമ്മയ്ക്ക് മുലപ്പാല്‍ കുറയുമോ?
ഗര്‍ഭിണികളെപ്പോലെതന്നെ മുലയൂട്ടുന്ന അമ്മമാരും കഴിയുന്നതും എല്ലാ മരുന്നുകളും ഒഴിവാക്കണം. കാരണം അമ്മ കഴിക്കുന്ന മരുന്നുകള്‍ മുലപ്പാലിലൂടെ കുഞ്ഞിലെത്താനിടയുണ്ട്. അര്‍ബുദത്തിനുള്ള മരുന്നുകള്‍, മനോരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങള്‍, സ്റ്റിറോയിഡുകള്‍, ആസ്​പിരിന്‍, ലിത്തിയം, ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍ തുടങ്ങിയ മരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കണ്ടവതന്നെ. കൂടാതെ ബ്രോമോക്രിപ്റ്റിന്‍, ലിവോ ഡോപ്പ തുടങ്ങിയ മരുന്നുകള്‍ മുലപ്പാലിന്റെ ഉത്പാദനത്തെ തടയാനിടയുണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും മരുന്നുകള്‍ കഴിക്കേണ്ടിവരുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ ഇവ കഴിക്കാവൂ.

ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ച് ആര്‍ത്തവം നീട്ടിവെക്കാമെന്ന് കേട്ടു. ഇതുകൊണ്ട് തകരാറുണ്ടോ?
അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആര്‍ത്തവം മാറ്റി വെക്കാന്‍ ഗുളിക കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഹോര്‍മോണ്‍ ഗുളികകള്‍ സ്ഥിരമായി കഴിക്കുന്നത് ആര്‍ത്തവത്തകരാറുകള്‍ ഉള്‍പ്പെടെ നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം. തലവേദന, കാലില്‍ നീര്, സ്തനങ്ങളില്‍ വേദന തുടങ്ങിയവയും ഉണ്ടാവാം. ഈസ്ട്രജന്‍ അടങ്ങിയ ഗുളികകള്‍ പിത്തസഞ്ചിയിലെ കല്ലിനും കാരണമാകാം.

മനോരോഗത്തിന് മരുന്ന് കഴിക്കുന്നവര്‍ക്ക് പിന്നീടത് നിര്‍ത്താനാവില്ലെന്ന് കേട്ടിട്ടുണ്ട്. ഇതിലെന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ?
മാനസികപ്രശ്‌നങ്ങള്‍ പലതും ദീര്‍ഘകാല രോഗമായതിനാല്‍ മരുന്നുകളും ദീര്‍ഘകാലം ഉപയോഗിക്കേണ്ടിവന്നേക്കും. ഉദാഹരണത്തിന് സ്‌കീസോഫ്രേനിയപോലുള്ള ഗുരുതരമായ മാനസികപ്രശ്‌നമുള്ളവര്‍ക്ക് തുടര്‍ച്ചയായ മരുന്നുപയോഗം വേണ്ടിവന്നേക്കാം. എന്നാല്‍ ലഘുമനോരോഗങ്ങളായ അമിത ഉത്കണ്ഠ, വിഷാദം, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ചെറിയ കാലയളവിനുശേഷം, രോഗസ്ഥിതി മെച്ചപ്പെടുമ്പോള്‍ മരുന്ന് നിര്‍ത്താന്‍ കഴിഞ്ഞെന്നുവരാം. പലപ്പോഴും മരുന്നുപയോഗം സ്വയം നിര്‍ത്തുന്നതിനെത്തുടര്‍ന്ന് രോഗം കൂടുതല്‍ വഷളാകാനിടയുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്ന് നിര്‍ത്തുകയോ ഡോസ് കുറയ്ക്കുകയോ ചെയ്യാവൂ.

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ?
ഗര്‍ഭനിരോധന ഗുളികളില്‍ പ്രധാനമായി അടങ്ങിയിരിക്കുന്നത് ഈസ്ട്രജന്‍, പ്രൊജസ്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകളാണ്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

മരുന്നുകള്‍ ഉപയോഗിച്ചുതുടങ്ങുന്ന ഘട്ടത്തില്‍തന്നെ ഓക്കാനം, ഛര്‍ദി തുടങ്ങിയവ ഉണ്ടായെന്നുവരാം. തുടര്‍ന്ന് തുടര്‍ച്ചയായ തലവേദന, മൈഗ്രെയിന്‍, സ്തനങ്ങള്‍ക്ക് വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ആര്‍ത്തവത്തകരാറുകളും അപൂര്‍വമല്ല.

ശരീരഭാരം കൂടുക, അമിത രോമവളര്‍ച്ച, മുഖക്കുരു, മുഖത്തും കവിളിലും മൂക്കിലുമൊക്കെ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുക, ഗുഹ്യഭാഗങ്ങളില്‍ ചൊറിച്ചില്‍, സ്വഭാവവ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ പിന്നീട് പ്രത്യക്ഷപ്പെട്ടുവെന്നുവരാം. ഉയര്‍ന്ന ഡോസില്‍ മരുന്ന് ഉപയോഗിക്കുന്നവരില്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിക്കുന്നതിനെത്തുടര്‍ന്ന് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന അഞ്ചുമുതല്‍ പത്തുവരെ ശതമാനം പേര്‍ക്ക് രക്താതിസമ്മര്‍ദമുണ്ടാവാം. സ്തനങ്ങള്‍, ഗര്‍ഭാശയങ്ങള്‍, യോനി തുടങ്ങിയ ശരീരഭാഗങ്ങളില്‍ അര്‍ബുദമുണ്ടാകാനുള്ള സാധ്യതയുണ്ട്. രക്തത്തിലെ കൊഴുപ്പിന്റെ ഘടകങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിക്കാനും സാധ്യതയുണ്ട്.

ചില ഗുളികകള്‍ കഴിച്ചിട്ട് വണ്ടി ഓടിക്കരുതെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
പനി, കഫക്കെട്ട് തുടങ്ങിയവയ്ക്കു നല്‍കുന്ന ചില മരുന്നുകള്‍ മയക്കമുണ്ടാക്കുന്നവയാണ്. ആന്റിഹിസ്റ്റമിന്‍ അടങ്ങിയ മരുന്നുകളാണിവ. ഇവ കഴിച്ചിട്ട് ഡ്രൈവിങ് ഒഴിവാക്കുന്നതാണ് നല്ലത്. അതേപോലെ ഉറക്കഗുളികകള്‍, അപസ്മാരത്തിനുള്ള ഗുളികകള്‍ എന്നിവ കഴിച്ചിട്ടും വണ്ടി ഓടിക്കരുത്.

മരുന്ന് കഴിക്കുമ്പോള്‍ പാല്‍ കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നു. ഇതു ശരിയാണോ?
മരുന്ന് കഴിക്കുമ്പോള്‍ പാല്‍ കുടിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എന്നാല്‍ ചില മരുന്നുകള്‍ പാലിനോടൊപ്പം കഴിക്കുമ്പോള്‍ മരുന്നിന്റെ സുഗമമായ ആഗിരണം തടസ്സപ്പെടാനിടയുണ്ട്. ഉദാഹരണത്തിന് ടെട്രാസൈക്ലിന്‍ ആന്റിബയോട്ടിക്കുകള്‍ക്കൊപ്പം പാല്‍ കുടിക്കുമ്പോള്‍, മരുന്ന് പാലിലെ ഘടകങ്ങളുമായി ചേര്‍ന്ന് ആഗിരണം ചെയ്യാത്ത സംയുക്തമായി മാറുന്നു. ഇത് മരുന്നിന്റെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുപോലെത്തന്നെ അയേണ്‍ ഗുളികകള്‍ക്കൊപ്പവും പാല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പാല്‍ കുടിക്കേണ്ടിവരുകയാണെങ്കില്‍ മരുന്നിനു മുന്‍പോ ശേഷമോ ഒരു മണിക്കൂറിന്റെ ഇടവേളയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

മദ്യപാനം നിര്‍ത്താനുള്ള മരുന്നുകളുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇതുപയോഗിക്കുന്നതുകൊണ്ട് ശരീരത്തിന് ദോഷമുണ്ടോ?
മദ്യപന്റെ പൂര്‍ണ സഹകരണമില്ലാതെ മദ്യപാനം നിര്‍ത്തുന്നതിനുള്ള മാജിക് മരുന്നുകളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ മദ്യപാനം നിര്‍ത്തുന്നതിനു സഹായിക്കുന്ന വൈദ്യശാസ്ത്ര ചികിത്സയുണ്ട്. മറ്റു ചികിത്സാരീതികളായ മനശ്ശാസ്ത്ര-സാമൂഹിക ചികിത്സയോടൊപ്പവും പുനരധിവാസ ചികിത്സയോടൊപ്പവും മരുന്നുകള്‍ കൂടി നല്‍കുന്നത് ഫലംചെയ്യാറുണ്ട്. മദ്യത്തോടുള്ള ആസക്തി കുറയ്ക്കാനായി ഡൈസള്‍ഫിറാം എന്ന മരുന്നാണ് സാധാരണമായി ഉപയോഗിക്കുന്നത്. ഇവ കഴിക്കുന്നവര്‍ മദ്യപിച്ചാല്‍ ശക്തമായ തലവേദന, നെഞ്ചുവേദന, തലകറക്കം, ഛര്‍ദി, കാഴ്ചയ്ക്കു മങ്ങല്‍, ബോധക്ഷയം തുടങ്ങി നിരവധി അസ്വസ്ഥതയുളവാക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഈ അസ്വസ്ഥതകളെ ഭയന്ന്, മദ്യപാനി മദ്യം ഒഴിവാക്കാന്‍ നിര്‍ബന്ധിതനാകുന്നു.

ആന്‍റിബയോട്ടിക് മരുന്നുകള്‍ ഇത്ര കോഴ്‌സ് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. ഇത് ഇടയ്ക്കുവെച്ച് നിര്‍ത്തിയാല്‍ പ്രശ്‌നമുണ്ടോ?
ആന്റിബയോട്ടിക്കുകള്‍ രോഗലക്ഷണങ്ങള്‍ മാറാനുള്ള മരുന്നുകളല്ല, മറിച്ച് രോഗാണുക്കളെ നശിപ്പിച്ച് രോഗം പൂര്‍ണമായും ഭേദമാക്കാനുള്ള ഔഷധങ്ങളാണ്. എന്നാല്‍ പലപ്പോഴും പനിക്കും തൊണ്ടവേദനയ്ക്കും ചുമയ്ക്കുമൊക്കെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ പലരും രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായാലുടന്‍തന്നെ മരുന്ന് നിര്‍ത്തും. നിര്‍ദേശിച്ച കാലാവധി പൂര്‍ത്തിയാക്കാതെ മരുന്ന് നിര്‍ത്തുമ്പോള്‍ രോഗാണുക്കള്‍, മരുന്നിനെതിരെ പ്രതിരോധശക്തിയാര്‍ജിക്കാനുള്ള സാധ്യതയുണ്ട്. തുടര്‍ന്ന് മറ്റൊരവസരത്തില്‍ ഈ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ഫലപ്രദമായെന്നുവരില്ല. പെനിസിലിന്‍ ഉള്‍പ്പെടെ സാധാരണ ഉപയോഗിക്കുന്ന പല ആന്റിബയോട്ടിക്കുകള്‍ക്കെതിരായും രോഗാണുക്കള്‍ പ്രതിരോധശേഷി ആര്‍ജിക്കാറുണ്ട്. ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകണമെങ്കില്‍ പൂര്‍ണമായും കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം, കൂടാതെ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ഒഴിവാക്കുകയും വേണം.

ലൈംഗിക ഉത്തേജക മരുന്നുകള്‍ക്ക് ഫലസിദ്ധിയുണ്ടാവുമോ? അവ തുടര്‍ച്ചയായി ഉപയോഗിക്കുന്നതില്‍ ദോഷമുണ്ടോ?
ആധുനിക മനുഷ്യന്റെ സംഘര്‍ഷം നിറഞ്ഞ ജീവിതശൈലിയും പ്രമേഹം പോലുള്ള ആധുനിക രോഗങ്ങളുടെ വ്യാപനവും ലൈംഗികപ്രശ്‌നങ്ങള്‍ വ്യാപകമാകാനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇവയ്ക്കു പരിഹാരമായി ഒരു മാജിക് മരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് ഉത്തേജനക്കുറവോ മറ്റു ലൈംഗികപ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ കാരണമറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്.

വിപണിയില്‍ ലഭ്യമായ മരുന്നുകളില്‍ പലതും ഫലം തരികയില്ലെന്നു മാത്രമല്ല, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയെന്നുംവരാം. ഇവയില്‍ പലതിന്റെയും ചികിത്സാചെലവും വളരെ കൂടുതലാണ്. ലൈംഗിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉചിതമായ പരിശോധനകള്‍ നടത്തി, കാരണം കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ സില്‍സെനാഫില്‍ (വയാഗ്ര) പുരുഷന്മാരിലെ ലൈംഗികോത്തേജനക്കുറവിനുള്ള ഫലപ്രദമായ പ്രതിവിധിയാണ്.

ബോഡിബില്‍ഡിങ് കേന്ദ്രങ്ങളില്‍ പരിശീലനത്തിനെത്തുന്നവര്‍ മസില്‍ വികസിപ്പിക്കാന്‍ സ്റ്റിറോയ്ഡ് കുത്തിവെക്കുന്നത് കണ്ടിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷമുണ്ടാക്കുമോ?
സ്റ്റിറോയിഡുകള്‍ ജീവന്‍രക്ഷാ മരുന്നുകളാണ്. കടുത്ത ആസ്ത്മ ഉള്ളവര്‍ക്കും അപകടകരമായ രീതിയില്‍ മരുന്നിന്റെയും മറ്റും റിയാക്ഷന്‍ ഉണ്ടാകുമ്പോഴുമൊക്കെ സ്റ്റിറോയിഡുകള്‍ ഉടനടി ആശ്വാസംനല്‍കാറുണ്ട്. എന്നാല്‍ തടിവെക്കാനും പേശികളുടെ വലുപ്പം കൂട്ടാനും കായികക്ഷമത വര്‍ധിപ്പിക്കാനുമൊക്കെ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് നന്നല്ല. തന്നെയുമല്ല പേശികളുടെ വലുപ്പവും ബലവുമൊക്കെ താത്കാലികമായി മാത്രമേ കൂടുകയുള്ളൂ. സ്റ്റിറോയിഡുകളുടെ തുടര്‍ച്ചയായ ഉപയോഗത്തെത്തുടര്‍ന്ന് പേശികള്‍ക്ക്, പ്രത്യേകിച്ചും കൈകാലുകളുടെ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയാണ് ചെയ്യുന്നത് (മയോപ്പതി) കൂടാതെ പ്രമേഹം, അസ്ഥിക്ഷയം, ആമാശയവ്രണങ്ങള്‍, തുടര്‍ച്ചയായ രോഗാണുബാധ, വളര്‍ച്ച മുരടിക്കല്‍, മുറിവുകള്‍ കരിയാന്‍ വൈകുക, തിമിരം, ഗ്ലോക്കോമ തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങളും ഉണ്ടാകാം.

ഒരേ മരുന്നുകള്‍ പല കമ്പനികളും നിര്‍മിക്കുന്നത് വിപണിയിലുണ്ട്. പലതിനും വിലയില്‍ വന്‍ വ്യത്യാസവും കാണാറുണ്ട്. കമ്പനിയുടെ മരുന്ന് മാറ്റി വാങ്ങുന്നതില്‍ തെറ്റുണ്ടോ? വില കുറഞ്ഞ മരുന്നിന് ഗുണം കുറയുമോ?
ഒരേ മരുന്നുതന്നെ പല കമ്പനികളും ഉത്പാദിപ്പിക്കാറുണ്ട്. താരതമ്യേന നിലവാരമുള്ള കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളും ഗുണ നിലവാരമുള്ളതാവാം. എന്നാല്‍ ഡോക്ടമാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകള്‍, കടകളില്‍നിന്ന് കമ്പനി മാറി നല്‍കാറുണ്ട്. ഇവയില്‍ പലതിനും വില കുറവാണെന്നുവരാം. ലൈസന്‍സൊന്നുമില്ലാത്ത വ്യാജ മരുന്നു കമ്പനികള്‍വരെ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. വില കുറഞ്ഞ മരുന്നുകള്‍ക്കു പുറകേ പോകാതിരിക്കുന്നതാണ് നല്ലത്. കഴിയുന്നതും ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുതന്നെ കഴിക്കുക. കടകളില്‍ മരുന്ന് മാറിത്തരുന്ന പ്രവണതയെ നിരുത്സാഹപ്പെടുത്തുക.

അലോപ്പതി മരുന്നുകള്‍ക്കൊപ്പം മറ്റു മരുന്നുകള്‍ (ആയുര്‍വേദം, ഹോമിയോപ്പതി) കഴിക്കുന്നതുകൊണ്ട് ദോഷമുണ്ടോ?
ഒരു വൈദ്യശാസ്ത്രശാഖയിലെ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇതര ശാഖയിലെ മരുന്നുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം രണ്ടു മരുന്നുകളിലെയും ഘടകങ്ങള്‍ തമ്മിലുണ്ടാകാവുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ മരുന്നിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിച്ചുവെന്നുവാരം. കൂടാതെ മരുന്നുകളുടെ ഉപാപചയപ്രവര്‍ത്തനത്തിലും വിസര്‍ജന പ്രക്രിയയിലും മറ്റും ഉണ്ടാകാനിടയുള്ള മാറ്റങ്ങള്‍, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്നുവരാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ റിയാക്ഷന്‍ മൂലമുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ബുദ്ധിമുട്ടുണ്ടാകാനിടയുണ്ട്. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ പുറമെയുള്ള ലേപനങ്ങള്‍ പരിഗണിക്കാം.

ചില മരുന്നുകള്‍ കഴിക്കുന്നത് ഓര്‍മശക്തിയെ ബാധിക്കുമെന്ന് പറയുന്നത് ശരിയാണോ?
തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗത്തെത്തുടര്‍ന്ന് ഓര്‍മശക്തി കുറയാറുണ്ട്. പ്രധാനമായും ഉറക്കഗുളികകളും മനോരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുമാണ് ഓര്‍മശക്തിയെ ബാധിക്കുന്നത്. നേരത്തേതന്നെ ഓര്‍മക്കുറവിന്റെ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ അവസ്ഥ കൂടുതല്‍ മോശമാകാനും ഈ മരുന്നുകള്‍ കാരണമായേക്കും. സാധാരണ പനിക്കും ജലദോഷത്തിനുമൊക്കെ ഉപയോഗിക്കുന്ന മരുന്നുകളിലെ ആന്റിഹിസ്റ്റമിന്‍ ഘടകവും താത്കാലികമായ മറവിക്കു കാരണമായേക്കാം.

മരുന്ന് മാറിക്കഴിച്ചുപോയാല്‍ അടിയന്തരമായി എന്താണ് ചെയ്യേണ്ടത്?
മരുന്ന് മാറിക്കഴിക്കുന്നത് അബദ്ധത്തില്‍ സംഭവിക്കാം. കൂടാതെ ആത്മഹത്യാപ്രവണതയുള്ളവര്‍ ആത്മഹത്യാശ്രമത്തിന്റെ ഭാഗമായും കൂടുതല്‍ അളവില്‍ മരുന്ന് കഴിച്ചെന്നും വരാം. ഏതായാലും ഉടന്‍തന്നെ വൈദ്യസഹായം തേടുകയാണ് ചെയ്യേണ്ടത്. എന്നാല്‍ വൈദ്യസഹായം ലഭ്യമാകുന്നതുവരെ ചെയ്യാന്‍കഴിയുന്ന ചില പ്രഥമശുശ്രൂഷകളുണ്ട്. ഉള്ളില്‍ ചെന്ന മരുന്ന് പുറത്തുകളയാനായി ഛര്‍ദിപ്പിക്കാവുന്നതാണ്. ഉപ്പ് കലക്കിയ വെള്ളം ധാരാളം കുടിക്കാന്‍ കൊടുത്താലും തൊണ്ടയുടെ മുകള്‍ഭാഗത്തായി ഒരു സ്​പൂണ്‍ കൊണ്ടോ വിരലുകൊണ്ടോ ഇക്കിളിപ്പെടുത്തിയാലും ഛര്‍ദിക്കാനിടയുണ്ട്. എന്നാല്‍ അബോധാവസ്ഥയിലുള്ള വ്യക്തിയെയും ആസിഡ്, മണ്ണെണ്ണ തുടങ്ങിയ വസ്തുക്കള്‍ കഴിച്ചുവെന്ന് സംശയമുള്ളപ്പോഴും ഛര്‍ദിപ്പിക്കാന്‍ ശ്രമിക്കരുത്. വസ്ത്രത്തിലും മറ്റും മരുന്നു പറ്റിയിട്ടുണ്ടെങ്കില്‍ വസ്ത്രം അഴിച്ചുമാറ്റി ദേഹം വൃത്തിയായി കഴുകണം. മൂക്കിലും വായിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന മരുന്നിന്റെ അവശിഷ്ടങ്ങളും തുപ്പലും പതയുമൊക്കെ തുടച്ചുമാറ്റണം. ധാരാളം ശുദ്ധവായു ശ്വസിക്കാനും അനുവദിക്കണം.

കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദയാരോഗ്യം എന്നിവയ്‌ക്കൊക്കെ പല മരുന്നുകളും ഇപ്പോള്‍ വിപണിയില്‍ കാണാറുണ്ട്. ഇവയൊക്കെ ഗുണമേന്മയുള്ളതാണോ? ഇതൊക്കെ സ്വയം വാങ്ങി കഴിക്കാമോ?
മരുന്നു മാത്രം കഴിച്ച് രക്തധമനികളിലെ ക്ലോട്ട് അലിയിക്കാമെന്നും ഒരു ഡോസ് മരുന്ന് മാത്രം ഉപയോഗിച്ച് പ്രമേഹത്തെ ഭേദമാക്കാമെന്നും മറ്റും വാഗ്ദാനംചെയ്യുന്ന മരുന്നുകള്‍ വ്യാപകമാണ്. എന്നാലിതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല. പ്രമേഹം, ഹൃദ്രോഗം, അമിത കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ദീര്‍ഘകാല രോഗങ്ങളാണ്. ഒരു ഡോസ് മരുന്ന് വാങ്ങി കഴിച്ചതുകൊണ്ടു മാത്രം ഇവയെ നിയന്ത്രിക്കാന്‍ സാധിക്കാറില്ല. മറിച്ച് മരുന്നിനോടൊപ്പം ഭക്ഷണം ക്രമീകരണം, വ്യായാമം, ക്രമമായ പരിശോധനകള്‍ ഇവകൂടി നടത്തിയാലേ ഈ ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രണവിധേയമാവുകയുള്ളൂ. മറിച്ചുള്ള മരുന്നുകളെ ആശ്രയിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാകാനേ സഹായിക്കൂ.

ചിലപ്പോള്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ പഥ്യം പാലിക്കാന്‍ പറയാറുണ്ട്, പുകവലി പാടില്ല, മദ്യപാനം ഒഴിവാക്കണം എന്നൊക്കെ. ഇതെന്തുകൊണ്ടാണ്?
മദ്യവും പുകയിലയുമൊക്കെ മരുന്നുകളുടെ ആഗിരണത്തെയും പ്രവര്‍ത്തനക്ഷമതയെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതുകൊണ്ടാണ് മരുന്നുപയോഗിക്കുമ്പോള്‍ ഇവ ഒഴിവാക്കണമെന്നു പറയുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന മരുന്നുകളായ ഉറക്കഗുളികകള്‍, ആന്റി ഹിസ്റ്റമിനുകള്‍ തുടങ്ങിയവ കഴിക്കുന്നവര്‍ മദ്യപിച്ചാല്‍ മയക്കവും ഓര്‍മക്കുറവും സ്വഭാവ വ്യതിയാനവും ഉണ്ടാകാം. പ്രമേഹത്തിനുള്ള മരുന്നുകളും ചില ആന്റിബയോട്ടിക്കുകളും കഴിക്കുന്നവര്‍ മദ്യപിച്ചാല്‍ അസ്വസ്ഥതയുണ്ടാക്കുന്ന നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. ആസ്​പിരിന്‍പോലുള്ള വേദനസംഹാരികളോടൊപ്പം മദ്യപിച്ചാല്‍ ഗുരുതരമായ ഉദരരക്തസ്രാവമുണ്ടാകാനിടയുണ്ട്.

ഡോക്ടര്‍ നിര്‍ദേശിച്ചതിലും കൂടിയ അളവില്‍ ഡോസുള്ള മരുന്ന് കഴിച്ചുപോയാല്‍ എന്തു ചെയ്യും?
ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദേശിക്കുന്നത് ഏറ്റവും സുരക്ഷിതമായ ഡോസിലായിരിക്കും. അബദ്ധത്തില്‍ ഒരു ഡോസ് കൂടുതല്‍ കഴിച്ചുപോയാല്‍ കാര്യമായ പ്രശ്‌നമൊന്നും ഉണ്ടാകാനിടയില്ല. കാരണം പല മരുന്നുകളുടെയും അനുവദനീയമായ ഡോസ്, ഡോക്ടര്‍ നിര്‍ദേശിച്ച ഡോസിലും കൂടുതലാവും. എന്നാലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്താന്‍ സാധിച്ചാല്‍ നന്നാവും. കഴിയുന്നതും മരുന്നിന്റെ അടുത്ത ഡോസ് ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ പ്രമേഹത്തിന്റെ ഗുളിക അമിത ഡോസില്‍ കഴിച്ചിട്ടുണ്ടെങ്കില്‍ അല്പം മധുരം കഴിക്കുന്നതും രക്താതിസമ്മര്‍ദത്തിന്റെ മരുന്നാണെങ്കില്‍ ഉപ്പിട്ട് വെള്ളം കുടിക്കുന്നതും അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.