പി.എസ്.സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രാബല്യത്തില്‍


തിരുവനന്തപുരം:പി.എസ്.സിയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള ഒറ്റത്തവണ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ബുധനാഴ്ച കമീഷന്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും പി.എസ്.സിയില്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. വിദേശത്തുള്ള മലയാളികള്‍ക്കും ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാം. അവര്‍ വെരിഫിക്കേഷനായി പിന്നീട് പി.എസ്.സിയുടെ ഏതെങ്കിലും ഓഫിസില്‍ ഹാജരായി രേഖകള്‍ പരിശോധിച്ച് സാക്ഷ്യപത്രം നേടിയാല്‍ മതിയെന്ന് ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിജ്ഞാപനം പുറത്തിറക്കിയാല്‍ ഒരുവര്‍ഷത്തിനകം റാങ്ക്ലിസ്റ്റുകള്‍ പുറത്തിറക്കുന്നത് ലക്ഷ്യമിട്ടാണ് ഒറ്റത്തവണ രജിസ്ട്രേഷന്‍ തുടങ്ങിയത്. ഇത് നേരത്തെ ആരംഭിച്ചുവെങ്കിലും നിര്‍ബന്ധമാക്കുന്നത് ഇപ്പോഴാണ്.
രജിസ്റ്റര്‍ ചെയ്യുന്നതോടെ ഉദ്യോഗാര്‍ഥികള്‍ അവരുടെ യോഗ്യതക്കനുസരിച്ച എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള സ്ഥിരം അപേക്ഷകനായി മാറും. അവരുടെ രേഖകള്‍ ആവര്‍ത്തിച്ച് പരിശോധിക്കുന്നതും ഒഴിവാക്കും. രജിസ്റ്റര്‍ ചെയ്യുന്നവരുടെ രേഖകള്‍ പരിശോധിച്ച് സാക്ഷ്യപത്രം നല്‍കും. ആറുമാസത്തിലൊരിക്കല്‍ ആവശ്യമെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ ഫോട്ടോ നല്‍കാം. അധിക യോഗ്യത നേടുമ്പോള്‍ അതും രജിസ്റ്റര്‍ ചെയ്യാം.
www.keralapsc.org


പാസ്പോര്‍ട്ട് അപേക്ഷ; ഇഷ്ടദിവസവും സമയവും മുന്‍കൂട്ടി തെരഞ്ഞെടുക്കാം


കോഴിക്കോട്: പാസ്പോര്‍ട്ട് അപേക്ഷകള്‍ നല്‍കുന്നതിന് ഇഷ്ടദിവസവും സമയവും അപേക്ഷകര്‍ക്ക് മുന്‍കൂട്ടി തെരഞ്ഞെടുക്കാമെന്ന് പാസ്പോര്‍ട്ട് ഓഫിസര്‍ കെ.പി. മധുസൂദനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുലര്‍ച്ചെ വന്ന് പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. എരഞ്ഞിപ്പാലം പാസ്പോര്‍ട്ട് ഓഫിസില്‍ മാര്‍ച്ച് അഞ്ച് മുതല്‍ തത്കാല്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂവെന്നും, വെസ്റ്റ്ഹില്‍ ചുങ്കത്തിന് സമീപവും വടകരയിലും പ്രവര്‍ത്തനം തുടങ്ങിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മാര്‍ച്ച് 15നുശേഷം കണ്ണൂര്‍ സവിത തിയറ്ററിനടുത്തും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലും പുതിയ സേവാ കേന്ദ്രങ്ങള്‍ തുറക്കും.
ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുമ്പോള്‍ തെരഞ്ഞെടുക്കുന്ന ഏത് സേവാകേന്ദ്രത്തിലും അപേക്ഷ നല്‍കാവുന്നതാണ്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത് ഇപ്രകാരം:
1. www.passportindia.gov.in വെബ്സൈറ്റില്‍ ലോഗ്ഓണ്‍ ചെയ്യുക.
2. അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും അതിനായി ഒരു പാസ്വേര്‍ഡും സൃഷ്ടിക്കുക.
3. അപേക്ഷാഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ (രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം) ഇ-ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ വെബ്സൈറ്റില്‍ തന്നെ അപ്ലോഡ് ചെയ്യുകയോ ആവാം.
4. അപേക്ഷാ റഫറന്‍സ് നമ്പര്‍ (എ.ആര്‍.എന്‍.) കുറിച്ചുവെക്കണം. ലഭ്യതയനുസരിച്ച് ഇഷ്ടമുള്ള ദിവസവും സമയവും അപേക്ഷാഫോറത്തില്‍ പൂരിപ്പിക്കുമ്പോള്‍ കൂടിക്കാഴ്ചാ ദിവസവും സമയവും ലഭിക്കും. ഇതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കുക.
5. നിര്‍ദേശിക്കപ്പെട്ട ദിവസം, കൂടിക്കാഴ്ചാ സമയത്തിന് മുമ്പായി സേവാ കേന്ദ്രത്തില്‍ എത്തുക (കോഴിക്കോട്ട് ഇഷ്ടദിവസം കിട്ടിയില്ലെങ്കില്‍ വടകര, കണ്ണൂര്‍, പയ്യന്നൂര്‍ സേവാകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം).
6. ആവശ്യപ്പെട്ട എല്ലാ യഥാര്‍ഥ രേഖകളും പകര്‍പ്പുകളുമായി അപേക്ഷകന്‍ നേരിട്ടെത്തണം.
7. സെക്യൂരിറ്റിക്കാരന്‍ എ.ആര്‍.എന്‍ സ്ലിപ് പരിശോധിച്ച ശേഷം ഉള്ളിലേക്ക് കടത്തിവിടും.
8. അകത്തുകടന്നാല്‍ പ്രീ വെരിഫിക്കേഷന്‍ കൗണ്ടറിലെത്തി രേഖകള്‍ പ്രാഥമിക പരിശോധനക്ക് വിധേയമാക്കണം. അതിനുശേഷം ടോക്കണ്‍ നല്‍കും. ടോക്കണ്‍ കാണിച്ചാല്‍ അടുത്ത ഹാളിലേക്ക് കടത്തിവിടും.
9. വിസിറ്റേഴ്സ് ലോഞ്ചില്‍ കടന്നാല്‍ മുന്നിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡ് നോക്കി ഇനി പോകേണ്ട കൗണ്ടര്‍ മനസ്സിലാക്കണം. (കുടിവെള്ളം, ടോയ്ലറ്റ്, വികലാംഗര്‍ക്കും ശിശുപരിചരണത്തിനുമുള്ള സംവിധാനം എന്നിവ വെയ്റ്റേഴ്സ് ലോഞ്ചിലുണ്ട്)
10. ഊഴമനുസരിച്ച് തുടര്‍ന്ന് എ കൗണ്ടറില്‍ എത്തണം. ഇവിടെ 13 ടേബ്ളുകളുണ്ടാവും. ലഭിക്കുന്ന കൗണ്ടറിലെത്തിയാലുടന്‍ അപേക്ഷകന്റെ ഫോട്ടോയും ബയോമെട്രിക് വിരലടയാളവും ഒപ്പും എടുക്കും. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.
11. തുടര്‍ന്ന് 'ബി' കൗണ്ടറിലെത്തി രേഖകള്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കണം. പാസ്പോര്‍ട്ട് ഓഫിസ് ജീവനക്കാരുടെ സേവനം 'ബി' കൗണ്ടര്‍ മുതല്‍ ലഭ്യമാവും. (നാലു വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാത്രം ഫോട്ടോ കൊണ്ടുവരാം).
12. രേഖകള്‍ കൃത്യമാണെങ്കില്‍ 'സി' കൗണ്ടറിലേക്ക് ഊഴമനുസരിച്ച് പോകണം. പാസ്പോര്‍ട്ട് ഗ്രാന്‍ഡിങ് ഓഫിസര്‍ അപേക്ഷ പരിശോധിച്ച് സ്ലിപ് നല്‍കും. അപേക്ഷയില്‍ സംശയമുണ്ടെങ്കില്‍ തൊട്ടടുത്ത മുറിയിലെ അസി. പാസ്പോര്‍ട്ട് ഓഫിസറെ കാണാന്‍ നിര്‍ദേശിക്കും.
13. സ്ലിപ് ലഭിച്ചാല്‍ പിന്‍വാതിലിലൂടെ പുറത്തുപോകാം. പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ കമ്പ്യൂട്ടര്‍ മുഖേന ബന്ധപ്പെട്ട എസ്.പി ഓഫിസിലേക്ക് പോകും. സേവാ കേന്ദ്രത്തില്‍ ഒരാള്‍ക്ക് 45 മിനിറ്റുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാം.
14. ഓണ്‍ലൈനില്‍ തൊട്ടടുത്ത മൂന്നു ദിവസത്തേക്കുള്ള അപേക്ഷകളേ സ്വീകരിക്കൂ. ദിവസവും വൈകീട്ട് ആറിനുശേഷം സൈറ്റ് തുറന്നുകൊടുക്കും. ഒരു ഐ.പിയില്‍ മൂന്ന് ബുക്കിങ്ങുകളേ പരിഗണിക്കൂ. സംശയങ്ങള്‍ക്ക് 1800-258-1800 എന്ന  24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്.
അപേക്ഷകള്‍ കൃത്യമാണെങ്കില്‍ മൂന്നു ദിവസത്തിനകം പാസ്പോര്‍ട്ട് ഡെസ്പാച്ച് ചെയ്യും. ചെയ്താലുടന്‍ അപേക്ഷയില്‍ പറയുന്ന ഇ-മെയില്‍ വിലാസത്തിലും ഫോണില്‍ എസ്.എം.എസ് ആയും വിവരം ലഭിക്കും.
തത്കാല്‍ അപേക്ഷയും മാര്‍ച്ച് പകുതിക്കുശേഷം സേവാകേന്ദ്രത്തിലേക്ക് മാറ്റും. അതോടെ, എരഞ്ഞിപ്പാലം മേഖലാ ഓഫിസ് പാസ്പോര്‍ട്ടുകളുടെ പ്രിന്റിങ്, ഡെസ്പാച്ച് എന്നിവക്ക് മാത്രമായി നിജപ്പെടുത്തും.
അപേക്ഷാ ഫീസ് ആയിരം രൂപ പണമായി തന്നെ അടക്കണമെന്നും പാസ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. സേവാകേന്ദ്രം ഇന്‍ ചാര്‍ജ് വി. പങ്കജാക്ഷനും ടാറ്റ കണ്‍സല്‍ട്ടന്‍സി പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തിരുശേഷിപ്പ് കൈവിടരുത് *




 മുജീബുര്‍റഹ്മാന്‍ കിനാലൂര്‍


'അവര്‍ പറഞ്ഞു: ഈ പ്രവാചകന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്തുകൊണ്ട് ഒരു മാലാഖ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് കനികള്‍ എടുത്തു തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല?'(ഖുര്‍ആന്‍: 25:78)
മുഹമ്മദ് നബി തിരുമേനി വിമോചന സന്ദേശവുമായി അറേബ്യയിലെ ഗോത്രങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നപ്പോള്‍ അവര്‍ ആശ്ചര്യത്തോടെ ഉന്നയിച്ച ചോദ്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തം. ദൈവത്തില്‍ നിന്നുള്ള സന്ദേശവാഹകനായ ഒരു പ്രവാചകന്‍, സാധാരണ മനുഷ്യരെ പ്പോലെ ജീവിക്കുന്നത് അവര്‍ക്ക് ഊഹിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ അവര്‍ ചോദിച്ചുകൊണ്ടിരുന്നത്. ഭൂമിയില്‍ സ്പര്‍ശിച്ച് ഉറവയുണ്ടാക്കുക, പഴച്ചാറിന്റെ അരുവികള്‍ ഒഴുക്കുക, ആകാശത്തുനിന്ന് ഒരു കീറ് വീഴ്ത്തുക, ഒരു കനകവീട് പ്രത്യക്ഷപ്പെടുത്തുക എന്നിങ്ങനെയുള്ള അത്ഭുതങ്ങള്‍ കാട്ടിത്തന്നാല്‍ തങ്ങള്‍ മുഹമ്മദില്‍ വിശ്വസിച്ചു കൊള്ളാമെന്നാണ് അവര്‍ പറഞ്ഞത്.
ഞൊടിയിടകൊണ്ട് ദിവ്യാത്ഭുതങ്ങള്‍ കാണിക്കണമെന്ന അറബികളുടെ ആവശ്യത്തോട് പ്രവാചകന്‍ പ്രതികരിച്ചതും ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. 'എന്റെ രക്ഷകന്‍ എത്ര പരിശുദ്ധന്‍! ഞാന്‍ സന്ദേശവാഹകനായി അയക്കപ്പെട്ട ഒരു മനുഷ്യന്‍ മാത്രമാണ്'(17:13)

പ്രവാചകന്മാരെക്കുറിച്ചും ആത്മീയ നേതാക്കളെക്കുറിച്ചും ചരിത്രാതീത കാലംമുതല്‍ ലോകത്ത് നിലനിന്ന ധാരണ, അവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം അത്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കും എന്നാണ്. ഭൗതികനിയമങ്ങളെയും കേവലയുക്തിയെയും അട്ടിമറിക്കുന്ന അതിമാനുഷ കൃത്യങ്ങള്‍ വെളിപ്പെടുന്നവരാണ് ആത്മീയപുരുഷന്മാരും പുണ്യവാളന്മാരുമെന്ന് ജനം സങ്കല്‍പ്പിച്ചു. ഈ ധാരണയെ തകര്‍ത്തെറിയുന്നതാണ് പ്രവാചക ചരിത്രം. അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവരും ആലംബഹീനരും അധ:കൃതരുമായ പാവങ്ങളില്‍ ഒരാളായാണ് ജീവിച്ചത്. സത്യസന്ദേശം പ്രചരിപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ പ്രമാണിവര്‍ഗം അദ്ദേഹത്തെ പീഡിപ്പിച്ചു. തന്റെ അനുയായികള്‍ക്കൊപ്പം അദ്ദേഹം വിശപ്പും വേദനയും സഹിക്കേണ്ടിവന്നു. ആക്രമിക്കപ്പെട്ടു; നാടുവിടേണ്ടി വന്നു.
ദുരന്തങ്ങളും ദുരനുഭവങ്ങളുമുണ്ടായപ്പോഴെല്ലാം തികച്ചും മാനുഷികമായി അതിനെ നേരിടുകയായിരുന്നു പ്രവാചകന്‍. യുദ്ധങ്ങളില്‍ ആയുധങ്ങളും യുദ്ധ തന്ത്രങ്ങളുംകൊണ്ടാണ് എതിരാളികളെ നേരിട്ടത.് വിജയങ്ങള്‍ നേടിയപോലെ പരാജയങ്ങളും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നു. ഇതിന്നര്‍ഥം അദ്ദേഹം പുണ്യവാനായിരുന്നില്ലെന്നല്ല, ദൈവികസഹായം അദ്ദേഹത്തിനും അനുചരര്‍ക്കും ലഭിച്ചിരുന്നില്ലെന്നുമല്ല, മറിച്ച് മനുഷ്യന്‍ എന്ന നിലയിലുള്ള സ്വാഭാവികതയില്‍ നിന്ന് അദ്ദേഹത്തിന്റെ  ജീവിതം ഒഴിവായിരുന്നില്ലെന്നാണ്.
ഒരു പുരുഷായുസ്സ് നീണ്ട ജീവിതത്തില്‍ ദൈവിക നിശ്ചയത്താല്‍ അത്ഭുതങ്ങള്‍ സംഭവിച്ച അല്‍പം ചില സന്ദര്‍ഭങ്ങളൊഴിച്ചാല്‍, മുഹമ്മദ് നബിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം അവിശ്വസനീയമാംവിധം 'മാനുഷികത'യും മാനവിക ഗുണങ്ങളും അദ്ദേഹം പുലര്‍ത്തി എന്നതാണ്. അതീവ ലളിതമായി ജീവിച്ച പാവങ്ങളെ സഹായിച്ചു. ശത്രുക്കളോട് പോലും അസാമാന്യമായ വിട്ടുവീഴ്ച കാണിച്ചു.  പ്രതിക്രിയക്കു പകരം സഹനമവലംബിച്ചു. ഭക്ഷണവും ദാഹവും അസഹ്യമായപ്പോള്‍ പച്ചിലകള്‍ പോലും തിന്നു ജീവിച്ചു. അനുയായികളോട്, തൊഴിലെടുത്ത് ജീവിക്കാന്‍ അനുശാസിച്ചു. കൃഷിയും കച്ചവടവും നിര്‍മാണവും പുണ്യകരമായ കര്‍മങ്ങളാണെന്ന് ഉപദേശിച്ചു. അല്ലാതെ, 'ആള്‍ദൈവങ്ങളെ'പ്പോലെ ആകാശത്തുനിന്ന് ഭക്ഷണത്തളിക ഇറക്കിക്കൊടുത്തോ ഭൂഗര്‍ഭത്തില്‍ നിന്ന് തേനരുവികള്‍ പിളര്‍ത്തിയോ ദിവ്യാത്ഭുതങ്ങള്‍ കാണിച്ച് അനുയായികളെ വിസ്മയിപ്പിക്കുകയായിരുന്നില്ല അദ്ദേഹം.
ജീവിച്ചിരിക്കെ, ശരീരത്തിലെ എല്ലാ അവയവങ്ങളും പൂര്‍ണമായും ഊര്‍ജസ്വലമായിരിക്കേ അതുകൊണ്ട് ആത്മീയ സിദ്ധികള്‍ കാണിക്കുന്നതിനു പകരം മാനുഷിക ജീവിതം നയിച്ച പ്രവാചകന്‍, മരണാനന്തരം ഏതെങ്കിലും അവയവങ്ങള്‍ കൊണ്ടോ ശരീര വസ്തുക്കള്‍ കൊണ്ടോ ദിവ്യാത്ഭുതം നല്കുമോ?  മറ്റെല്ലാവരെയും പോലെ പ്രവാചകനെയും മരണാനന്തരം ഖബറടക്കിയ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായികള്‍ ലോകത്തിനു നല്‍കുന്ന സന്ദേശമെന്താണ്? പ്രവാചകന്റെ ശരീരാവശിഷ്ടങ്ങള്‍ കൊണ്ട് അത്ഭുതം ചെയ്യാമെന്ന് പ്രവാചകശിഷ്യന്മാര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ ഭൗതികശരീരംകൊണ്ട് അവര്‍ ശുശ്രൂഷകള്‍ നടത്തുമായിരുന്നില്ലേ? അതിനുവേണ്ടി പ്രത്യേകം ആത്മീയകേന്ദ്രം തന്നെ പണിയുമായിരുന്നില്ലേ? എന്നാല്‍, തന്റെ അനുചരന്മാര്‍ക്ക് നബിതിരുമേനി നല്കിയ ഏറ്റവും പ്രധാനപ്പെട്ട ഉപദേശം, മുന്‍ സമൂഹങ്ങളെപോലെ തന്റെ ഖബറിടം ആരാധനാ കേന്ദ്രവും പുണ്യസ്ഥലവുമാക്കരുതെന്നാണ്.
                                               $
പണ്ഡിതന്മാര്‍, പ്രവാചകന്മാരുടെ അനന്തരാവകാശികളാണെന്ന് നബിതിരുമേനി അരുളിയിട്ടുണ്ട്. പ്രവാചകന്മാര്‍ ജീവിച്ചുകാണിച്ച പ്രകാശപൂര്‍ണമായ ജീവിതം നയിക്കുകയും പ്രവാചകര്‍ പ്രബോധനം ചെയ്ത മഹിതമായ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഈ അനന്തരാവകാശം കരഗതമാകുന്നത്. പ്രവാചകന്റെ സന്ദേശങ്ങളും ചര്യകളുമാണ് അദ്ദേഹത്തിന്റെ പൈതൃകം. ഊഹാതീതമായ വിനയവും ലാളിത്യവും സാത്വികതയും കൊണ്ടു മാത്രമേ ആത്മീയമായ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയൂ. പൂര്‍വികരായ പല മഹാപണ്ഡിതന്മാര്‍ക്കും പ്രവാചക പൈതൃകത്തില്‍ ജീവിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നോ?
വേദവും മതവിജ്ഞാനവും കൈവശമുണ്ടെന്നവകാശപ്പെടുന്നവര്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ സുവര്‍ണഗോപുരങ്ങളിലാണിന്ന് പരിലസിക്കുന്നത്. അധികാരത്തിന്റെ അരമനകളില്‍ അവര്‍ സുഖാനുഭൂതികള്‍ നുകരുന്നു. കിതാബുകള്‍ തുറന്നുവെച്ച് ലാഭക്കച്ചവടത്തിന്റെ ഫത്‌വകള്‍ പരതുന്നു. വോട്ടും നോട്ടും എണ്ണിത്തിട്ടപ്പെടുത്തി രാഷ്ട്രീയക്കാരുമായി വിലപേശുന്നു. മതത്തിന്റെ ആന്തരിക മൂല്യങ്ങളില്‍ നിന്ന് അകന്നുപോയി അശാന്തിയില്‍ വലയുന്ന കുഞ്ഞാടുകള്‍ക്ക് വെള്ളവും ചരടും മന്ത്രിച്ചു നല്കി പണം പറ്റുന്നു. വിശുദ്ധന്മാരുടെ ശവകുടീരങ്ങള്‍ക്കു മുകളില്‍ പച്ചപ്പട്ടു വിരിച്ച്, നേര്‍ച്ചക്കുറ്റികള്‍ സ്ഥാപിച്ച് പണപ്പിരിവിന് കാവലിരിക്കുന്നു. തിരുനബിയുടെ പൈതൃകമെവിടെ, നമ്മുടെ പണ്ഡിതന്മാരുടെ വൈതൃകമെവിടെ?!
ജീവിതാന്ത്യത്തില്‍ മുഹമ്മദ് നബി നല്കിയ ഒസ്യത്ത്, തന്റെ തിരുശേഷിപ്പുകള്‍ കൈവിടരുതെന്നാണ്. അദ്ദേഹം  പറഞ്ഞു: രണ്ടു ശേഷിപ്പുകള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വിട്ടേച്ച് പോകുന്നു. അതു പിന്തുടരുന്നപക്ഷം, നിങ്ങള്‍ വഴികെട്ടു പോകില്ല. ദൈവിക വേദഗ്രന്ഥവും നബിചര്യയുമത്രെ അത്.
പ്രവാചകന്റെ സ്ഥായിയായ തിരുശേഷിപ്പുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് പണ്ഡിത ധര്‍മം. മനുഷ്യരുടെ വിമോചന ഗ്രന്ഥമായ ഖുര്‍ആനിന്റെ വിപ്ലവകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചും അതിന്റെ പ്രായോഗിക മാതൃകയായ നബിയുടെ ചര്യ അനുധാവനം ചെയ്തുമാണ് വിശ്വാസികള്‍ തിരുശേഷിപ്പുകള്‍ സ്വായത്തമാക്കേണ്ടത്. ഇവിടെ പണപ്പെട്ടിക്കോ, സംഭാവന പിരിവിനോ ചൂഷണങ്ങള്‍ക്കോ അശേഷം പഴുതില്ല. ഇടനിലക്കാര്‍ക്കും മധ്യവര്‍ത്തികള്‍ക്കും ഏജന്റുമാര്‍ക്കും സ്‌കോപ്പില്ല. അതിനാല്‍, നമ്മുടെ മതവാണിഭക്കാര്‍ ഇതാ പുതുശേഷിപ്പുകള്‍ കണ്ടുപിടിച്ചിരിക്കുന്നു! പ്രവാചകന്റെ തിരുവചനങ്ങള്‍ പട്ടുറുമാലില്‍ കെട്ടിപ്പൂട്ടി വെച്ച്, എവിടെനിന്നോ ചില മുടിക്കെട്ടുകള്‍ കെട്ടിയെടുത്ത് കൊണ്ടുവന്ന് അവര്‍ അത് 'തിരുകേശ'വും 'തിരുശേഷിപ്പു' മാണെന്ന് വിളംബരപ്പെടുത്തുന്നു. 'തിരുമുടി' സംരക്ഷണത്തിന് ബഹുകോടികളുടെ പള്ളി പണിയുന്നു. ബഹുരസമതല്ല, തിരുമുടിപ്പള്ളിയോട് ചേര്‍ന്ന് വമ്പന്‍ വ്യാപാരസമുച്ചയവുമുയരാന്‍ പോകുന്നുവെന്ന വിവരം അവര്‍ മറച്ചുവെക്കുന്നില്ല എന്നതാണ്. ദീപസ്തംഭം മഹാശ്ചര്യം!

വ്യാജമുടി ചൂഷകര്‍ ഒറ്റപ്പെടുമ്പോള്‍

അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌



     പ്രവാചക തിരുമേനിയുടേതെന്ന വ്യാജേന രണ്ട്‌ തവണയായി ചില മുടികള്‍ കാന്തപുരം ഇവിടെ കൊണ്ടുവന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൊണ്ടുവന്ന മുടി സമുദായത്തില്‍ ക്ലച്ച്‌ പിടിക്കില്ലെന്ന്‌ കണ്ടപ്പോള്‍ രണ്ടാംമുടി കഴിഞ്ഞ ജനുവരിയിലാണ്‌ കൊണ്ടുവന്നത്‌. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ മുടികള്‍ സമുദായം ഇതിനകം നിരാകരിച്ച്‌ കഴിഞ്ഞു. കഴിഞ്ഞ ആറുമാസക്കാലത്തെ തുറന്ന ചര്‍ച്ചയിലൂടെ മുടിയുടെ യാഥാര്‍ഥ്യം സാധാരണക്കാര്‍പോലും തിരിച്ചറിഞ്ഞു.....

`മുഖം കെടുത്ത'ലും ആ `അത്തുംപിത്തും' ഇന്നും കാന്തപുരത്തെ നിരന്തരം വേട്ടയാടുന്നു. മുടിയുടെ സനദ്‌ (കൈമാറ്റ ശൃംഖല) സംബന്ധിച്ച്‌ അവര്‍ പറഞ്ഞ വൈരുധ്യങ്ങള്‍ കൊച്ചുകുട്ടികള്‍പോലും മനപ്പാഠമാക്കി ഉരുവിട്ടുകൊണ്ടിരിക്കുന്നു.


``മുടി നമുക്ക്‌ കൈമാറിയ ശൈഖ്‌ അഹ്‌മദ്‌ ഖസ്‌റജിയുടെ പിതൃപരമ്പരയിലൂടെയാണ്‌ ഈ മുടി വന്നെത്തിയത്‌. ആ പരമ്പര (സനദ്‌) നിങ്ങള്‍ ഇവിടെ വായിച്ചുകേട്ടു'' -മര്‍കസ്‌ സമ്മേളനത്തില്‍ കാന്തപുരം.

``അഹ്‌മദ്‌ ഖസ്‌റജിയുടെ പിതൃപരമ്പരയിലൂടെയാണിത്‌ കിട്ടിയതെന്ന്‌ ഞങ്ങള്‍ പറഞ്ഞിട്ടേ ഇല്ല'' -റിപ്പോര്‍ട്ടര്‍ ചാനലിനോട്‌ കാന്തപുരം.


``മര്‍കസ്‌ സമ്മേളനത്തില്‍ വായിച്ചത്‌ മുടിയുടെ സനദല്ല. `നസബ'യാണ്‌. അഥവാ അഹ്‌മദ്‌ ഖസ്‌റജിയുടെ കുടുംബപരമ്പര മാത്രമാണത്‌'' -പേരോട്‌, കുറ്റിയാടി പ്രസംഗം.


``മുടിയുടെ സനദ്‌ എന്റെ പോക്കറ്റിലുണ്ട്‌. എന്റെ പോക്കറ്റിലുണ്ട്‌. ഉസ്‌താദിന്റെ കയ്യിലുമുണ്ട്‌. ആര്‍ വന്നാലും കാണിച്ചുതരാം'' -പേരോട്‌, കുറ്റിയാടി പ്രസംഗം.


``പ്രസിദ്ധപ്പെട്ട ആളില്‍ നിന്ന്‌ മുടികിട്ടിയാല്‍ പിന്നെ സനദ്‌ ചോദിക്കരുത്‌. സനദ്‌ ചോദിച്ചാല്‍ ദീനില്‍ നിന്ന്‌ പുറത്തുപോകും'' -കോട്ടക്കല്‍ പ്രസംഗം, കാന്തപുരം.


``മുടിയുടെ യഥാര്‍ഥ സനദിന്‌ അടിരേഖയെന്നാണ്‌ പറയുക. അത്‌ ഇവിടെ ഇല്ല. അബൂദാബിയിലാണ്‌''-പത്രസമ്മേളനം, കാന്തപുരം.


അത്തുംപിത്തും എന്നല്ലാതെ പിന്നെന്താണ്‌ പറയുക?


കാന്തപുരം എന്തു പറഞ്ഞാലും കണ്ണും ചിമ്മി അംഗീകരിക്കുന്ന സ്വന്തം അനുയായികളും സംഘടനാനേതാക്കള്‍ പോലും മുടിവിഷയത്തില്‍ കാന്തപുരത്തെ അനുകൂലിക്കുന്നില്ല. മുടിയുടെ ആധികാരികത ശരിവെച്ചുകൊണ്ട്‌ കാന്തപുരത്തിന്റെ ഒരു സംഘടനാഘടകവും ഒരു പ്രസ്‌താവനയും ഇതുവരെ ഇറക്കിയില്ലെന്നത്‌ ശ്രദ്ധേയമാണ്‌. മാത്രമല്ല, പ്രവാചകരുടെ മേല്‍ ബോധപൂര്‍വം കളവ്‌ പറഞ്ഞാല്‍ നരകം കിട്ടുമെന്ന നബിവചനത്തിന്‌ അവര്‍ നല്‍കുന്ന വിശദീകരണം ഇപ്രകാരം:



``നബി(സ)യുടെതല്ലാത്ത ഒരു വസ്‌തുകൊണ്ടുവന്ന്‌ ബോധപൂര്‍വം ഇത്‌ നബി(സ)യുടെതാണെന്ന്‌ ഒരാള്‍ പ്രചരിപ്പിച്ചാല്‍ അയാളിന്‌ (അടിവര ലേഖകന്റേത്‌) ഹദീസില്‍ പറഞ്ഞത്‌ പ്രകാരമുള്ള നരക ഇരിപ്പിടം ഉറപ്പായി. എന്നാല്‍ ഇയാളിനെ വിശ്വസിച്ച്‌ ആ `അസര്‍' നബി(സ)യുടെതാണെന്ന്‌ തെറ്റിദ്ധരിച്ച്‌ അതിനെ ആദരിക്കുകയും അതില്‍ നിന്ന്‌ ബറകത്തെടുക്കുകയും ചെയ്‌തവരുടെ വിധിയെന്താണ്‌?'' (ഒ എം തരുവണ, വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പേജ്‌ 24).

കാന്തപുരത്തിന്റെ വലംകൈയായി പ്രവര്‍ത്തിക്കുന്ന ലേഖകന്‍ പോലും എഴുതിയത്‌ ശ്രദ്ധിച്ചില്ലേ? നബി(സ)യുടെതല്ലാത്ത വസ്‌തു കൊണ്ടുവന്ന്‌ ബോധപൂര്‍വം അത്‌ നബി(സ്വ)യുടെതാണെന്ന്‌ പ്രചരിപ്പിച്ച `അയാള്‍ക്ക്‌' നരകം കിട്ടും. `അയാളെ' വിശ്വസിച്ച സാധാരണക്കാര്‍ക്ക്‌ നരകം കിട്ടില്ല.


കാന്തപുരത്തെ കൈയൊഴിച്ച്‌ കൊണ്ടുള്ള ഈ പോക്ക്‌ മുടിയുടെ തുടക്കം മുതലേ ഉണ്ട്‌. പേരോട്‌ മാത്രമാണ്‌ കാന്തപുരത്തെ സപ്പോര്‍ട്ട്‌ ചെയ്‌തത്‌. മുംബൈയിലെ ജാലിയാവാലയെ കണ്ട്‌ നാം ഏഴ്‌ മുടികള്‍ കൊണ്ടുവരികയും കാന്തപുരത്തിന്റെ മുടിയുടെ തനിനിറം ബഹുജനങ്ങളെ അറിയിക്കുകയും ചെയ്‌തപ്പോള്‍ പേരോടും മുങ്ങി. ഇപ്പോള്‍ കക്ഷി എവിടെയാണെന്ന യാതൊരു വിവരവുമില്ല. എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാലും മുടിയെക്കുറിച്ച്‌ ഒരക്ഷരവും പറയുന്നില്ല. മുടി വിഷയത്തില്‍ സ്വന്തം പാളയത്തില്‍ കാന്തപുരം തീര്‍ത്തും ഒറ്റപ്പെട്ടുവെന്നര്‍ഥം.



വ്യാജമുടി ന്യായീകരിക്കാന്‍ വേണ്ടി ഇതിനകം പറഞ്ഞതും എഴുതിയതും കാന്തപുരം വിഭാഗത്തെ വല്ലാത്ത പൊല്ലാപ്പിലാക്കിയിരിക്കുകയാണ്‌.


അരമീറ്ററിലധികം നീളമുള്ള മുടി പ്രവാചക തിരുമേനിക്കുണ്ടായിരുന്നുവെന്നും നബിതിരുമേനി(സ) വര്‍ഷങ്ങളോളം തലമുടിവെട്ടി വൃത്തിയാക്കാറുണ്ടായിരുന്നില്ലെന്നും തുടങ്ങി നബിതിരുമേനി (സ)യെ വികൃതമാക്കി ചിത്രീകരിച്ച ഹീനമായ നടപടി കാന്തപുരം വിഭാഗത്തില്‍ തന്നെ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടാക്കിയതായി അറിയുന്നു. ഇത്ര നീളമുള്ള മുടി നബിതിരുമേനി(സ)ക്ക്‌ ഉണ്ടായിരുന്നുവെന്ന്‌ വെച്ചാല്‍ അത്‌ നബി തങ്ങളെ ഒരു പിശാചിനോടോ ഭ്രാന്തനോടോ സാദൃശ്യപ്പെടുത്തലായിരിക്കുമെന്ന്‌ വരെ അവരുടെ ഒരു ഉന്നതന്‍ പ്രസംഗിച്ചു. മുടി ഏറെ നീളമുള്ളതായിരുന്നുവെന്ന്‌ വരുത്താന്‍ നബിവചനങ്ങള്‍ വളച്ചൊടിച്ചത്‌ അവരുടെ പ്രധാന പണ്ഡിതന്മാരും അംഗീകരിച്ചിട്ടില്ല.


മുടിയുടെ പേരില്‍ വന്ന മാനക്കേട്‌ (മുഖംകെടല്‍) ജനങ്ങള്‍ മറന്നുപോകാനും ഈ പിന്തുണ കുറഞ്ഞിട്ടില്ലെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്താനുമായി പ്രഖ്യാപിച്ച നേതാവിന്റെ കേരള യാത്രയോട്‌ ഭിന്നത മറന്ന്‌ എല്ലാവരും സഹകരിക്കാമെന്ന്‌ വെച്ചെങ്കിലും അതിനിവിടെ `ശഅ്‌റേ മുബാറക്‌ ശിലാസ്ഥാപനം' കാന്തപുരം ഏകപക്ഷീയമായി പ്രഖ്യാപിച്ചത്‌ പുതിയ ഭിന്നതകള്‍ക്കിടയാക്കിയതായി അറിയുന്നു. കേരള യാത്രയിലും അതിന്റെ പ്രചാരണങ്ങളിലും മുടിയെ സംബന്ധിച്ച്‌ ഒന്നും പറയില്ലെന്നതുള്‍പ്പെടെയുള്ള ചില ധാരണകളെ തുടര്‍ന്നാണ്‌ ഇടഞ്ഞുനിന്നിരുന്ന വിഭാഗം സഹകരിക്കാമെന്നു പറഞ്ഞിരുന്നതത്രെ. കേരളയാത്രാ പ്രഖ്യാപന വേളയില്‍ ഖലീലുല്‍ ബുഖാരി ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്‌തിരുന്നു. ഇനി കേരളയാത്ര കഴിയുന്നതുവരെ നമുക്ക്‌ മറ്റൊരു പരിപാടിയും ഉണ്ടാകരുതെന്ന്‌ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.


മുടി ന്യായീകരിച്ചുകൊണ്ട്‌ ഇനി ഒരാളും സംഘടനയില്‍ നിന്ന്‌ പ്രസംഗിക്കരുതെന്ന്‌ ശക്തമായ നിര്‍ദേശം താഴേ തട്ടിലേക്ക്‌ നല്‍കിയതായി അറിയാന്‍ കഴിഞ്ഞു. നിര്‍ദേശം ലംഘിച്ച്‌ പ്രസംഗിച്ച ചില പ്രാദേശിക നേതാക്കളെ താക്കീത്‌ ചെയ്‌തിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്‌. മുടി സംബന്ധമായി ലേഖനങ്ങളോ സിഡികളോ മര്‍കസ്‌ അറിയാതെ ഒരാളും ഇറക്കരുതെന്ന്‌ കര്‍ശനമായി നിര്‍ദേശം സ്വന്തം മുഖപത്രത്തില്‍ പരസ്യം കൊടുക്കുന്നേടത്തു വരെ എത്തി കാര്യങ്ങള്‍. പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ച പത്രപ്രരസ്യം ഇങ്ങനെ.

മര്‍ക്കസ്‌ അറിയിപ്പ്‌: ശഅ്‌റേ മുബാറക്‌ സംബന്ധമായ പ്രസിദ്ധീകരണങ്ങള്‍, സിഡികള്‍, മറ്റ്‌ ദൃശ്യശ്രാവ്യ മാധ്യമവര്‍ക്കുകള്‍ മര്‍ക്കസ്‌ പി ആര്‍ ഡിയുടെ അനുമതിയില്ലാതെയും മര്‍ക്കസ്‌ അംഗീകൃതരെ ബോധ്യപ്പെടുത്താതെയും പുറത്തിറക്കരുതെന്ന്‌ പി ആര്‍ ഡി ഡയറക്‌ട്‌ അറിയിച്ചു. (ഫോണ്‍ 9645962035, 9539048101, സിറാജ്‌ 12-11)


രണ്ട്‌ തവണയായി `നബി(സ) സ്വപ്‌നം കാണിച്ച'തനുസരിച്ച്‌ മര്‍കസിന്‌ കിട്ടിയ `ശഅ്‌റേമുബാറക്കുകളെ ന്യായീകരിച്ച്‌ പ്രസംഗിക്കാനോ എഴുതാനോ പാടില്ലപോല്‍! വല്ലാത്തൊരു ദുരന്തം! ഇതില്‍പരം വലിയൊരു `മുഖംകെടുത്തല്‍' പിന്നെന്താണ്‌?

പള്ളിക്കു വേണ്ടി കോടികള്‍ പിരിച്ചതുകൊണ്ട്‌ പള്ളി നിര്‍മിക്കട്ടേ എന്നും എന്നാല്‍ പള്ളിക്ക്‌ ചുറ്റും വിഭാവനം ചെയ്‌ത ടൗണ്‍ഷിപ്പ്‌ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നുമാണത്രെ സംഘടനാ തീരുമാനം. സംഘടനാതീരുമാനത്തിന്‌ കാന്തപുരവും മകനും ഇനിയും വഴങ്ങിയിട്ടില്ലെന്നാണ്‌ അറിയുന്നത്‌.


പള്ളിക്ക്‌ ശിലാസ്ഥാപനം നടത്താന്‍ കാന്തപുരം ഏകപക്ഷീയമായി തീരുമാനിച്ചെങ്കിലും ഇനിയും സ്ഥലം എവിടെ എന്നത്‌ അന്തിമമായിട്ടില്ലത്രെ. പള്ളി എവിടെ നിര്‍മിച്ചാലും നബിയുടേതെന്ന്‌ പ്രചരിപ്പിക്കുന്ന ഈ മുടിയുടെ പേരില്‍ ബിസിനസ്‌ ലക്ഷ്യമാക്കി പള്ളിക്ക്‌ ചുറ്റും ടൗണ്‍ഷിപ്പ്‌ നിര്‍മാണവുമായി കാന്തപുരം മുന്നോട്ട്‌ പോവുകയാണെങ്കില്‍ അത്‌ കാന്തപുരം ഗ്രൂപ്പിന്റെ പിളര്‍പ്പിലായിരിക്കും അവസാനിക്കുക.


(സത്യധാര -2012 ജനുവരി 1-15

തേനും തേനീച്ചയും

" നിൻടെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു; മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നതിലും നീ പാർപ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാ തരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിൻടെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിതന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്നു വ്യത്യസ്ത വർണങ്ങളിലുള്ള പാനീയം പുറത്തുവരുന്നു. അതിൽ മനുഷ്യർക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്"
(വിശുദ്ധ ഖുർആൻ 16:68, 69)

image
തേൻ മനുഷ്യർക്ക് ഔഷധഗുണമുള്ള ഒരു ഭക്ഷ്യപാനീയമാണെന്ന് അറിയാമെങ്കിലും അതുല്പാദിപ്പിക്കുന്ന തേനീച്ചകളുടെ അനിതര സാധാരണമായ കഴിവുകളെക്കുറിച്ച് നാം ബോധവാന്മാരല്ല. ശീതകാലത്ത് കണ്ടുവരാത്തതും പൂക്കളിലുണ്ടാവുന്നതുമായ സ്വേദസ്രവമാണ്‌ തേനീച്ചകളുടെ ഭക്ഷണം. സ്വേദസ്രവമെന്നാൽ തേനല്ല. പൂക്കളിൽ പരാഗണം നടത്താൻ പ്രാണികളെ ആകർഷിക്കാനായി പൊടിഞ്ഞുവരുന്ന വിയർപ്പുകണികകളാണ്‌. തേനീച്ചകൾ വേനൽകാലത്ത് ശേഖരിക്കുന്ന പൂക്കളിലെ സ്വേദസ്രവം അവയുടെ ശരീരത്തിലെ ഒരു പ്രത്യേകതരം സ്രവവുമായി യോജിപ്പിച്ച് ഒരു പുതിയ ഉല്പന്നമായ തേനായി പുറത്തുവരുന്നു. ഇത് ശീതകാലത്തേക്ക് തേനീച്ചകൾ കരുതിവെക്കുകയും ചെയ്യുന്നു.
ഇങ്ങനെ ശേഖരിച്ചുവെക്കുന തേൻ ശീതകാലത്തെ അവയുടെ ആവശ്യത്തിൽ കൂടുതലാണെന്നു കാണാൻ കഴിയും. തേനീച്ചകൾ എന്തിനാണ്‌ ആവശ്യത്തിൽ കൂടുതൽ തേൻ ശേഖരിച്ചുവെക്കുന്നത് എന്ന ചോദ്യം പ്രസക്തമാവുന്നു. ഇത് സമയനഷ്ടത്തിനും ഊർജനഷ്ടത്തിനും കാരണമാക്കില്ലേ? ഈ ചോദ്യത്തിനുള്ള മറുപടി മുകളിലുദ്ധരിച്ച സൂക്തങ്ങളിലെ 'വഹ് യ്' എന്ന വാക്കിൽ അടങ്ങിയിരിക്കുന്നു.

തേനീച്ചകൾ അവയ്ക്ക് വേണ്ടി മാത്രമല്ല തേൻ ഉല്പാദിപ്പിക്കുന്നത്. മനുഷ്യർക്ക് കൂടിയാകുന്നു. തേനീച്ചകളെ പോലെ മറ്റു ചില ജീവികളും ഇങ്ങനെ ആത്മാർപ്പണം ചെയ്യുന്നുണ്ട്. പിടക്കോഴി ഓരോ ദിവസവും ഓരോ മുട്ട വീതമിടുന്നു. കോഴിക്ക് മുട്ടയുടെ ആവശ്യമില്ല. കുട്ടിക്ക് കുടിക്കാൻ ആവശ്യമായതിൽ കൂടുതൽ പശു പാൽചുരത്തുന്നു.
image

വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത് കാണുക: " ആകാശങ്ങളിലും ഭൂമിയിലുള്ളതുമായ എല്ലാം തൻടെ വകയായി നിങ്ങൾക്ക് അധീനപ്പെടുത്തിരിക്കുകയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്" (45:13) തേനീച്ചകളുടെ തേനുല്പ്പാദന രീതി അത്യത്ഭുതകരമാണ്‌. തേനീച്ചകൾ വ്യവസ്ഥാപിതമായ രീതികളിലൂടെ ഒരുപാട് ജോലികൾ നിർവഹിക്കുന്നതായി കാണാനാവും.

-

കൂട് നിർമ്മാണം

-image
ഒരേ സമയത്ത് 30,000 തേനീച്ചകൾക്ക് ഒന്നിച്ചുവസിക്കാനും ദൈനംദിന കൃത്യങ്ങൾ നിർവഹിക്കാനും പാകത്തിലാണ്‌ തേനീച്ചകൾ തേന്മെഴുകുപയോഗിച്ച് കൂട് നിർമിക്കുന്നത്. കൂടിന്നകത്തെ അറകൾ ഇരുവശങ്ങളിലും ഒരേ അളവിൽ സംവിധാനിച്ചിരിക്കുന്നു. ഭക്ഷണം ശേഖരിച്ചുവെക്കാനും കുഞ്ഞുങ്ങളെ പരിപാലിക്കാനും ഉപയോഗപ്പെടുത്തുന്നു.

ദശലക്ഷം ആണ്ടുകളായി തേനീച്ചകൾ അഷ്ടഭുജാകൃതിയിലുള്ള അറകൾക്കാണ്‌ രൂപം നൽകുന്നത്. അഷ്ടഭുജത്തിലല്ലാതെ, മറ്റു ബഹുഭുജാകൃതിയിലോ ദീർഘചതുരാകൃതിയിലോ ത്രികോണാകൃതിയിലോ അറകൾക്ക് രൂപംനൽകാത്തതെന്തുകൊണ്ട്? ക്ഷേത്രഗണിതനിയമമനുസരിച്ച് ഏറ്റവും കുറഞ്ഞ ചുറ്റളവിൽ ഷഡ്ഭുജത്തിന്‌ ഏറ്റവുമധികം വ്യപ്തമുൾക്കൊള്ളാനാവും. തന്മൂലം കൂടുതൽ തേൻ ശേഖരിച്ചുവെക്കാനും കഴിയും. ചുറ്റളവ് കുറവായതുകൊണ്ട് നിർമാണ പദാർഥം കുറഞ്ഞ തോതിൽ ഉപയോഗപ്പെടുത്തിയാൽ മതി എന്ന മെച്ചവുമുണ്ട്.
നിർമാണസമയത്ത് തേനീച്ചകൾ കൂടിനിരുവശത്ത്റ്റും മേലോട്ട് ചെരിവ് നൽകാൻ ശ്രദ്ധിക്കുന്നു. രണ്ടു വശവും 13 ഡിഗ്രി മുകളിലോട്ട് പൊക്കി ചെരിവ് നൽകുക വഴി ശേഖരിച്ചു വെക്കുന്ന തേൻ പുറത്തേക്ക് ഒലിച്ചു പാഴായിപ്പോവുന്നുല്ല. തൊഴിലാളികളായ തേനീച്ചകൾ വൃത്താകൃതിയിൽ ഒരു കുലയായി തൂങ്ങിക്കിടന്ന് മെഴുകുല്പാദനത്തിന്നാവശ്യമായ ചൂട് പകരുന്നു. തേനീച്ചകളുടെ വയറുകളിലെ സഞ്ചികളിൽ നിന്നാണ്‌ സുതാര്യമായ ഒരു ദ്രവം ഉല്പാദിപ്പിക്കുന്നത്. ഇതു കട്ടിയായ മെഴുകായി രൂപാന്തരം പ്രാപിക്കുന്നു. തേനീച്ചകൾ ഇത് അവയുടെ കാലുകളിലുള്ള കൊളുത്തുകളിൽ ശേഖരിക്കുന്നു. ഈ മെഴുക് വായിലിട്ട് ചവച്ച് ആവശ്യമായ പരുവത്തിലാക്കുന്നു.
image

കൂട് നിർമാണം മുകളിൽ നിന്നാണ്‌ ആരംഭിക്കുന്നത്. മൂന്നു വരികളിലായി താഴോട്ട് നിർമിച്ച് പരസ്പരം യോജിപ്പിച്ച് കൂട് നിർമാണം പൂർത്തീകരിക്കുന്നു. ആരംഭവും അവസാനവും കൃത്യമായി ഇണക്കിക്കൊണ്ടുവരണമെങ്കിൽ കൃത്യമായ അളവ് മുൻപേ തന്നെ കണക്കുകൂട്ടി അറിഞ്ഞിരിക്കണം. ആയിരമായിരം തേനീച്ചകൾക്ക് ക്ഷേത്രഗണിതസിദ്ധാന്തം ആരാണ്‌ പഠിപ്പിച്ചുകൊടുത്തത്?

ചില കോണുകളിൽ നിന്ന് ഒരേ സമയം നിർമാണമാരംഭിച്ച് ഒരു വിടവും ബാക്കിവെക്കാതെ കൂട് പൂർത്തിയാക്കുന്നു. ഭുജങ്ങൾക്ക് ഒരു മൈക്രോമീറ്ററിൻടെ വ്യത്യാസം പോലുമില്ലാതെ. സമ്പന്ന രാഷ്ട്രമായ അമേരിക്കയിലായാലും ദരിദ്രരാഷ്ട്രമായ ആഫ്രിക്കയിലായാലും ഭുജത്തിൻടെ അളവ് ഒന്നുതന്നെ. ഖുർആൻ സൂറത്തുയൂസഫ് 40-ആം വാക്യം ശ്രദ്ധിക്കുക: "അവനു പുറമെ നിങ്ങൾ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല....."

തേനീച്ചകളുടെ ഈ 'ജന്മവാസന' ഒരു നാമകരണം മാത്രമാകുന്നു. സത്യം വ്യക്തമാക്കിയിട്ടും മറച്ചുവെക്കുന്നതിന്‌ ഈ നാമങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ എന്തർഥമാണുള്ളത്? മുൻപറഞ്ഞ 'വഹ് യ്' തന്നെയാണ്‌ തേനീച്ചകളെ ഇതെല്ലാം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

കൂടിലെ ഈർപ്പവും വായുസഞ്ചാരവും


image
തേനിൻടെ ഗുണനിലവാരം നിലനിർത്താനും തേൻ കേടാവാതിരിക്കാനും കൂടിനുള്ളിലെ ഈർപ്പം ഒരു നിശ്ചിത തലത്തിൽ നിലനിർത്തേണ്ടത് അത്യാവശ്യം. 10 മാസം കൂടിനകത്തെ ചൂട് 32 ഡിഗ്രിയിൽ കൂടാനും പാടില്ല. ചൂടും ഈർപ്പവും ആവശ്യമായ അളവിൽ നിലനിർത്താൻ ഒരു കൂട്ടം തേനീച്ചകൾ വായു സഞ്ചാരം ക്രമീകരിക്കുന്ന ജോലിയിൽ വ്യാപൃതരാവുന്നു. അന്തരീക്ഷോഷ്മാവ് വർധിക്കുമ്പോൾ കൂടിൻടെ പ്രവേശനഭാഗത്ത് ഇവ കൂട്ടം കൂടി നിന്ന് ചിറകുകൾ ചലിപ്പിച്ച് കൂടിനകത്തേക്ക് കാറ്റുണ്ടാക്കി വിടുന്നു. അകത്തെ തേനീച്ചകൾ ഈ കാറ്റ് എല്ലായിടത്തും വ്യാപിപ്പിക്കുന്നു. ഈ കാറ്റ് സഞ്ചാരവിദ്യ പുക, മലിനീകരണം എന്നിവയിൽ നിന്നും കൂടിനെ സംരക്ഷിക്കുന്നു.

ആരോഗ്യരക്ഷ


കൂടിനകത്ത് അണുബാധയുണ്ടാവാതെ തേനീച്ചകൾ സൂക്ഷിക്കുന്നു. പുറത്തുനിന്ന് വല്ല വസ്തുക്കളോ ജീവികളോ കൂടിനകത്ത് കടക്കാതെ തടയുക പരമപ്രധാനം. ഇതിനായി രണ്ടു തേനീച്ചകളെ കൂടിനുമുൻപിൽ കാവൽ നിർത്തുന്നു. ഈ കാവൽക്കാരുടെ കണ്ണു വെട്ടിച്ച് വല്ലതും കൂടിനകത്ത് കടന്നുകൂടിയാൽ മറ്റുള്ളവ കൂട്ടായി അവയെ പുറത്താക്കാൻ യത്നിക്കുന്നു.
image
കൂട്ടിനകത്ത് കടന്നുകൂടിയ ജീവികളെ ചീയാതെ സൂക്ഷിക്കാൻ അഭിഷേക പ്രയോഗമാണ്‌ തേനീച്ചകൾ അവലംഭിക്കുന്നത്. ശരീരത്തിൽ നിന്നും ഊറിവരുന്ന ഒരുതരം കറ ഉപയോഗിച്ചാണ്‌ അഭിഷേകം. ഈ കറ തന്നെയാണ്‌ കൂടിൻടെ അറ്റകുറ്റപ്പണികൾക്കും ഉപയോഗിക്കുന്നത്. ഈ കറ അണുമുക്തമാക്കാൻ സഹായിക്കുന്നുണ്ടെന്ന് തേനീച്ചകൾക്കെങ്ങനെ മനസ്സിലായി ?

" നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവൻ വിന്യസിക്കുന്നതിലുമുണ്ട് ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളും" (ഖുർആൻ 45:14)

ഭക്ഷണം ശേഖരിക്കുന്ന വിധം


തേനീച്ചകൾ പൂക്കളിൽ നിന്നുള്ള സ്വേദദ്രവം ശേഖരിക്കുന്നത് കൂട്ടിൽ നിന്നും 800 മീറ്റർ ദൂരത്തിൽ നിന്നാണ്‌. ഏതെങ്കിലും ഒരു തേനീച്ച പൂക്കൾ കണ്ടെത്തിയാൽ കൂട്ടിലേക്ക് തിരിച്ചുപറന്ന് മറ്റുള്ളവരെ വിവരമറിയിക്കുന്നു. വിവരം നൽകുന്നത് നൃത്തരൂപത്തിലാണ്‌. '8' എന്ന അക്കത്തിൻടെ ആകൃതിയിൽ പലവട്ടം ആവർത്തിക്കുന്ന നൃത്തത്തിൽ പൂവുകളിലേക്കുള്ള ദൂരം, ദിശ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. 250 മീറ്റർ അകലെയാണ്‌ പൂക്കൾ എന്നറിയിക്കുന്നത് ശരീരത്തിൻടെ അടിഭാഗം അരമിനിറ്റിനുള്ളിൽ അഞ്ചു പ്രാവശ്യം കുലുക്കിക്കാണിച്ചാണ്‌.
image

ഒരു പൂവിലെ സ്വേദദ്രവം ഏതെങ്കിലും തേനീച്ച ഭക്ഷിച്ചുകഴിഞ്ഞ് അത് തീർന്നാൽ മറ്റുള്ളവർക്ക് കാര്യം മനസ്സിലാക്കാൻ ഒരു വിദ്യയുണ്ട്. പൂവ് സന്ദർശിച്ച തേനീച്ച പൂവിൽ ഒരു പ്രത്യേക മണമുള്ള ഒരു തുള്ളി കൊണ്ട് അടയാളംവെക്കുന്നു. മറ്റു തേനീച്ചകൾ മണംപിടിച്ച് ഇതു മനസ്സിലാക്കി മറ്റു പൂവുകൾ തേടിപ്പോവുന്നു.

തേൻ, " അതിൽ രോഗശമനമുണ്ട്." (വിശുദ്ധ ഖുർആൻ)

--

കൂടുതൽ വായിക്കുവാൻ ഹാറൂൺ യഹ്യയുടെ 'തേനീച്ചയിലെ അത്ഭുതങ്ങൾ' എന്ന ഇംഗ്ലീഷ് പുസ്തകം കാണുക.

മുലപ്പാൽ പോഷകസമൃദ്ധം രോഗപ്രതിരോധകം

"മനുഷ്യന്‌ തൻടെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു. ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ്‌ മാതാവ് അവനെ ഗർഭം ചുമന്നുനടന്നത്. അവൻടെ മുലകുടി നിർത്തുന്നതാവട്ടെ രണ്ടു വർഷംകൊണ്ടുമാണ്‌. എന്നോടും നിൻടെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എൻടെ അടുത്തേക്കാണ്‌ (നിൻടെ) മടക്കം" (31:14)

image

ശിശുക്കളുടെ പോഷണത്തിനും അവരെ രോഗബാധയിൽ നിന്നു തടയാനും വേണ്ടി അല്ലാഹു സൃഷ്ടിച്ച തുല്യതയില്ലാത്ത ഒരു മിശ്രിത ദ്രവമാണ്‌ അമ്മയുടെ മുലപ്പാൽ. അതിൽ പോഷകങ്ങൾ വേണ്ട തോതിലും (കുഞ്ഞുങ്ങളുടെ) വളർച്ച പ്രാപിച്ചിട്ടില്ലാത്ത ശരീരത്തിന്‌ യുക്തമായ തോതിലും അടങ്ങിയിരിക്കുന്നു. അതേ സമയം മസ്തിഷ്ക കോശങ്ങളുടെയും നാഡീവ്യൂഹങ്ങളുടെയും വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അത്ഭുതജന്യമായ മുലപ്പാൽ, ആധുനിക സാങ്കേതിക വിദ്യയുടെ സൃഷ്ടിയായ കൃത്രിമ ശിശുവാഹാരത്തിന്‌ മുലപ്പാലിന്‌ പകരം നിൽക്കാൻ ഒരിക്കലും സാധ്യമല്ല.

മുലപ്പാൽ മാത്രം കുടിച്ചു വളരുന്ന ശിശുക്കൾക്ക് ശ്വാസകോശങ്ങളെയും ദഹനേന്ദ്രിയങ്ങളെയും ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷണഫലങ്ങൾ വെളിവാക്കുന്നു. രോഗാണുക്കളുടെ വീര്യം കെടുത്തുന്ന പദാർഥം അതിൽടങ്ങിയിക്കുന്നതു കൊണ്ട് രോഗബാധയെ ചെറുത്തുനിൽക്കുന്നു. രോഗാണുക്കൾക്കെതിരിൽ സംരക്ഷണവലയം തീർക്കുന്ന 'പ്രതിരോധാണുക്കൾ' വളരാൻ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

പ്രത്യേകം രൂപകല്പന ചെയ്തുണാക്കിയതുകൊണ്ട് എളുപ്പം ദഹിക്കുന്നു. പോഷകസമൃദ്ധമായതുകൊണ്ട് കുഞ്ഞുങ്ങളുടെ അതിലോലമായ ദഹനവ്യവസ്ഥയ്ക്ക് മുലപ്പാലിനെ പെട്ടെന്നു ദഹിപ്പിക്കാനാവും. ദഹനത്തിന്‌ കൂടുതൽ ഊർജം ചെലവഴിക്കേണ്ടി വരുന്നില്ല. ഊർജത്തിൻടെ സിംഹഭാഗവും അവയവങ്ങളുടെ വളർച്ചയ്ക്കും മറ്റും ശാരീരികാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനാവും.

image

പൂർണ വളർച്ചയെത്താതെ പ്രസവിച്ച കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാലിൽ സാധാരണയിൽ കവിഞ്ഞ തോതിൽ കൊഴുപ്പ്, പ്രോട്ടീൻ, സോഡിയം ക്ലോറൈഡ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. കാലമെത്താതെ ജനിച്ച കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തിയൽ കണ്ണിൻറെ പ്രവർത്തനം മെച്ചപ്പെടുന്നതായും ബുദ്ധിശക്തിയിൽ മികവ് പ്രകടിപ്പിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്.

നവജാതശിശുക്കളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ജൈവാമ്ലമടങ്ങിയ ഒമേഗ മൂന്ന് കൂടിയ തോതിൽ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. മസ്തിഷ്കത്തിൻടെയും കണ്ണുകളുടെയും വളർച്ചയ്ക്ക് അവശ്യം വേണ്ട ഒരു സംയുക്തമാണ്‌ ഒമേഗ മൂന്ന്. ഗർഭാവസ്ഥയിലും ജനിച്ച ഉടനെയും മസ്തിഷ്കവും നാഡീവ്യൂഹവും വളർച്ച പ്രാപിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്‌.

രക്തസമ്മർദം വരാതെ കാക്കാൻ മുലപ്പാൽ സഹായകമായതു കൊണ്ട് ഹൃദ്രോഗത്തെക്കുറിച്ചുള്ള വേവലാതി വേണ്ടതില്ല. മുലപ്പാലിലടങ്ങിയ കൊഴുത്ത അമ്ലങ്ങൾ രക്തകുഴലുകൾ കട്ടിയാവാതെ സൂക്ഷിക്കുന്നതുകൊണ്ടും സോഡിയം കുറച്ചു മാത്രം ലഭിക്കുന്നതു കൊണ്ടും ശിശുക്കളുടെ തൂക്കം കണ്ടമാനം വർധിക്കുന്നില്ല. മുലപ്പാലിൽ പ്രോട്ടീൻ ഹോർമോണുകളുണ്ട്. ഇത് കൂടിയ തോതിലാണെങ്കിൽ ഹൃദ്രോഗസാധ്യത കുറയുന്നു. കുറഞ്ഞാൽ പൊണ്ണത്തടിക്ക് സാധ്യതയേറുന്നു. 'ലെപ്റ്റിൻ' എന്നു പേരുള്ള മറ്റൊരു ഹോർമോണും മുലപ്പാലിലടങ്ങിയിരിക്കുന്നു. ഇത് കൊഴുപ്പിന്റെ അപചയത്തിനു കാരണമാകുന്നു. പൊണ്ണത്തടി, പ്രമേഹം രക്തകുഴലുകൾക്കുണ്ടാവാനിടയുള്ള രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കനുസരിച്ച് മുലപ്പാലിന്റെ ഘടനയും മാറേണ്ടത് ആവശ്യമാണ്‌. മുലപ്പാൽ എപ്പോഴും ആവശ്യമായ ചൂടിൽ യഥേഷ്ടം ലഭ്യമാണ്‌. അതിലടങ്ങിയിരിക്കുന്ന കൊഴുപ്പും പഞ്ചസാരയും മസ്തിഷ്കവികാസത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. കാൽസ്യം അസ്ഥികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതം.

പാലെന്നാണ്‌ വിളിക്കുന്നതെങ്കിലും ഇതിന്റെ 90 ശതമാനവും വെള്ളമാണ്‌. പോഷക പദാർഥങ്ങളോടൊപ്പം ശിശുക്കൾക്ക് ജലവും ആവശ്യമുണ്ട്. അത്യന്തം ശുദ്ധമായ ഈ വെള്ളം മറ്റെവിടന്ന് കിട്ടാനാണ്‌? അതും മതിയായ തോതിൽ.

image

മുലപ്പാൽ കുടിച്ചു വളർന്ന കുട്ടികൾ കുപ്പിപ്പാൽ കുടിച്ചവരേക്കാൾ ബുദ്ധിശക്തിയിൽ മുന്നിട്ടുനിൽക്കുന്നതായി കാണാം. എട്ടു മാസത്തിൽ കുറഞ്ഞ കാലം മാത്രം മുലപ്പാൽ കുടിച്ച് വളർന്ന കുട്ടികളുടെ ബുദ്ധിശക്തി തീരെ മോശമായിരിക്കുമെന്നു പരീക്ഷണങ്ങൾ തെളിയിക്കുന്നു.

മുലപ്പാൽ ശിശുക്കളെ അർബുദം പിടിപെടാതെ കാത്തുസൂക്ഷിക്കുന്നു. പരീക്ഷണശാലയിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും മനസ്സിലാവുന്നത് മുലപ്പാലിൽ അടങ്ങിയിക്കുന്ന പ്രോട്ടീൻ അർബുധകോശങ്ങളെ നശിപ്പിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുന്നില്ലെന്നുമാണ്‌.

മുലപ്പാൽ കുടിക്കുന്ന ശിശുക്കളുടെ ആമാശയത്തിലെ ശ്ലേഷ്മകോശങ്ങളെടുത്ത് പരീക്ഷണവിധേയമാക്കി. ന്യൂമോണിയക്ക് കാരണമാക്കുന്ന അണുക്കൾ തീരെ വിപാടനം ചെയ്തതായി കണ്ടെത്തി. കേൾവി പ്രശ്നങ്ങൾ മുല കുടിക്കുന്ന ശിശുക്കളിൽ കുറവായിൽ കണ്ടിട്ടുണ്ട്.

ചെറുപ്രായത്തിൽ കണ്ടുവരുന്ന മേദോവാഹിനികൾക്കുണ്ടാവുന്ന അർബുധരോഗ സാധ്യത കുപ്പിപ്പാൽ കുടിച്ചുവളർന്ന ശിശുക്കൾക്ക് ഒമ്പതിരട്ടി കൂടുതലാണ്‌. മറ്റു അർബുധരോഗ സാധ്യതയും ഇതേപോലെ തന്നെ. മുലപ്പാൽ അർബുധകോശങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്നു. മുലപ്പാലിന്‌ മധുരം പ്രദാനം ചെയ്യുന്നത് പ്രോട്ടീൻ രൂപം കൊടുക്കുന്ന അൽഫാ-പാക് ആണ്‌.

രണ്ടു കൊല്ലം ശിശുക്കൾക്ക് മുലപ്പാൽ മാത്രം കുടിച്ചു ജീവിക്കാനാവുമെന്നതാണ്‌ അത്ഭുതം. ശാസ്ത്രം അടുത്തിടെ മാത്രം കണ്ടെത്തിയ ഈ വസ്തുത വിശുദ്ധ ഖുർആൻ പതിനാല്‌ നൂറ്റാണ്ടുകൾക്കു മുമ്പേ വെളിച്ചത്തുകൊണ്ടുവരികയുണ്ടായി.

രണ്ടാമധ്യായം 233-ആം സൂക്തം കാണുക: "മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് രണ്ടു കൊല്ലം മുല കൊടുക്കേണ്ടതാകുന്നു. (കുട്ടിയുടെ) മുലകുടി പൂർണമാക്കണം എന്നുദ്ദേശിക്കുന്നവർക്കത്രെ ഇത്....."

അമ്മ സ്വയം വിചാരിച്ചാൽ ഒരിക്കലും പാലുത്പാദിപ്പിക്കാനാവില്ല. അതിലെ പോഷകങ്ങളുടെ അളവ് കൂട്ടാനും കുറയ്ക്കാനുമാവില്ല. സർവശക്തനായ അല്ലാഹുവാണ്‌ ഓരോ ജീവിയുടെയും ആവശ്യങ്ങളറിയുന്നവനും അവയോട് കരുണ കാണിക്കുന്നവനും. അവനാണ്‌, അവൻ മാത്രമാണ്‌ അമ്മയുടെ മുലയിൽ പാൽ ഉത്പാദിപിക്കുന്നവനും.