പുനര്‍ വായനക്ക്

വേഗം തുന്നിക്കെട്ടുക! - തര്ബിയ.
`മോനേ, അവനാകെ മാറിപ്പോയി. കല്യാണം കഴിഞ്ഞതോടെ അവന്റെ സ്വഭാവം പുതിയ രീതിയിലായി. എന്നോട്‌ അവനൊരു നല്ല വാക്കേ പറയില്ല. എല്ലാ കാര്യത്തിലും അവന്‍ അവളുടെ പക്ഷത്ത്‌ നില്ക്കും . അവള്‍ ചെയ്യുന്നതെല്ലാം അവന്‌ ശരിയാണ്. ഞാന്‍ ചെയ്യുന്നതെല്ലാം കുറ്റവുമാണ്‌. അവളുടെ മുന്നില്‍ വെച്ച്‌ അവനെന്നെ ചീത്തവിളിച്ചു മോനേ. അതുകേട്ട്‌ ഞാന്‍ കരഞ്ഞുപോയി. എന്നെ അവന്‌ എന്തൊരിഷ്‌ടമായിരുന്നു! എനിക്ക്‌ ചുംബനം തരാതെ അവന്‍ പുറത്തേക്ക്‌ പോവാറില്ല. അങ്ങനെയുള്ള അവന്‍ കഴിഞ്ഞ ആഴ്‌ച ഗള്ഫിാലേക്ക്‌ മടങ്ങിപ്പോയത്‌ എന്നെ അറിയിച്ചില്ല. അവളുടെ വീട്ടില്‍ നിന്നാണ്‌ അവന്‍ പോയത്‌. ഞാനവനോട്‌ യാതൊരു തെറ്റും ചെയ്‌തിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ മാപ്പ്‌ ചോദിക്കാന്‍ ഞാനൊരുക്കമാണ്‌. മോന്‍ അവനെയൊന്ന്‌ വിളിച്ചുപറയുമോ? ഞാന്‍ ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. ഞാനാകെ തളര്ന്നുിപോയി, മോനേ. മരിച്ചാല്‍ മതി എന്നായിട്ടുണ്ട്‌. എന്റെ സ്ഥിതി.....!'

കഴിഞ്ഞ ദിവസം വന്ന ഒരു ഫോണ്‍ കോളാണിത്‌. അടുത്ത സുഹൃത്തായ ഒരു ഇസ്‌ലാമിക പ്രവര്ത്തടകന്റെ ഉമ്മയുടെ ഈ വാക്കുകള്‍ കേട്ട്‌ ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിച്ചില്ല അവന്‍ ഇങ്ങനെയൊക്കെ ആകുമെന്ന്‌. ഹൃദ്യമായ കുടുംബമാണ്‌ അവന്റേത്‌. പലപ്പോഴും അവിടെ പോയിട്ടുണ്ട്‌. ഉമ്മയും അവനും തമ്മിലുള്ള സ്‌നേഹം നേരിട്ടറിഞ്ഞിട്ടുമുണ്ട്‌. `മാതൃകാകുടുംബം' എന്ന്‌ അയല്ക്കാ രും ബന്ധുക്കളുമൊക്കെ അവരെപ്പറ്റി പറയാറുണ്ട്‌. പിന്നെയെന്ത്‌ സംഭവിച്ചു? അവനെ വിളിച്ചു ചോദിച്ചു.

``ശരിയാണ്‌. എനിക്ക്‌ ഉമ്മയോട്‌ ദേഷ്യപ്പെടേണ്ടിവന്നു. ഒരിക്കലും ഉമ്മയില്‍ നിന്ന്‌ പ്രതീക്ഷിക്കാത്തതാണ്‌ സംഭവിച്ചത്‌. ഉമ്മക്ക്‌ എന്റെ ഭാര്യയെ ഇഷ്‌ടമല്ല. അവള്‍ അധികം സംസാരിക്കാത്തവളാണ്‌. വീട്ടില്‍ ആരു വന്നാലും അവള്‍ അവരോടൊന്നും അധികം മിണ്ടില്ല. ഉമ്മയുടെ വിചാരം വീട്ടില്‍ ആരും വരുന്നത്‌ അവള്ക്ക് ‌ ഇഷ്‌ടമല്ല എന്നാണ്‌. അവള്‍ ചെയ്യുന്നതിനെയെല്ലാം ഉമ്മ കുറ്റപ്പെടുത്തി സംസാരിക്കും. നോക്കൂ, നിനക്കറിയുമോ ഇത്രകാലം ഗള്ഫിുല്‍ കഴിഞ്ഞിട്ടും എനിക്ക്‌ സ്വകാര്യമായി ഒരു സമ്പാദ്യവുമില്ല. എല്ലാം വീട്ടുകാര്ക്കു വേണ്ടിയാണ്‌ ചെലവഴിച്ചത്. എന്റെ പെങ്ങന്മാിരെ സംരക്ഷിക്കുന്നതും കെട്ടിച്ചയച്ചതും ഞാനാണ്‌. എന്നിട്ടും അവരൊക്കെ എനിക്ക്‌ എതിരാണ്‌. കുടുംബത്തിലെ മറ്റാളുകളെ വെച്ച്‌ എന്നെ അളക്കുന്നു. എപ്പോഴും കുറ്റപ്പെടുത്തി സംസാരിക്കുന്നു. അവളെ ഞാന്‍ ന്യായീകരിക്കുന്നില്ല. അവളുടെ അടുത്തും കുഴപ്പങ്ങളുണ്ടാകാം. പക്ഷെ എന്റെ വീട്ടുകാര്‍ എന്നെ ഒറ്റപ്പെടുത്തുകയാണ്‌. ഞാന്‍ ശരിക്കൊന്ന്‌ ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടുമൊക്കെ ദിവസങ്ങളായി. ആകെ തളര്ന്നു പോയിരിക്കുകയാണ്‌. മറ്റുള്ള ചില വീടുകളിലൊക്കെ പറഞ്ഞുകേട്ടത്‌ ഇപ്പോള്‍ എന്റെ വീട്ടിലും വന്നിരിക്കുന്നു, സഹിക്കാനാവുന്നില്ല.....!''
എന്തുചെയ്യും? രണ്ട്‌ കൂട്ടരിലും ശരിയും തെറ്റുമുണ്ട്‌. അവര്ക്ക് ‌ അവരുടേതായ ന്യായീകരണങ്ങളുണ്ട്‌. ആരുടെയും പക്ഷത്തു നില്ക്കാറതെ കാര്യങ്ങള്‍ ഒത്തുതീര്പ്പാ ക്കണം. ദിവസങ്ങള്‍ നീണ്ടാല്‍ അകല്ച്ചളയും വര്ധിുക്കും. അവര്‍ മറ്റാരോടും പറഞ്ഞിട്ടില്ല. ഏറ്റവും അടുത്ത ബന്ധുക്കള്പോ‍ലും ഈ പൊട്ടിത്തെറി അറിയില്ല. അഴിഞ്ഞ നൂലുകള്‍ കൂട്ടിക്കെട്ടുവാന്‍ എളുപ്പമല്ല. മറ്റൊരു ചെവി അറിയാതെ ഏറ്റവും വേഗത്തില്‍ പരിഹരിക്കണം. ആദ്യം അവനെ വിളിച്ചു:

``നീ പറഞ്ഞതെല്ലാം ശരിയാണ്‌. എങ്കിലും കുറച്ചുകൂടി നിനക്ക്‌ ശ്രദ്ധിക്കാമായിരുന്നു. ആരെയും തെറ്റിക്കാതെ ജീവിക്കാനാണല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്‌. മറ്റുള്ളവരുടെ വെറുപ്പ്‌ നേടാന്‍ വേഗം കഴിയും. സ്‌നേഹം സമ്പാദിക്കാനാണ്‌ പ്രയാസം. ഉമ്മയും പെങ്ങന്മാരും എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നീയതൊക്കെ മറക്ക്‌. ആഗ്രഹിക്കാതെ കാണേണ്ടിവന്ന ദുസ്സ്വപ്‌നമാണെന്ന്‌ വിചാരിക്ക്‌. അകല്ച്ചി ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ നമ്മള്‍ വിചാരിക്കുന്നതിലേറെ അപകടത്തിലേക്കെത്തും. അല്ലാഹുവിന്റെ മുന്നില്‍ ജയിക്കണമെങ്കില്‍ പലരുടെയും മുന്നില്‍ തോല്ക്കേ ണ്ടിവരും. അതുകൊണ്ട്‌ നീ ക്ഷമിക്ക്‌. ചിലതൊന്നും കണ്ടില്ല, കേട്ടില്ല എന്ന്‌ വിചാരിച്ചാലേ മുന്നോട്ട്‌ പോകാനൊക്കൂ. നീ ഇപ്പോള്‍ തന്നെ ഉമ്മയെ വിളിക്കണം. ചെയ്‌തതിനും പറഞ്ഞതിനുമൊക്കെ മാപ്പുചോദിക്കണം. സഹോദരിമാരെയും വിളിക്കണം. എല്ലാ വെറുപ്പും മറന്ന്‌ അവര്ക്കൊ ക്കെ വേണ്ടി അല്ലാഹുവോട്‌ പ്രാര്ഥിറക്കണം, ഞാനും പ്രാര്ഥികക്കാം. എല്ലാം ശരിയാകും.''

ഉമ്മയെ വിളിച്ചിങ്ങനെ പറഞ്ഞു: ``ഉമ്മാ, കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെത്താന്‍ പാടില്ലായിരുന്നു. നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്‌. എങ്കിലും അവനെ നിങ്ങള്‍ ഇനി കുറ്റപ്പെടുത്തരുത്‌. മറ്റുള്ളവരെ വെച്ച്‌ അവനെ അളക്കരുത്‌. നിങ്ങളെപ്പോലെ അവനും ദുഃഖത്തില്‍ തന്നെയാണ്‌. എന്തിനാണ്‌ രണ്ടാളും ഇങ്ങനെ ദുഃഖിച്ച്‌ കഴിയുന്നത്‌? ഇങ്ങനെ ജീവിക്കേണ്ട എന്ന്‌ രണ്ടാളും വിചാരിക്കുന്നുണ്ട്‌. അതുകൊണ്ട്‌ നമുക്കിത്‌ വേഗം പരിഹരിക്കണം. ഉണ്ടായതെല്ലാം ഉമ്മ മറക്കണം. അവനെക്കുറിച്ച്‌ നല്ലതുമാത്രം ചിന്തിക്കണം. മറക്കാനും പൊറുക്കാനുമൊക്കെ മനുഷ്യര്ക്കേു കഴിയൂ. ഉമ്മയെ അവനിപ്പോഴും നന്നായി സ്‌നേഹിക്കുന്നുണ്ട്‌. അവന്റെ ഭാര്യയെ നിങ്ങള്‍ തിരികെ കൊണ്ടുവരണം. അവന്‍ നിങ്ങളെ വിളിക്കും. ഉമ്മ സന്തോഷത്തോടെ സംസാരിക്കണം. അവനും അവന്റെ ഭാര്യക്കും വേണ്ടി ഉമ്മ ഉള്ളറിഞ്ഞ്‌ പ്രാര്ഥിഅക്കണം. ഞാന്‍ നിങ്ങള്ക്കെഭല്ലാം വേണ്ടി പ്രാര്ഥിളക്കുന്നുണ്ട്‌. അല്ലാഹു എല്ലാം ശരിയാക്കും.''

അവന്‍ ഉമ്മയെ വിളിച്ചു.
രണ്ടുപേരും കരഞ്ഞു. ഒന്നും പറയാനാകാതെ വിതുമ്പി. ആ കണ്ണീരില്‍ എല്ലാം തീര്ന്നു . പിണക്കത്തിന്റെ പര്വിതം ഇണക്കത്തിന്റെ ഇഴുകിച്ചേരലായി. ഇരുപത്‌ ദിവസത്തെ ഇടവേളയ്‌ക്കു ശേഷം പരസ്‌പരം ശബ്‌ദം കേട്ടപ്പോള്‍ ആ ഉമ്മയും മകനും എല്ലാം മറന്നു. ആര്ദ്രകതയുള്ള മാതാവും അനുസരണയുള്ള പുത്രനുമായി!
നോക്കൂ, ഇനിയും പരിഹരിക്കപ്പെടാത്ത എത്രയെത്ര അകല്ച്ചാകളാണ്‌ നമുക്കിടയില്‍! ശ്രദ്ധയോടെയുള്ള ഒരാളുടെ ഇടപെടല്‍ അവയ്‌ക്ക്‌ പരിഹാരമേകും. സ്‌നേഹത്തോടെയുള്ള സംസാരം ഇരു കൂട്ടരെയും ഇണക്കും. വസ്‌ത്രത്തിലൊരു തുള വീണാല്‍ നാമെന്തുചെയ്യും? വിരലിട്ട്‌ ആ തുള വലുതാക്കുമോ? ഇല്ല. വേഗം തുന്നിക്കെട്ടി പരിഹരിക്കും, അല്ലേ? പ്രശ്‌നങ്ങളിലെല്ലാം നമ്മുടെ നിലപാട്‌ ഇതാകട്ടെ; നമ്മുടെ പ്രശ്‌നങ്ങളിലും, നമ്മളറിയുന്ന പ്രശ്‌നങ്ങളിലും!

അവലംബം :ശബാബ് വാരിക. http://www.shababweekly.net/

സൈബര്‍ കുറ്റകൃത്യങ്ങള്‍ :നാം ചെയ്യേണ്ടത്

സൈബര് കുറ്റകൃത്യങ്ങള്: മനസ്സ് മാറ്റാന് ഒരുങ്ങണം
ടോമിന് ജെ. തച്ചങ്കരി (സംസ്ഥാന പൊലീസ് സൈബര് സെല് മേധാവി)

സംസ്ഥാനത്ത് സൈബര് കുറ്റകൃത്യം നാള്ക്കുനാള് വര്ധിക്കുകയാണ്. പൊലീസ് മാത്രം മനസ്സ് വെച്ചാല് നിയന്ത്രിക്കാവുന്നതല്ല അത്. ജനങ്ങളും വലിയ പങ്ക് വഹിക്കണം. കുറ്റകൃത്യങ്ങളില് അകപ്പെടാതിരിക്കാനുള്ള മാനസികമായ മുന്നൊരുക്കമാണ് പ്രധാനശക്തി. വഞ്ചനയില് പെട്ടാല് ആര്ജവത്തോടെ കേസ് നടത്താനും കുറ്റവാളിയെ നിയമത്തിന് മുന്നില് കൊണ്ടുവരാനും ധീരത കാണിക്കണം. ഈ രണ്ട് സമീപനവും ശക്തിപ്പെട്ടാല് പൊലീസിന്റെ ഇന്നത്തെ സന്നാഹംകൊണ്ട് ഈ മേഖലയെ ശുദ്ധീകരിക്കാം, തീര്ച്ച.

മറ്റേതൊരു സംസ്ഥാനത്തെക്കാളും മികവുറ്റ സംവിധാനമാണ് സൈബര് കുറ്റകൃത്യം തടയാന് കേരളം ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില് കേന്ദ്രീകരിച്ച് ഇന്റര് നെറ്റിലൂടെ ജോലി തട്ടിപ്പ് നടത്തുന്ന അന്തര്ദേശീയ കുറ്റവാളി സംഘത്തെ ഈയിടെ കണ്ടെത്തി ചില വിദേശികളെ അറസ്റ്റ് ചെയ്തത് കേരളമാണ്. തിരുവനന്തപുരത്ത് ഹൈടെക് ക്രൈം സെല്ലില് വിദഗ്ധരായ 25 ഓളം പേരും, സംസ്ഥാനമാകെ പരിധിയുള്ള സൈബര് പൊലീസ്സ്റ്റേഷനില് 40 ഓളവും, എസ്.എം.എസ് സെല്ലില് 12 പേരും സേവനത്തിലുണ്ട്.
നാലുരീതിയില് സൈബര് പരാതികള് പൊലീസിന് കൈമാറാം. 9497900000 എന്ന മൊബൈല് നമ്പറില് എസ്.എം.എസ് അയക്കാം.എന്നാല്, ഇവിടെ നിന്ന് പരാതിക്കാര്ക്ക് മറുപടി കിട്ടില്ല. കിട്ടിയ സന്ദേശം നല്കിയവരെക്കുറിച്ച രഹസ്യം സൂക്ഷിച്ചുതന്നെ ജില്ലാ സൈബര്സെല്ലിനും അവിടെ നിന്ന് പൊലീസ്സ്റ്റേഷനിലേക്കും കൈമാറും. പരാതിയെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തി തുടര്നടപടിയെടുക്കും.
cyberps@keralapolice.gov.in എന്ന വിലാസത്തില് ഇ^മെയിലാണ് മറ്റൊരു വഴി. ഇതേ വിലാസം തന്നെ പതിനാല് ജില്ലകളുടെ പേരിലും ഉണ്ട്. hitechcell@keralapolice.gov.in എന്ന പേരില് ഹൈടെക് സെല്ലിനും മെയിലുണ്ട്. കേരള പൊലീസ് വെബ്സൈറ്റില് സൈബര്സെല്ലിന്റെ വിപുലമായ ലിങ്ക് സൈറ്റ് സന്ദര്ശിച്ചാല് ഇത് സംബന്ധിച്ച നിയമപരവും സാങ്കേതികവുമായ എല്ലാ നിര്ദേശങ്ങളും ലഭ്യമാവും. 1091,100, 1090 എന്നീ പൊലീസ് പരാതി ഫോണ് നമ്പറുകളിലേക്കും സൈബര്പരാതികള് നേരിട്ട് വിളിച്ച് പറയാം. രേഖാമൂലം പരാതി എഴുതി അയക്കുന്ന നാലാമത്തെ രീതിയാണ് ഏറെ ഫലപ്രദം. ഇങ്ങനെ അയക്കുന്ന പരാതികളില് പരാതിക്കാരെക്കുറിച്ച വിവരങ്ങള് പൊലീസ് രഹസ്യമായി സൂക്ഷിക്കും. പരാതിപ്പെടുന്ന ആള് എത്രത്തോളം ഈ കുറ്റകൃത്യത്തില് എതിര്കക്ഷിക്ക് സഹായി ആയി എന്നതല്ല, എതിര്കക്ഷി എത്രത്തോളം പരാതിക്കാരെ ചീറ്റ് ചെയ്തു എന്നതാണ് സൈബര് കുറ്റാന്വേഷണത്തിന്റെ മുഖ്യ അന്വേഷണലക്ഷ്യം. അതിനാല് പരാതിപ്പെടുന്നവര്ക്ക് ഒരു കാരണവശാലും പേടിക്കാനില്ല.

സൈബര് കേസുകളില് തെളിവുകള് കൃത്യമായി ഉണ്ടാവും. തെളിവില്ലാത്ത ഒരു സൈബര് കുറ്റകൃത്യവും ഉണ്ടാവില്ല. മൊബൈല് ഫോണില് നിന്ന് ഡിലീറ്റ് ചെയ്യുന്നവ പോലും മെമറിയില് നിന്ന് ശേഖരിക്കാവുന്ന സംവിധാനമുണ്ട്. അതിനാല് പരാതിയില് ഉറച്ചു നില്ക്കാനുള്ള തന്റേടമാണ് യഥാര്ഥത്തില് വേണ്ടത്. ഇത് പൊലീസല്ല കാണിക്കേണ്ടത്, പരാതിക്കാരാണ്. കേരളത്തില് ഇതിനകം ഹൈടെക് സെല്ലില് റജിസ്റ്റര് ചെയ്യപ്പെട്ടത് 40 ഓളം കേസുകളാണ്.

2000 ലെ ഇന്ഫര്മേഷന് ടെക്നോളജി ആക്ടും റൂള്സുമാണ് സൈബര്സെല് പിന്തുടരുന്നത്. 2008 ഡിസംബറില് പാര്ലമെന്റ് ഈ നിയമം പുതിയ പ്രവണതകള് മുന്നില്കണ്ട് ഭേദഗതി ചെയ്തു. മൂന്ന് വര്ഷം മുതല് പത്ത് വര്ഷം വരെ തടവ് ലഭിക്കാവുന്നതാണ് നിയമം. പക്ഷേ, അന്തര് ദേശീയ ഐ.ടി നിയമത്തിന്റെ ചുവട് പിടിച്ചാണ് നമ്മുടെ നിയമം. അന്തര്ദേശീയ നിയമത്തിന്റെ പാശ്ചാത്തലവും ഇന്ത്യയുടെ പാശ്ചാത്തലവും രണ്ടാണ്. ചില പാശ്ചാത്യരാജ്യങ്ങളില് സെക്സിനോടുള്ള നിലപാട് ഉദാരമാണ്. ഇത്തരം രാജ്യങ്ങള് ആസ്ഥാനമായുള്ള ചില സൈബര് വ്യവസായസംരംഭങ്ങളാണ് ഇന്റര്നെറ്റില് വ്യാപിച്ചുകിടക്കുന്നത്. ഫ്രീസെക്സ് സൈറ്റുകളെല്ലാം ഇത്തരം രാജ്യങ്ങളുടെ ഉല്പന്നങ്ങളാണ്. മുതലാളിത്ത രാജ്യങ്ങള് പടച്ചു വിടുന്നതെല്ലാം അതിരുകളില്ലാതെ ആസ്വദിക്കാന് നാം പഠിച്ചുകഴിഞ്ഞു. അപ്പോള് എവിടെയാണ് നിയന്ത്രണം ഉണ്ടാവേണ്ടത്? നമ്മുടെ മനസ്സിലാണ് ആദ്യത്തെ നിയമം സ്ഥാപിക്കേണ്ടത്. പൊലീസും കോടതിയും എല്ലാം സ്വന്തം മനസ്സിലുണ്ടെങ്കിലേ ഈ പ്രവണതയെ നേരിടാനാവുകയുള്ളൂവെന്ന് ചുരുക്കം.

മുമ്പ് ഒരു അശ്ലീലസിനിമ കാണണമെങ്കില് തിയറ്ററില് പോകണം. 'എ'പടം പ്രദര്ശിപ്പിക്കുമ്പോള് പോലും 'പ്രായപൂര്ത്തിയെത്തിയവര്ക്ക് മാത്രം' എന്ന സെന്സര്ബോര്ഡിന്റെ മുന്നറിയിപ്പോടെയേ പാടുള്ളൂ. ചാനലുകളില് അശ്ലീലപരസ്യങ്ങളും ചീളുകളും പ്രത്യക്ഷപ്പെടുമ്പോള് തന്നെ നമ്മുടെ ധാര്മികബോധം ഉണരാറുണ്ട്. നിയമപരമായും ഈ മേഖല നിയന്ത്രണവിധേയമാണ്. പക്ഷേ, ഇതൊന്നും ബാധകമല്ലാത്ത ഒരു മേഖലയായി ഇന്റര്നെറ്റ് രംഗം വളര്ന്നിരിക്കുന്നു.
മൊബൈല് ഫോണ് കണക്ഷനുകള് കേരളത്തില് ഒന്നും രണ്ടും കോടിയല്ല, നാല് കോടിയോളമായി കഴിഞ്ഞു. റേഷന് കാര്ഡിനേക്കാള് വരും ഇത്. അത്രത്തോളം കേരളം മൊബൈല് ഫോണ് മേഖലയില് വളര്ന്നിരിക്കുന്നു. മൊബൈല് ഒപ്ഷനുകളിലെ വളര്ച്ചയാണ് കുറ്റകൃത്യം വര്ധിപ്പിച്ചത്. കാമറ സെറ്റുകള് വല്ലാത്ത കുരുക്കാണ് തീര്ത്തത്. പകര്ത്തുന്ന പടങ്ങള് സ്റ്റോര് ചെയ്യാന് കമ്പ്യൂട്ടര് സെന്ററുകളിലേക്ക് പോകുന്നതോടെ പകര്ത്തിയ രംഗങ്ങള്ക്ക് ഒരു രഹസ്യവും ഇല്ലാതായി. ബ്ലാക്ക് മെയില് ചെയ്യപ്പെടാന് ഇത്രത്തോളം നല്ലൊരു ആയുധം വേറെയില്ല. പെണ്കുട്ടികള് ബലിയാടാക്കപ്പെടുന്നത് ഈ രംഗത്താണ്. ബ്ലൂടുത്ത് സംവിധാനമാണ് ഏറ്റവും വലിയ പ്രശ്നമായി സൈബര് സെല്ലിന്റെ മുന്നിലെത്തുന്ന പരാതികളില് മുഴച്ചു കാണുന്നത്. ബ്ലൂടുത്ത് വഴി പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങള്ക്ക് ഒരു നിയന്ത്രണവുമില്ല.

യഥാര്ഥത്തില് പെണ്കുട്ടികള്ക്ക് ഏറ്റവും സുരക്ഷിതമായ ഉപകരണമാണ് മൊബൈല്ഫോണ്. ഫോണ് കൈയില് നല്കി പെണ്കുട്ടിയെ എത്ര ദീര്ഘമേറിയ യാത്രയിലും കുടുംബത്തിന് ഗൈഡ് ചെയ്യാം. മുമ്പ് കുട്ടികളെ ഹോസ്റ്റലില് കൊണ്ടാക്കാന് രക്ഷിതാക്കള്തന്നെ പോകണം. മൊബൈല് വന്നതോടെ അതിന്റെ ആവശ്യമില്ല. അവര് ബസ് കയറിയത്, യാത്ര തുടരുന്നത്, വണ്ടി കിട്ടിയത്, ഇറങ്ങിയത്, ഹോസ്റ്റലില് എത്തിയത് എല്ലാം അപ്പപ്പോള് മൊബൈല് വഴി വിളിച്ചറിഞ്ഞ് കുടുംബത്തിന് സമാധാനിക്കാം. അങ്ങനെ എല്ലാ അര്ഥത്തിലും നല്ലൊരു സുരക്ഷിതപങ്കാളിയാവേണ്ട മൊബൈല്ഫോണ് തന്നെയാണ് പെണ്കുട്ടികളുടെ ജീവിതം തകര്ക്കുന്നത് എന്ന് വന്നാല് അതിന് ഉത്തരവാദി ആരാണ്? നമ്മുടെ മനസ്സ് തന്നെയാണെന്ന് ഞാന് തറപ്പിച്ച് പറയും.
മൊബൈല്ഫോണ് കുട്ടികള്ക്ക് നല്കിയാല് പോരാ. അത് എങ്ങനെ അവര് ഉപയോഗിക്കുന്നുഎന്ന് സൂക്ഷ്മനിരീക്ഷണം നടത്താറുണ്ടോ? മൊബൈല്ഫോണ് കുട്ടികള്ക്ക് വാങ്ങുമ്പോള്, കാമറ ഇല്ലാത്ത, മെമറികാര്ഡില്ലാത്ത, ത്രിജി, ജി.പി.ആര്.എസ്,ബ്ലൂടുത്ത് എന്നിവ കിട്ടാത്ത പ്രാഥമികമായ ഒപ്ഷനുകള് മാത്രമുള്ള മൊബൈല് സെറ്റ് മതിയെന്ന് തീരുമാനിച്ചാല് പോരേ? കോഴിക്കോട്ടെ മൊബൈല് ഫോണ് കാമറയെക്കുറിച്ച് അന്വേഷണത്തില് കിട്ടിയ മറ്റൊരു സാങ്കേതിക വളര്ച്ചയുടെ വിവരം കൂടി വായനക്കാരുമായി പങ്കിടാം. മൊബൈല് കാമറ ഒരു മുറിയില് സ്ഥാപിച്ച് അതിന്റെ കണ്ട്രോള് രഹസ്യ കേന്ദ്രത്തിലിരിന്ന് കൈകാര്യം ചെയ്യാനും കഴിയുന്ന സോഫ്റ്റ് വെയര് വികസിച്ചിരിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വിവരം. ഇതനുസരിച്ച് കാമറയുടെ ചെറുതരം മോഡുകള് മുറിയുടെ സ്വിച്ച് ബോര്ഡ്, പേനയുടെ അടപ്പ്, തുടങ്ങിയ പലേടത്തും സ്ഥാപിക്കാന് കഴിയും.

കേരളത്തിലെ ഇന്റര്നെറ്റ് കഫെകളെ നിയന്ത്രിക്കാന് തന്നെ സൈബര്സെല് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ഒരു നിയമത്തിന്റെ കരട് തയാറാവുന്നുണ്ട്. ഇന്റര്നെറ്റ് കഫെകള് വലിയ അധോലോക മേഖലയാവുന്നുണ്ട്. എല്ലാം അങ്ങനെയാണെന്നല്ല. അധോലോകത്തിന് വേണ്ടി കഫെകള് സ്ഥാപിക്കപ്പെടുന്നു. ഏതെങ്കിലും ഒരു മുറിയില് നെറ്റ് കണക്ഷന് നേടി കുറെ കമ്പ്യൂട്ടറുമായി ഇരുന്നാല് അത് കണ്ടെത്താനാവാത്ത അവസ്ഥയാണിപ്പോഴുള്ളത്. കേരളത്തില് മൂന്ന് കോടിയോളം ഇന്റര്നെറ്റ് വരിക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. കഫെകളുടെ എണ്ണം 15,000 ത്തിനും 20,000 ത്തിനും ഇടയിലാണ്. ഇവക്ക് തീര്ച്ചയായും ഒരു നിയമം വേണം. കഫെകള് റജിസ്റ്റര് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഒരു നിശ്ചിത സെക്യൂരിറ്റി തുക ഈടാക്കി പൂര്ണമായ മേല്വിലാസവും യോഗ്യതയുമുള്ളവര്ക്ക് ഇന്റര്നെറ്റ് കഫെ നടത്താനുള്ള ലൈസന്സ് അനുവദിക്കുന്ന വിധത്തിലാണ് നിയന്ത്രണം വരുത്തുക. കഫെകളുടെ പ്രവര്ത്തനവും നിയമം വഴി ചിട്ടപ്പെടുത്തും. മുഴുവന് കമ്പ്യൂട്ടറുകളും ഉടമക്ക് നേരിട്ട് കാണാവുന്ന വിധത്തില് പരസ്യമായി തന്നെ സ്ഥാപിക്കണം. ഉപഭോക്താക്കള്ക്ക് ഇപ്പോഴുള്ള രഹസ്യമായ ഇരിപ്പിടം ഇനി അനുവദിക്കില്ല. സ്വന്തമായി ഇന്റര്നെറ്റ് ഉളളവര് പോലും കഫെകളില് വന്ന് നെറ്റ് ഉപയോഗിക്കുന്നതിന്റെ പിന്നിലെന്താണെന്ന് മനസ്സിലാക്കാവുന്നതാണ്. പിടികൊടുക്കപ്പെടാത്തത് കഫെയിലൂടെ ചെയ്യാമെന്ന് ആഗ്രഹിച്ചാണ് പലരും ഇന്റര്നെറ്റ് കഫെകളില് എത്തുന്നത്. ഇത് തടയാന് കഫെകള് ഉപയോഗിക്കുന്നവരുടെ പൂര്ണ വിവരം രേഖപ്പെടുത്തുന്ന (തിരിച്ചറിയല് കാര്ഡ് ഉള്പ്പെടെ) റജിസ്റ്റര് നിര്ബന്ധമാക്കും. സ്ഥിരമായ ഉപഭോക്താക്കളുടെ തിരിച്ചറിയല് കാര്ഡ് ഉള്പ്പെടെയുള്ള വിലാസം രേഖപ്പെടുത്തിയ റജിസ്റ്റര് തയാറാക്കി റജിസ്ട്രേഷന് നമ്പര് നല്കാവുന്നതുമാണ്. പുതിയ ഒരാള് വരുമ്പോള് തീര്ച്ചയായും കഫെകളില് തിരിച്ചറിയല് രേഖ നല്കണം.
നമ്മുടേതായ ഒരു സാംസ്കാരിക പൈതൃകം മറക്കരുത്. അത് മുറുകെ പിടിക്കാന് കഴിയണം. പുതിയ സാങ്കേതിക മികവുകള് ഉപയോഗിക്കാതിരിക്കാന് ആവില്ല. തലമുറയെ അതില് നിന്ന് പിന്തിരിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. പക്ഷേ, പുതിയ ഉല്പന്നങ്ങള് എങ്ങനെ ഉപയോഗിക്കണം എന്നതില് കണിശമായ നിലപാടുണ്ടാവണം. എല്ലാ രംഗത്തും നിരീക്ഷണവും മോണിറ്ററിങ്ങും കുട്ടികളുമായി കൂടിയാലോചനയും പരസ്പര വിട്ടുവീഴ്ചയും കാണിക്കണം. കുറ്റവാളികള് ശിക്ഷിക്കപ്പെടാതിരിക്കുമ്പോഴാണ് കുറ്റകൃത്യം പെരുകുന്നത്. സൈബര് മേഖലയിലെ ഏറ്റവും വലിയ പ്രശ്നവും അതാണ്ണ്‍ .

അവലംബം :മാധ്യമം ദിനപത്രം .